Sunday, December 25, 2011

അതത്യന്താധുനികം



“അത്യന്താധുനികം” {കഥ}
രണ്ടു സെറ്റ് അച്ചനമ്മമാര്‍ പ്രോഫെസര്‍വിവേകിന്‍റെ വീട്ടില്‍ഓടി ക്കൂടി.....
അവരുടെ സൗന്ദര്യപിണക്കം ഒന്ന്‍ഒതുക്കിതീര്‍ക്കാന്‍.അച്ചന്മാരും അമ്മമാ
രുംഒരേ സ്വരത്തില്‍ ചോദിച്ചു “എന്താ...എന്താ നിങ്ങളുടെ ഇടയിലെ പ്രശ്നം.....?”ഡാക്ടര്‍ സൗമ്മ്യഒട്ടും സൌമ്മ്യമല്ലാത്ത സ്വരത്തില്‍ പറഞ്ഞു
“പ്രശ്നം ഈഗോ....ഈഗോയാ..”
“അതെന്തു പ്രശ്നം “.അവള്‍ പറഞ്ഞു “ഞാനോ....വലുത് ?നീയോ വലുത് “
എന്ന പ്രശ്നം “....”ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എന്തുവലിപ്പ ചെറുപ്പം
ഞാന്‍ പത്മനാഭന്‍തമ്പിയുടെ ഭാര്യ....ഇവര്‍ഗോപാലകൃഷണന്‍നായരുടെ ഭാ
ര്യ”സൗമ്യ..പറഞ്ഞു “അത് അങ്ങുപണ്ട് ...ഇപ്പോള്‍ ഞാന്‍ ഡാക്ടര്‍ സൗമ്യ”
വിവേക്‌ ഇടയ്ക്കു കയറിപറഞ്ഞു “ഞാന്‍ പ്രോഫെസര്‍ വിവേക്‌.ഇവളു
ടെ വിചാരം പ്രോഫെസര്‍ എന്തോ ഡാക്ടരെക്കാളുംകുറവനാണെന്നാ..
ഇവിടുത്തെ ജോലിക്കാരിക്കുംഅങ്ങിനെ തന്നെയാ വിചാരം.....എനിക്ക്
 പത്തുമണിക്ക് കോളേജില്‍എത്തിയാല്‍ മതിയെല്ലോ ഒരുഒന്‍പതുമണിക്ക്
ഞാന്‍ കാപ്പികുടിക്കാന്‍ വന്നാല്‍ രാവിലേ സൗമ്യ പോകുന്നതിനു മുന്‍പേ
ഏഴരക്കുമേശപുറത്തു എടുത്തുവച്ച തണുത്ത ചായയും പലഹാരങ്ങളു
മനുണ്ടാവുക .ഇവിടുത്തെ ഐശ്വര്യം ഒന്നുതിരിഞ്ഞു നോക്കില്ല.....എന്‍റെ
പാന്‍റ്..ഷര്‍ട്ട്.ഒന്നും അവള്‍ തേച്ചു തരില്ല .”
ഐശ്വര്യ പറഞ്ഞു “എന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നതും എന്നെ പുറ
ത്തുംമാളിലും ഒക്കെ ഒന്നു ചുറ്റാന്‍ കൊണ്ടുപോകുന്നതും ഏതുകാര്യത്തി
നും ഒരു കമ്പനി തരുന്നതുംമേഡമാ...എനിക്ക് മേടത്തനേ കഴിഞ്ഞേയുള്ളൂ
സേര്‍...”  വിവേക്‌ പറഞ്ഞു “ഞാനിവിടെ ആരുമല്ലേ..?...എനിക്കിവിടെ ഒരു..സ്ഥാനവുമില്ലേ ...?ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നിന്‍റെജോലിക്കാരി  “
അയാള്‍ ഐശ്വര്യയോടായി പറഞ്ഞു “നീ....പോ....അടുക്കളെലേക്ക്...ഞങ്ങള്‍ക്കിവിടെ പലതും സംസാരിക്കാനുണ്ട്....”
“ഇതാ കുഴപ്പം....ഈ ആട്ടും..തുപ്പും ഒന്നും കേട്ടോണ്ട് ഞാനിവിടെ നിക്ക
ത്തില്ല.....മേഡം...മേഡം...മേഡം പറ...ഞാനെന്തുവേണം ?....”
“നിന്‍റെ അഹങ്കരോംധിക്കരോം..ഞാന്‍ സഹിക്കുന്നു..ഇനി ഇവളുടെതും
കൂടി എന്നെ ക്കൊണ്ടുപറ്റില്ല...”
“ഇപ്പഴ്...ഇങ്ങനെ....ആത്മാര്‍ധതയോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താ
നും കുട്ടിയേ നോക്കാനുമൊന്നും ആരേം കിട്ടില്ലാ...സഹിച്ചേ പറ്റു..എനിക്ക്
അവളേ കൂടാതെ പറ്റില്ല..”   “അതിനെന്നെ കിട്ടില്ലാ...നീ തന്നെയങ്ങു..സഹി
ച്ചോ...ഞാനെന്‍റെവഴിനോക്കിക്കോളം..”......”ആയിക്കോ....അതാ നല്ലത്...”
വിവേക്‌ ....വിവേകിന്‍റെപാന്‍റ് ....ഷര്‍ട്ട്...ലൊട്ടുലൊടുക്ക്....എല്ലാം വാരിവ
ലിച്ച്..ബാഗില്‍കയറ്റുമ്പോള്‍ അമ്മമാര്‍ രണ്ടുപേരും കൂടോടിചെന്നു...”ക്ഷമിക്കു മോനേ...ക്ഷമിക്ക്...”വിവേക്‌ പറഞ്ഞു  
അയാള്‍ കാറോടിച്ചുപോയി .സൗമ്യയുടെഅമ്മ നെഞ്ചത്തുകൈ വച്ചു കരഞ്ഞു.അവള്‍ ചോദിച്ചു”എന്തിനാ ഇങ്ങനെഅലമുറയിടുന്നെ .അതിനും മാത്രം ഇവിടെ എന്തുസംഭവിച്ചു ....ഇവിടെ ഞാനും മോളും ഐശ്വര്യാ
യും മാത്രം മതി .”
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””അമ്മ...വാ...വന്നു കാറില്‍...കയറു...അച്ഛാ...നമുക്കു..പോകാം.അവര്‍ കാറോടിച്ചു പോയി
 ““


