Thursday, June 27, 2013

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് '' '

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി കൊച്ചിയിലെത്തി ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരുദിവസം ലില്ലി ഫോണില്‍ വിളിച്ചുപറഞ്ഞു '' വിമലവന്നിട്ടുണ്ട് ...സണ്ണിക്കു എന്തോ അസുഖമാണ ത്രേ..കൂടുതലാ ...ആശുപത്രിയിലാ ..ഐ സി യു വിലയിരുന്നൂ ന്നാഅറിഞ്ഞത് .നമുക്കൊന്നുപോകണ്ടേ ? ''അങ്ങിനെ അവര്‍ വിമലയെ കാണാന്‍ പോയി .
വിമല പറഞ്ഞു ''*സണ്ണിയുടെപെരുമാറ്റം ഈ യിടെയായി പ്രാന്തുപിടിച്ചതുപോലെയാണ് ..ഇനി എനിക്ക് സഹിക്കാന്‍മേലാ..
ഒരു ദിവസം രാത്രി ഒരു പതിനൊന്നുമണി കഴിഞ്ഞുകാണും...എന്നത്തേ
യും പോലെ നല്ലഫിറ്റായിട്ടാണ്വന്നു കയറിയത് . .പതിനൊന്നുമണി കഴിഞ്ഞിട്ടും ആളെ കാണാത്തതുകാരണം പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ്
 കയറിവന്നത് .പഠിച്ചുകൊണ്ടിരുന്ന മോന്‍ വിളിച്ചുപറഞ്ഞു ''ങ്ങാ ....
വന്നു ...വന്നു ...വിളിക്കണ്ടാ '' അതുപിടിച്ചില്ല .'' എന്താടാ..പിടിക്കുന്നില്ല്യോ ?
ഒരു ചൊരുക്ക് ''എന്നുപറഞ്ഞ് അവന്‍റെനേരേ ഓടി ചെന്നപ്പോള്‍ അവന്‍ ഭയന്ന് വീടിന്‍റെ പിന്നിലേക്കോടി ...സണ്ണി ആ ക്രോശിച്ചോ ണ്ട്
പിന്നാലേ ചെന്നപ്പോള്‍ അവന്‍ ഒരുവശത്തു കൂടെഓടി റോഡിലിറങ്ങി
സണ്ണി പിന്നാലേ...അവനെ പിടിക്കാന്‍ കഴിയഞ്ഞപ്പോള്‍ സ്കൂട്ടറെടുത്ത്
പിന്നാലേ പോയി .സ്കൂട്ടറെടുക്കാന്‍വന്നനേരം കൊണ്ട് അവനെങ്ങോട്ടോ ഓടി മറഞ്ഞു .ഒരു രണ്ടു റവു ണ്ട്ഇവിടൊക്കെ കറങ്ങിയിട്ട് വീട്ടില്‍വന്നു കയറി .അപ്പോഴാണ് ഞാന്‍ കാണുന്നത് ..
പാര സ്കൂട്ടറിന്‍റെ മുന്നില്‍ ചാരി വച്ചിരിക്കുന്നു .ആകെ ഒരു പന്തികേട്‌
തോന്നുകയാല്‍ ഞാന്‍ ഏട്ടനെ വിളിച്ചുവരുത്തി .ഏട്ടന്‍ ഒരു സുഹൃത്തിനെയും കൂടി വിളിച്ചു വരുത്തി .അവര്‍ രണ്ടുപേരും ഡ്രൈ
വറുംകൂടി ബലമായി പിടിച്ചു കാറില്‍ കയറ്റി .ഞാനും കയറി ഡിഅഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചു .ഒരു മെയില്‍ നഴ്സിനേയും നിര്‍ത്തി .ഇടയ്ക്കിടെ ഞാനും ഏട്ടനും പോയി നോക്കിയിരുന്നു .എന്താ പറ്റിയതെന്നറിയില്ല ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും ,നില്‍കാന്‍ പറഞ്ഞാല്‍ നില്‍ക്കും .പാലുകുടി മാറാത്തകുഞ്ഞുങ്ങളെ പ്പോലെ എന്‍റെ സാരിയുടെ അറ്റം പിടിച്ചുകൊണ്ട്പിന്നാലേ നടക്കും .ഈ പരുവമായി ...മന്ദബുദ്ധികളെ
പോലെ.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ലില്ലി പറഞ്ഞു '' മന്ദ ബുദ്ധി യായാലും വേണ്ടില്ല ...എ
ന്തു ബുദ്ധിയായാലും വേണ്ടില്ലാ ...നോക്കിയാല്‍ മതിയല്ലോ ''.
