Sunday, November 30, 2014

''ആകാശ ത്തിലെപറവകള്‍ [ഇരുപത്തിമൂന്നു ]

‘’ ആകാശത്തിലെ പറവകള്‍ ‘’ [ഇരുപത്തിമൂന്ന്]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
പരമുപിള്ള മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിളി ചിലക്കുമ്പോള്‍ പിന്നെ കാതോര്‍ത്ത് കിടക്കുന്നത് മകന്‍റെശബ്ദത്തിനു വേണ്ടി ….അങ്ങ് അമേരിക്കയില്‍നിന്നു .കയ്യോ വളരുന്നത് കാലോ വളരുന്നത് എന്ന് നോക്കി ..നോക്കി വളര്‍ത്തിയ മകന്‍….അവന്‍ പഠിച്ചു പഠിച്ച് വലിയവനായി ….വലിയകാന്‍നിലയിലുമായിയി അവനെ പോലെ തന്നെ പഠിപ്പുള്ള ഒരു പെണ്‍കുട്ടി ഭാര്യയായി വന്നു .ഇതില്‍പ്പരം ഒരു ഭാഗ്യം
എന്തിരിക്കുന്നു .മാധവി അസ്പത്രിയിലായപ്പോള്‍അവനും ഭാര്യയും വന്നു .കുറച്ചുദിവസം കൂടെ നിന്നുശുശ്രൂഷിച്ചിട്ടുപോയി …..പിന്നാലേ മാധവിയു.
താന്‍ഏകാനയപ്പോള്‍ അവര്‍ പറഞ്ഞു ‘’ ഇനി ഒറ്റയ്ക്ക് അവിടെ താമസിക്കണ്ടാ …..ഇങ്ങു പോരൂ….’’ ‘’അപ്പോള്‍ ഇവിടുത്തെ ഈ ബംഗ്ലാവും പറമ്പും മൊക്കെ എന്തുചെയ്യും ?’’ ‘’അതുനോക്കാനായി അച്ചന്‍ തനിയെ അവിടെ നില്‍ക്ക്പറ്റില്ല …വീടുംപറമ്പും അല്ലല്ലോ വലുത് …എനിക്കച്ച്നല്ലേ
വലുത് ….അതൊക്കെ നോക്കി നടത്താനൊരാളെ ഏല്‍പ്പിക്കാം….എന്‍റെഔ
ദ്യോഗികകാലാവധികഴിയുമ്പോള്‍ നമുക്ക് ഒരുമിച്ച്അവിടെ പോയി താമസ്സിക്കാം’’.
മാധവിയില്ലാത്ത….ഒച്ചയും അനക്കവും ഒന്നും ഇല്ലാത്ത…..ഈ വീട്ടില്‍
…….ഒറ്റക്ക്…വയ്യ….മോന്‍റെകൂടെ പോകുകതന്നെ ‘’അങ്ങിനെ പരമുപിള്ള ഒരു
ദിവസം മാത്രംഅകനോടോപ്പം പറന്നു…..അമേരിക്കക്ക്.അവിടെ പരമുപിള്ള
ക്ക് ഒന്നിനും ഒരു കുറവും ഉണ്ടായില്ല .മകനും ഭാര്യയും അദ്ദേഹത്തിന്‍റെ
എല്ലാകാര്യത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു .അവര്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ അദ്ദേഹത്തിനു ബോറടിക്കാതിരിക്കാന്‍ ടിവി ;സി ഡി പ്ലയെര്‍
മലയാളം സിനിമാകളുടെ സിഡിഎല്ലാം കൈയെത്തും ദൂരത്ത് ഒരുക്കിവച്ചു .ആദ്യമാദ്യം ഈ ചെയ്ഞ്ജ് ഒരു രസമായി തോന്നി
പിന്നെ …പിന്നെ ഒരു ഉത്സാഹകുറവ്.അപ്പോള്‍ പിന്നെ പഴയ പഴയ
അനുഭവങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്തികളും ഒക്കെ മറ നീക്കി
മനസ്സിലേക്കെത്തിനോക്കി .അവരെയൊക്കെ ഒന്ന് കാണാനും മിണ്ടാനും
ഉള്ള മോഹം അദമ്മ്യമായി .രാവിലെഅവര്‍ക്ക് പോകാനുള്ള തിരക്ക്
രാത്രി വന്നുകഴിഞ്ഞലോ പിന്നെ ഞാനോ വലുത് നീയോ വലുത് എന്ന
വടംവലി…..അതിനിടയില്‍ കിടന്നു പരമുപിള്ള പരുങ്ങി .ഒരു ദിവസം
പരമുപിള്ള പറഞ്ഞു ‘’നിങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞു വന്നാല്‍ ഈ
സൗന്ദര്യപിണക്കമെല്ലാം തീരും…..പിന്നെ ആ കുഞ്ഞാകുംനിങ്ങളുടെഎല്ലാം ‘’
അവന്‍ ദീന…ദീനമായഒരു ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി .
ചൊടിച്ചുകൊണ്ടവള്‍ പറഞ്ഞു ‘’എന്‍റെയീ ജോലി തിരക്കിനിടയില്‍ പ
ത്തുമാസംചുമന്ന്…വയറും വലിച്ചു …വലിച്ചു കൊണ്ടുനടക്കാനും പിന്നെ
അതിനെ നോക്കി വളര്‍ത്താനും ഒന്നും എനിക്ക് പറ്റില്ല….എല്ലാവര്‍ക്കും ഓമനിക്കാനും കൊഞ്ചിക്കാനും ഒക്കെ എന്‍റെ…’’ റ്റെഡി ‘’ യുണ്ട് .അവള്‍
രോമകുപ്പായമണിഞ്ഞതു പോലെയുള്ള ഒരു ചെറിയ പട്ടിയെ എടുത്തുമ്മ വച്ചു.പരമുപിള്ളക്ക് ആകെ ഒരു ശൂന്യത .ശൂന്യമായ വീട്….ഒച്ചയും അനക്കവുമൊന്നും ഇല്ലാതെ….മിണ്ടാനും പറയാനും ആരും ഇല്ലാതെ …………
നാളെയെന്നകണക്കുകൂട്ടലുകളില്ലാതെ……മോഹങ്ങള്ക്കോഒന്നും ഒരര്‍ത്ഥവുമില്ലാതെ ……എല്ലാം അന്ന്യം നിന്നതുപോലെ ….വയ്യാ …അവളെ
പ്പോലെ നായകുട്ടിയെസ്നേഹിക്കാനും ലാളിക്കാനും ആവുന്നില്ല .ഈ
ശൂന്ന്യതയില്‍ നിന്നും പരിചിതമായ ശൂന്ന്യതയിലേക്ക്പോകാന്‍ വെമ്പി ..m
പരമുപില്ലയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ മകന്‍ മനസ്സില്ലാമനസ്സോടെഅച്ചനെ നാട്ടിലേക്കയച്ചു .’’ ഇവിടെ ….ഇവിടെ
മാവിലെറിയാന്‍വരുന്ന കുട്ടികളുടെ ശബ്ദം കേള്‍ക്കാം…..കുട്ടിയും കോലും
കളിക്കാന്‍വരുന്ന കുട്ടികളെ ക്കാണാ…..ഒരു ചെറ്യമിട്ടായി പൊതിയോ..
ഒരു ഉണ്ട ശര്‍ക്കരയോ കാണുമ്പോള്‍ കൈ നിട്ടിക്കൊണ്ടോടിവരുന്ന നിഷ്ക്കളങ്കരായകുട്ടികളെ ക്കാന്നാം….അവരില്‍ പിച്ച വയ്ക്കുന്നവനെ
എടുത്തു മടിയില്‍ വച്ചുലാളിക്കാം……ത ന്‍റെ വാര്‍ദ്ധക്ക്യം ധന്ന്യ മയതുപോ
ലെ ‘’ …