Saturday, December 24, 2011





ആകാശത്തിലെ പറവകള്‍ {ഭാഗം മൂന്ന് }
കഴിഞ്ഞദിവസം ഒരു പത്രവാര്ത്ത് കണ്ടു .എറണാകുളം ഡിസ്ട്രിക്ക്റ്റില്‍ പനങ്ങാട്‌ എന്നസ്ഥലത്ത് ഒരു പകല്വീതട് പ്രവര്ത്ത.നംആരംഭിച്ചിരിക്കുന്നു എന്ന് .ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ്ആപകല്‍ വീട് പ്രവര്ത്തിനക്കുക .ആഴ്ചയില്‍ ഒരുദിവസം
മാത്രമായാലും മതി അത് വളരെ ആശ്വാസപ്രദമാണ്.ആകാശത്തിലെ പറവകളെ പോലെ സ്വതന്ത്രരും എന്നാല്‍ വിതയ്ക്കാനുംകൊയ്യാനുമൊന്നും ആകാത്തവരും ആയ
വൃദ്ധജനങ്ങള്‍ .....ഇന്നത്തെ തലമുറകള്‍..തമ്മിലുള്ള..അന്തരം......ജീവിതശൈലിയില്‍...മാ
റ്റം......ജീവിതമൂല്യങ്ങളില്‍ വന്നുപോയ ച്യുതി....എല്ലാം അവരെ ഒറ്റപ്പെടുത്തുന്നു .അവരുടേതുമാത്രമായ ഒരു തുരുത്തിലകപ്പെട്ടുപോകുന്നു .കഴിഞ്ഞു പോയ ജീവിത
കാലത്തെ ഓര്മ്മതകളെ.തഴുകി ....തഴുകി....അവര്‍ മൌനികളായി പോകുന്നു.ഇടയ്ക്കിടെ
സമപ്രായക്കാരുമായി ഒത്തു കൂടാനും അനുഭവങ്ങളും തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനും കൂടുകാരെ  കിട്ടുന്നതും വലിയ വലിയ ആശ്വാസമാണ്.....അനുഗ്രഹമാണ്.അതിന് സന്നദ്ധസംഘടനകളുംറെസിഡന്സ്ല
അസ്സോസിയേഷനുകളും മുന്നോട്ടു വരണമെന്ന്....ഞങ്ങള്‍ അഭ്യര്ത്ഥി്യ്ക്കുന്നു .