മടക്കയാത്രയില്‍ അവര്‍ രണ്ടുപേരും സംസരച്ച്ചത് ഡി-അഡിക്ഷന്‍
സെന്‍റെ റിനെകുറിച്ചായിരുന്നു.അവിടെ സ്ത്രികളെ കൂടെ നില്ക്കാന്‍
അനുവദിക്കില്ല  .എല്ലാം പുരുഷന്മാരല്ലേ ...പോരാത്തതിന്...മദ്യാസക്തി
കൊണ്ടോ ചികിത്സയുടെ ഭലമയിട്ടോഎല്ലാവരും ഒരു അരവട്ടു പോലെ
യാണെന്നാണ് വിമലപറഞ്ഞത്‌ .സുമിപറഞ്ഞു '' ഇനി നമ്മുടെഭര്‍ ത്താ ന്മാരെയുംഓരോരുത്തരെയായി അങ്ങോട്ടുകൊണ്ടുപോകാം ''.
 ലില്ലി പറഞ്ഞു '' സണ്ണിയെപ്പോലെ പാരയുംവെട്ടുകത്തി യുമൊക്കെ
എടുത്തും കൊണ്ട് നമ്മളെ ഓടിക്കുന്നതിനു മുന്‍പ് എങ്ങിനേയും
അങ്ങു കൊണ്ടുചെന്നെത്തിക്കാം.അനുസരനയുള്ളവരാക്കം.ഈ പോക്കുപോയാല്‍ എ ബ്രഹാം അങ്കി ളിനെപോലെഇവരും അല്പയുസ്സായി പോകും ''.അവളുടെ വര്‍ത്തമാനംകേട്ട് എല്ലാവരും
ചിരിച്ചു ...എങ്കിലും ആ ച്ചിരിയില്‍നൈരാശ്യവും ആ ശങ്കകളും മുറ്റി
നിന്നിരുന്നു .അവരുടെ മനസ്സുകളില്‍ ചിന്താശക്തി ഇല്ലാതെ....പാവകളെ
പ്പോലെ പറഞ്ഞാല്‍ പറഞ്ഞതുമാത്രം അനുസരിക്കുന്ന സോളോമനും
അനീഷും നിറഞ്ഞു നിന്നു.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
   

Wednesday, June 19, 2013

'' മധുപുരാണം '' ഭാഗം ഇരുപത്തിയൊന്ന്..
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ കഥപറച്ചില്‍ അറബികഥകള്‍ പോലെ നിണ്ടു...നിണ്ടു പോയി.അവളുടെ അവതരണത്തിനും ഉണ്ട് ഒരു ആകര്‍ഷണം .