m

Friday, November 21, 2014

Fond memories of my chhildhood [22]

 ‘’ Fond memories of my childhood ‘’ [22]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
The school reopened and my brothers and sister went to school.During the day time I was left alone. So when our cook Kesavan went to the market in the morning ,he used to leave me at one of my ,aunty’s  house.There one of her sons were of my age and two other boys younger than me.We played  till evening .My uncle was an anchel inspector and two of his  peons were  at home helping household works like marketing ;keeping an eye on the children
when they play outside ,bringing home the files from his office and accompanying him with the bundle of files to the office…..like that. I remember one Mallan he was in charge of the children.His house was
Some three to four kilo metrers away and he used to go home by 6..6.30 pm
 My aunty used to ask him to leave me at my home on his way  home but I was unwilling to go back.Then I promised that I would not  cry.At night
when everybody went to sleep I used to cry ,saying that I wanted to see my mum.
Then the cook Neelanden and the other peon Raghavan Pillai used to carry me in turns, on their shoulders to bring me back to my home. In those days  there were street lights only here and there.The next house belonged to a very famous Dr.and his wife. She was my aunty’s classmate. It was rented out to
a very big exporter.They had very big ferosius dogs .By 8,o clock they were let free and roaming around over the compound wall growling barking and jumping.I was so scared of the dogs and so I  closed my eyes while we pass that area.That time I was six years old and after  some nine years passed by I came to that very same house as  daughter in law of my aunty’s friend and the Dr.
‘’shakunthalam''’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