ഉണ്ണികൃഷ്ണന്‍ കുറച്ചു വലുതായി കഴിഞ്ഞപ്പോള്‍ പിന്നെ അച്ഛന്‍
നാട്ടില്‍ തേങ്ങ വെട്ടിക്കാനും എസ്റ്റേററ്നോക്കാനും ഒക്കെ പറഞ്ഞയച്ചിരുന്നു.അങ്ങിനെ ..അങ്ങിനെ .ഉണ്ണികൃഷ്ണന് അവിടെ ചില കൂട്ടുകെട്ടുകള്‍ ഉണ്ടായി .തോട്ടം സൂക്ഷിപ്പുകാരന്‍ താമസിക്കുന്ന വീട്ടി
ല്‍വച്ചായി കമ്പനി കൂടല്‍ .ഒരിക്കല്‍ ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തിയത്
തന്നെയും നല്ലഫിറ്റ് ആയിട്ട്.ബസ്സിറങ്ങി അവിടെനിന്നും തോട്ടതിലെക്കുപോകാന്‍ ഒരു ടാക്സി വിളിച്ചു .  കൃത്യമായി വഴി പറഞ്ഞു കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സിക്കാരന്‍ ചൂടായി
ഉണ്ണികൃഷ്ണന്‍ അതിലും ചൂടായി അയാളെ അടിച്ചു ...ഷര്‍ട്ടുവലിച്ചുകീറി ..അജാനബാഹുവായ ഉണ്ണികൃഷ്ണന്‍റെ അടിയേറ്റ്‌അയാള്‍ വീണു പോയി .അപ്പോള്‍ പിന്നെ ഉണ്ണികൃഷ്ണന്
സങ്കടമായി .അയാളെ പിടിച്ച്ഏണിപ്പിച്ചു ....കീശയിലുണ്ടാ യിരുന്ന കാശെല്ലാം കൊടുത്തു ..എന്നിട്ട്സ്വന്തം ഷര്‍ട്ട്  ഊരിഅയാളെ ഇടുവിച്ചു
അയാളെ പിടിച്ചരികതിരുത്തി ഉണ്ണികൃഷ്ണന്‍ കാറോടിച്ചു ..കറങ്ങി കറങ്ങി അവസാനം വീടു കണ്ടുപിടിച്ചു .മദ്യത്തിനു ഒരു ഗുണമുണ്ടല്ലോ
....സമത്വം ...സോഷ്യലിസം .ഐ.എ .എസ് കാരനേയും പത്താംക്ലാസ്സ് തോറ്റവനെയും...കുബേരനെയുംകുചേനേയുംസമന്മാരാക്കാന്‍ മദ്യത്തിനു
മാത്രമേകഴിയു .സുമി അവളുടെ വായിലേക്കും നോക്കിയിരുന്നു .പുതിയ ഒരു കാഴ്ചപ്പാട് അവളുടെ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു .അവസാനം ലില്ലി പറഞ്ഞു പക്ഷേ നമ്മുടെ ഭര്‍ത്താക്കന്മാരുടെ ഈ സമത്വ സുന്ദര പാത അങ്ങിനെ യങ്ങ്തുടര്‍ന്നുപോകാന്‍ അനുവദിക്കാന്‍ നിവര്‍ത്തിയില്ല .അതുകാരണം നമ്മുടെയൊക്കെ തക രുന്ന
ഭാര്യ ഭര്‍തൃ ബന്ധം ..ഒരുമ ..സാമ്പത്തികഭദ്രത ...അരാജകത്വം ...നഷ്ടമാകുന്ന
കുഞ്ഞുങ്ങളുടെ ഭാവി അവര്‍ക്ക് പകര്‍ന്നു കിട്ടുന്ന സ്വഭാവ വൈകല്ല്യം ഇതൊക്കെ നമ്മള്‍ അതിന്‍റെ ഗൌരവത്തോടെ തന്നെ കാണണം .ഈ ഗാങ്ങിലെഎല്ലഭാര്യമാരും ഒത്തൊരുമിച്ചു ഒരു ചെറുത്തുനില്‍പ്പ്‌ ആരംഭിയ്ക്കണം.എന്നിട്ടും നിയന്ത്രിക്കാനായില്ലെങ്കില്‍ വനിതാ കമ്മിഷന്‍ വഴിയായുംമനുഷ്യാവകാശ കമ്മിഷന്‍ വഴിയായും
 നമ്മുടെയും നമ്മുടെകുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കണം  .അതിന്ഈ ഗാംഗിലെ എല്ലാവരുടെയും
ഭാര്യമാരേ നേരില്‍ കണ്ട് സംസാരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാ
നിച്ചിരിക്കുന്നത്.നീയും എന്‍റെ കൂടെ കൂടണം . ഉത്തരവാദിത്വമുള്ള ഭര്‍ത്താവ്....ശാന്ത സുന്ദരമായ  ഒരു ഗൃഹാന്തരീക്ഷം..അത് സുമിയെ
വല്ലാതെ മോഹിപ്പിച്ചു  .അവള്‍ പറഞ്ഞു '' ഞാനുണ്ട് ..നിന്‍റെ കൂടെ എന്നെയും മോനേയും കൂട്ടാന്‍.ഞാനുടനെ തന്നെ അങ്ങു വരും .''