Sunday, November 16, 2014

’’ ആകാശത്തിലെ പറവകള്‍ ‘’[ഇരുപത്തി രണ്ട്’’]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
കറിയാച്ചന്‍ തോളത്തുകിടന്ന ചുട്ടിതോര്‍ത്തെടുത്ത് ഒന്നുകുടഞ്ഞ്തല
യില്‍ ഒരു കെട്ടുംകെട്ടി അവറാന്‍റെചായക്കടയുടെമുന്നിലിട്ട ബഞ്ചില്‍ തല ഉയര്‍ത്തിയിരുന്നു ….മകന്‍റെകത്തുംഫോട്ടോകളുംപോക്കറ്റിലിട്ടുകൊണ്ട്…ഗോപാല പിള്ളയും വ്ര്‍ക്കിച്ചേട്ടനും പാച്ചന്‍പിള്ളയും‘ഒക്കെ വരുന്നതും
കാത്ത്.എന്നും അവിടെ ഒരു അന്‍ഞ്ച്രഞ്ച്രരമണിയാകുമ്പോഴേക്കും
ഒരു സഭ കൂടലുണ്ട്.നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുംലോക കാര്യങ്ങളും എല്ലാം അവിടെ ചര്‍ച്ച ചെയ്യപ്പെടും .
അങ്ങ് ദൂരെ ഒരു നിഴലുപോലെപാച്ചുപിള്ള കുന്നിറങ്ങി വരുന്നു
ഒറ്റയടിപാതകള്‍കൂടിചെരുന്നിടത്തുനിന്ന് ഒന്നു കൂകിവിളിച്ചു.മറു
തലക്കല്‍ നിന്നും മറുവിളി കൂകി .അതുലഷ്മണനാണു.കറിയാച്ചന്‍
അവരിങ്ങേത്ത്തുംബോഴത്തേക്കുംഒന്നു കുടഞ്ഞ് നിവര്‍ന്നിരുന്നു .
മുഖത്ത് വെള്ളത്തുള്ളികള്‍ വിഴുന്നു…വെള്ളംവീണ്ടുംശക്തിയായി
വീണപ്പോള്‍കറിയാച്ചാന്‍കാലന്‍ കുടയെടുത്ത് നിവര്‍ത്തി .പിന്നെയും വെള്ളത്തുള്ളികള്‍……കണ്ണുകള്‍ ചിമ്മി ചിമ്മി തുറന്നുപോയി ….അന്ധാളിപ്പോടെ മകന്‍റെമുഖം ‘’ അപ്പച്ചാ…അപ്പച്ചാ…ഇതെന്നാ പറ്റി…’’?അവന്‍റെപിന്നില്‍ നിഴലുപോലെ …..ഈഷ്യയോടെ മേഴ്സി
യുടെ മുഖം .’’ എന്നാ ..പറ്റാനാ…..ഇരുളും വെളിവുമില്ലതുള്ള ..
ഒറക്കം…വേറെ എന്നാപണി..’’കറിയാച്ചന്റെ ഉറക്കം തെളിയാന്‍ അതുമതിയായിരുന്നു….ശിങ്കപ്പോരിലേക്ക് അവള് കെട്ടിക്കൊണ്ടു വന്നതല്ല്യോ അവനേ……വീട്ടുപണി മുഴുവനുംചെയ്യുന്നതവനാ …
എനിക്ക് കൊച്ചിനെ നോട്ടം ….പിന്നെ ക്യു നിന്ന് പാലുമടിച്ചോണ്ട്
വരണം…മൂത്ത കൊച്ചിനെ കൊണ്ടുപോയി വണ്ടി കേറ്റി വിടണം
….വണ്ടി വരാവുമ്പോ ചെച്ച്ന്ന് കൂട്ടി ക്കൊണ്ട് വരണം .രാവിലേm
അവള് അവന്‍ തയ്യാറാക്കി വച്ചിരിക്ക്ക്കുന്നചോറ്റുപാത്രംഎടുത്തു
അവള്ടെ പൊങ്ങച്ച സഞ്ചിയില്‍വച്ച്;പോയ്ക്കാലും വച്ച് വരുംബോഴേക്കും അവന്‍ ജീവനും കൊണ്ടോടി എത്തും …കാറില്‍ അവളെ ഓഫീസില്‍