ലില്ലി പോയിട്ടും അന്നുമുഴുവനും അവളുടെ മനസ്സില്‍ ആ ചിന്തയായിരുന്നു .യാതന അനുഭവിക്കുന്ന ഭാര്യമാര്‍ ഒറ്റകെട്ടായി നിന്ന്അവരെ നേര്‍ വഴിക്കാക്കുക.അങ്ങിനെ താനും  അനീഷും
 മോനും ഒരുമിച്ചുള്ള ...ഒരു ജീവിതം അവള്‍ സ്വപ്നംകണ്ടു .
''''''

Monday, June 10, 2013

മധുപുരാണം  ഭാഗം  ഇരുപത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 അനീ ഷിന്‍റെ ഫോണ്‍കാളുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു .കഴിഞ്ഞനാലഞ്ചു മാസങ്ങള്‍ക്കിടയില്‍ രണ്ടുമൂന്നു പ്രാവശ്യം വരുകയും ചെയ്തു .വരുമ്പോഴെല്ലാം കൂടെ രണ്ടുമൂന്നുപെരുംകാണും.ധൃതിയിലാണ് വരവും പോക്കും എല്ലാം .ഓരോ പ്രാവശ്യവും ഓരോരോ കാറുകളില്‍.
ശുദ്ധ നാട്ടിന്‍പുറത്തു കാരായ..നിഷ്കളങ്കരായബന്ധുക്കളും അയല്‍വാസികളുംഅനീഷി ന്‍റെ വേഷ വിധാനങ്ങളും കൂസലില്ലാത്ത
പെരുമാറ്റവും ജാടകളുംഒക്കെ കണ്ട് ഒരു വീരാരാധനയോടെയാണ്
അനീഷിനെകണ്ടത് .  അപ്പോള്‍ സുമി മനസിലോര്‍ത്തു ശരിയായ രൂപം
എനിക്കല്ലേ അറിയൂ എന്ന്.അനീഷ്തെല്ലുറക്കെ തന്നെ  ചോദിച്ചു ''എ
ന്താ...അടുത്തെങ്ങും അങ്ങോട്ടു വരാന്‍ ഭാവമില്ലേ  ? ''എന്ന് .എന്നിട്ട്
ഉറക്കെ യുറക്കെചിരിച്ചുകൊണ്ട് മോനെ കയ്യിലെടുത്തു ലാളിച്ചു കൊണ്ടുപറഞ്ഞു  '' മതി ....പ്രസവ ശു ശ്രൂഷ യോക്കെ...ഇനി അടുത്ത വരവ് നിന്നെയും മോനേയുംകൂട്ടി   കൊണ്ടുപോകാനായിക്കും..ഒരു
ങ്ങി യിരുന്നോ ''.എന്നുപറഞ്ഞു പോയി .ഒരു തിരിച്ചു പോക്കിനേകുറിച്ച്  ആലോചിക്കുമ്പോള്‍തന്നെ അവളുടെ
 മനസ്സ്ആശങ്കാകുലമായി.''ഇവിടെ എനിക്ക് ഇവനെ നോക്കിയാല്‍ മാ
ത്രംമതി .ചിട്ടയുള്ള ഒരു ജീവിത ശൈലി ...ഞാന്‍ കണ്ടുശീലിച്ച ഒരു ശൈലി ...ആകാംക്ഷാ ഭരിത മല്ലാത്ത സ്വച്ചന്ദമായ ഒരു ജീവിത രീതി ..
അതാണ് എന്നും സ്വപ്നം  കണ്ടിരുന്നത്‌ .ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അങ്ങിനെയുള്ള ഒരു ജീവിതമാണ്‌ .
ലില്ലി ഇടയ്ക്കിടെ അവളെ വിളിക്കാറുണ്ട് .അവര്‍ക്കിടയില്‍ ഒരു ആത്മ ബന്ധം വളര്‍ന്നുവന്നു .വരുന്നു എന്നുപറഞ്ഞതല്ലാതെ അവള്‍ക്ക് അങ്ങോട്ടൊന്നു പോകാന്‍ കഴിഞ്ഞില്ല .സോളമ ന്‍രണ്ടുകാലും നിലത്ത്തുറ പ്പിച്ചുനില്‍ക്കുന്ന സമയം ചു രുക്കം ..പിന്നെ ഒരു കൂട്ടു
കുടുംബത്തിലാണല്ലോ അവള്‍ താമസിക്കുന്നത് .അപ്പച്ചന്‍ ,അമ്മച്ചി ,പിന്നെ കൊളെജുവിദ്യാര്‍ഥി കളായ അനുജന്‍ അനുജത്തി ..അങ്ങിനെ
പലതും .അമ്മച്ചിയോടൊപ്പം നിന്ന്അവരുടെ ആജ്ഞക്കൊപ്പം തുള്ളണം.
എന്നാലും ആ വീര്‍പ്പ്മുട്ടലിനിടയിലുംഒരു  സുരക്ഷിത ബോധം അവള്‍ക്കുണ്ട് .അങ്ങിനെ ഒരു ബോധം  പോലുമില്ലാത്ത സുമിയെക്കു
റിച്ചും ഒറ്റയ്ക്ക് ഒരു വീടു പുലര്‍ത്താനും മക്കളെ വളര്‍ത്താനും രാ
പ്പകലില്ലാതെഅധ്വാനിക്കുന്ന വത്സലയെക്കുറിച്ചും അവള്‍ എ പ്പോഴും
   ഓര്‍ക്കാറുണ്ട് .പറഞ്ഞു ...പറഞ്ഞ് ഒരു ദിവസം ലില്ലി വന്നു. അന്ന് അവള്‍ സുമിയോടോപ്പം താമസിച്ചിട്ട് അടുത്ത ദിവസമാണ് പോയത് .
അവള്‍ക്ക് പറയാനുണ്ടായിരുന്നത് വളരെ നാളുകള്‍ക്കുമുന്‍പ് അനീഷിന്‍റെയുംസോളമന്‍റെയും ഒക്കെ ഗാങ്ങിലുണ്ടായി രുന്ന ഉണ്ണികൃഷ്ണനെ കുറിച്ചായിരുന്നു .മിശ്ര വിവാഹമായിരുന്നു അവരുടേത് .രണ്ടു വീട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ
അവര്‍ പോയി രജിസ്റ്റര്‍ വിവാഹം നടത്തി .ഉണ്ണികൃഷ്ണന്‍ നായരും
അനില ക്രിസ്ത്യാനിയും .അവധിക്കാലത്തെ  അടിച്ചു പൊളി യോക്കെകഴിഞ്ഞു ഉണ്ണികൃഷ്ണന്‍ ജോലി സ്ഥലമായ അബുദാബി
ക്കു പോയി .പിന്നാലേ അനിലയും .വീട്ടുകാരുടെ അകല്‍ച്ച തീ രും
മുന്‍പേ ഒരു ദിവസം പൂര്‍ണ ഗര്‍ഭിണിയായി അനില വീട്ടിലേ ക്കു
കയറിച്ചെന്നു.അപ്പച്ചന്‍ മുഖം തിരിച്ചു എങ്കിലും അമ്മച്ചി ഓടി ഇറങ്ങി ചെന്നു അവളുടെ കൈ പിടിച്ചു .തന്‍റെടിയായ അമ്മച്ചി പറഞ്ഞു ''...ആരെതിര്‍  ത്താലുംഞാന്‍ മരിക്കുന്നത്വരെ നിനക്ക് ഇവിടെ
കയറി വരാം.എന്തു തെറ്റുചെയ്താലും ഞാന്‍ നിന്നെ പത്തുമാസം ചുമന്നു പെറ്റതല്ലാതാകുമോ...നിയുംഒന്നിനേവയറ്റില്‍ഇട്ടോണ്ടാണല്ലോ
വന്നിരിക്കുന്നത് ...അതു നാളെ നിനക്ക് മനസ്സിലാകും .''അപ്പച്ചനും ആ
ങ്ങളമാരുംമുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .പ്രസവം കഴിഞ്ഞ് കുട്ടിക്കുമൂന്നു മാസം പ്രായമായപ്പോള്‍ അവരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉണ്ണികൃഷ്ണന്‍ വന്നു . പോര്‍ട്ടില്‍ ഉണ്ണികൃഷ്ണനെ സ്വി  തന്നെ ക
രിക്കാന്‍ ആരൊക്കെയാണ് എതിയതെന്നോ ...പുറത്തേക്കിറ ങ്ങിവ ന്ന പ്പോള്‍പഴയ ഗാങ്ങുംപുതിയഗാങ്ങുംവീട്ടുകാരും .മധു സെറ്റിലുള്ളവര്‍
കുരവയിട്ടാണ്‌സ്വീകരിച്ചത് .അനിലയും അമ്മച്ചിയും സഹോദരന്മാരും
ഒതുങ്ങി മാറിനിന്നു .ഒരു വിധത്തിലാണയാള്‍ അവരുടെ ഇടയില്‍ നിന്നും ഊരിപോന്നത് .എന്നിട്ടോ ...തുരു തുരെ ഫോണ്‍ കാളുകള്‍.