കൊണ്ട്ആക്കാന്‍ …പിന്നെ പൊടികൊച്ചിനെകൊണ്ടാക്കണം ,എന്നിട്ടുവേണം അവന്‍റെ ജോലി സ്ഥലത്തുപോകാന്‍. അവനു പണി ഒരു സര്‍വീസ്സസ്റ്റേഷനിലാ….ഇഗ്ലീഷില്‍പറയുംബം..കേള്‍ക്കാന്‍കൊള്ളാം…..കാറ്‌കഴുകലും തുടക്കലും മറ്റുമാപണി ….അവളേക്കായ്കൂടുതല്‌കാശവനുണ്ടാക്കിയാലും സ്റ്റാറ്റസ്സ് അവക്കല്ല്യോ …..
നേഴ്സല്ല്യോ …ജോലി സ്ഥിരതയും അവക്കല്ല്യോ ?പിന്നവളെ താങ്ങാതൊക്കുവോ….താനോ …താന്‍ ഇല നക്കി നായരുടെ ചിറിനക്കി നായര് …….കറിയാചെന്‍തന്നേഇരുന്നു ചിരിച്ചു . ഫോട്ടോയിലെ അവന്‍റെ
ഡ്രസ്സും പത്രാസുംകാറും ഈ വലിയ മാളികയും ഒക്കെ കണ്ടപ്പോള്‍ തോന്നി ഇവിടം സൊര്ഗ്ഗ്മാണെന്ന്..ഈ മാളികേല്‍ഇതുപോലെ എത്ര കുടുംബങ്ങള്.ണ്ട്.മുട്ടചിറയിലെ ഓല മേഞ്ഞ വിടുംഅവറാന്‍റെചായ പീ
ടികയുംമണ്ണ് പുരണ്ട ഒറ്റ മുണ്ടും കൈലിയും ഉടുത്തുപാടത്ത് പണിയെടുക്കുന്ന പണിയാളരെയുംഒക്കെ മറന്ന് എനിനെയും ശിങ്ക
പൂരിലെത്താന്‍മോഹിച്ച നിമിഷം മോന്‍റെവിളി വന്നു ‘’അപ്പച്ചനും അമ്മച്ചിയും ഇങ്ങുപോരെ …തനിയേഅവിടെ കിടക്കണ്ട…വയസായില്ലേ
….ഇനി ഞങ്ങളുടെ കൂടെ മതി ‘’.പിന്നൊന്നും ഓര്‍ത്തില്ല ….വീടുവിറ്റു..
പശൂനെ വിറ്റു…കോഴികളെ വിറ്റു…എല്ലാം വിറ്റകാശു ചില്ലി മാറാതെ
അവന്‍റെകയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .അവന്‍ ഞങ്ങളെ
വിമാനത്തില്‍ഇങ്ങു കൊണ്ടുപോന്നു….പിന്നെ മറിയാമ്മക്ക് വീട്ടുപണി
….എനിക്ക് പുറംപണി .ഏറതാമസിയാതെ കര്‍ത്താവ്അവളേയങ്ങ് രക്ഷ
പ്പെടുത്തി …പാപിയായ ഞാന്‍ ഒറ്റയ്ക്കായി….നിന്നുതിരിയാന്‍ഇടമില്ലാത്ത
ഈ കുടുസ്സു മുറിയില്‍ ഞാനും കൊച്ചുമോനും അവളുടെ ഒരാങ്ങളയും
ഈ തിരക്കിനിടയിലും ഞാനേകനാണ്…..കണ്ണടഞ്ഞാല്‍പിന്നെ മുട്ടച്ചിറയില്‍
…വര്‍കകിച്ചന്‍റെ ,ഗോപാലപിള്ളയുടെ ,പാച്ചന്‍പിള്ളയുടെ,കൂടെ പാടത്തും
അവറാന്‍റെ ചായ പീടികയിലും …..അവരോടൊത്ത് ‘’…ഇനി എന്ന് ‘’എന്നോര്‍ക്കുമ്പോള്‍ ‘’j.കറിയാച്ചന്‍റെ
ചുണ്ടുകള്‍ താനറിയാതെ പാടി’’ ‘’ സമയമാം രെഥത്തില്‍ ഞാന്‍ ..സ്വര്‍
ഗ്ഗ യാത്ര ചെയ്യുന്നു ….എന്‍ സ്വദേശം കാണ്മതിന്നായ് തനിയേ പോകുന്നു .’’
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’