അടുത്ത ദിവസം  രാവിലേ തന്നെ അവര്‍ വന്നയാളെ തുക്കികൊണ്ടു
പോയി .ഒരു ബ്രിഫ് കേസും തുക്കി കൊണ്ടാണയാള്‍ പോയത് .പിന്നെ
വീടു കാണുന്നത് മൂന്നാം പക്കം .സുഹൃത്തുക്കള്‍അയാളെ കുപ്പികള്‍
കൊണ്ട് തുലാഭാരംത്തൂക്കി യാണ് ആദരിച്ചത് .
രണ്ടാഴ്ച്ച ത്തെഅവധി .അവധി പിന്നെ എക്സ്റ്റ്‌ന്‍റചെയ്ത്ഒരു മാസ മാക്കി .ഇനിയും ...ഇനിയും അവധി നീട്ടി ...നീട്ടി ഇവിടെ നില്‍ക്കാതെ
അങ്ങു പോയാല്‍ മതിയെന്നായി അനിലയ്ക്ക് .പക്ഷേ ഉണ്ണികൃഷ്ണന്‍ പോയത് ബോംബെക്കാണു .ബോസ്സിന്‍റെആവശ്യപ്രകാരം കംബനിയിലെക്കുവേണ്ട ചില സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ വേണ്ടിയാണ്ബോംബെക്കുപോകുന്നത് എന്നാണ് അവളോട്‌ പറഞ്ഞത് .
ഒരു ദിവസം വന്ന്അനിലയേയുംകുട്ടിയേയും കൂട്ടി ബോംബെക്കുപോ
യി .ബോംബെയില്‍ ചെല്ലുമ്പോള്‍ അവിടെ അന്തേവാസികളായിപലരും ഉണ്ടായിരുന്നു .ഒരു ബാലചന്ദ്രന്‍ ..ജോര്‍ജുകുട്ടി ..ശശിധരന്‍ ..വിത്സണ്‍ ..
ചാര്‍ളി ..അവര്‍ മോനെ എടുത്തുകൊണ്ടു നടന്നു ...സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു ....പാചകം ചെയ്യാന്‍ അവളുടെകൂടെ കൂടി ..ഏ
കോദരസഹോദരങ്ങളെ പോലെ.അവരെ  ഓരോരുത്തരെയായിഉണ്ണി കൃഷ്ണന്‍ ജോലി ശരിയാക്കി ഗള്‍ഫിലേക്ക്അയച്ചുകൊണ്ടിരുന്നു .കാശിനു കാശ് ..കുപ്പിക്കു കുപ്പി ...ഉണ്ണികൃഷ്ണന്‍ അവരുടെ ഇടയില്‍
വി ഐ പി കളിച്ചുനടന്നു .കുറച്ചുനാള്‍ അങ്ങിനെ കഴിഞ്ഞിട്ട് അവരും പോയി ഗള്‍ഫിലേക്ക് .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''