Tuesday, December 13, 2011


                            
 . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
അപ്പോഴേക്കുംഅവര്‍ വീടെത്തി സുമി ഒരു കള്ളപൂച്ചയെ പ്പോലെ
പതുങ്ങി പതുങ്ങി മുറി യ്ക്കകത്തെക്കുകടക്കുമ്പോള്‍ അനിഷിന്‍റെ വല്ല്യെച്ചി
വന്നുകൈപിടിച്ചു....”ങ്ങാ....കൊള്ളാം...നല്ലയാള്കളാ......” “അത്...വല്യേച്ചി.....
അനിയേട്ടന്‍.....”എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പറഞ്ഞു “അത് ഞാന്‍ വെറുതെപറഞ്ഞതല്ലേ....എനിക്കവനെ അറിഞ്ഞ്‌ൂടെ.”
മുറിയിലേക്കുചെല്ലുമ്പോള്‍ അനീഷ്‌ അവളെ കാത്തുകിടക്കുന്നു.അവന്‍
അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു പറഞ്ഞു “അങ്ങിനെ ആദ്യ രാത്രി
കാക്ക കൊത്തിപ്പോയി....സാരമില്ല ഞാന്‍ കുറച്ചുദിവസംലീ വെടുത്തിട്ടുണ്ട്
എല്ലായിടത്തുമൊന്നു ചുറ്റികറങ്ങിയൊക്കെവരാം .നാളെ അത്യാവശ്യം
 രണ്ടുവിസിറ്റ്.....എന്താ സമ്മതിച്ചോ ?”അവള്‍ ഒരു പുഞ്ചിരിയോടെ പറ
ഞ്ഞു “ശരി .....സമ്മതിച്ചു”....പിന്നെയും അവള്‍ക്കുതോന്നി അവള്‍ ഭാഗ്യവ
തിയാണെന്ന്.
അന്നത്തെ സദ്യയ്ക്കും തമാശ പറച്ചിലിനും പൊട്ടിച്ചിരികള്‍ക്കുമോടുവില്‍
എല്ലാവരും യാത്ര പറഞ്ഞു പിരിയുമ്പോള്‍ മണി പന്ത്രണ്ട്.അനീഷ്‌
 പ്രോമിസ്‌ചെയ്തിരുന്ന സെക്കന്‍ഡ്ഷോ....അതില്‍ മുങ്ങിപ്പോയി.എന്നാലും
സന്തോഷ പ്രദമായഒരു ദിവസമായിരുന്നു അത്.
  അടുത്തദിവസം രാവിലേസണ്ണിവന്നു...അനീഷ്‌കാറിനടുതേക്ക്ചെന്ന്
 എന്തോക്കെയോ സംസാരിച്ചുനിന്നു.സുമി വേഗം രണ്ടുകപ്പ് ചായ കൊണ്ട
വന്നു മേശപുറത്തു വച്ചിട്ട് അവരെ വിളിച്ചു “വരൂ......വന്നു ചായ കുടിക്കൂ ...”
“ങ്ങാ....വരാം.....വരാം....എന്നു പറഞ്ഞതല്ലാതെ അവര്‍ അകത്തേക്കുവന്നില്ല.
പിന്നെ അനീഷുവെടിയുണ്ട പായുന്നതുപോലെ അകത്തേക്കുപായുന്നതും
പട പടാന്നു വെള്ളം കൊരിയോഴിച്ചുകുളിക്കുന്ന ശബ്ദവും  കേട്ടു.അതേ
വേഗത്തില്‍ ഉടുപ്പുമാറി സണ്ണിയോടൊപ്പംപോയി.അവള്‍ പിന്നാലേനടന്നു   ചോദിച്ചതോന്നും അവന്‍ ശ്രധിച്ചതുമില്ല  .’എവിടേക്കാവുംപോയത് .
എന്താണാവോ കാര്യം ....എന്നാലോചിച്ചാലോചിച്ച്.....ഓരോ നിമിഷവും
അവനെ കാത്തുകാത്തിരിക്കുമ്പോള്‍  രാത്രിയുടെ ഏതോ ഒരു യാമ്ത്തില്‍
വന്‍ വീടണഞ്ഞു  അനീഷിന്‍റെ മുഖത്തിനു നീളംഅല്‍പംകൂടിയതുപോലെ
അവ്ള്‍ക്കുതോന്നി...അവന്‍ അവളുടെമുഖത്തേക്കുനോക്കാതെ  സുഖദമായ
നേരിയ ഒരു പരിമളംപരത്തിക്കൊണ്ട് നേരേ ബാത്ത്റൂമിലേക്കുകയറിപോ
യി ..എന്നിട്ട് നേരെ ബെഡില്‍ കയറി തലവഴി മൂടിപുതച്ചുകിടന്നുകൂര്‍ക്കം
വലിച്ചു .അവള്‍ക്ക്ഒന്നും മനസിലായില്ല”.പകല്‍ മുഴുവനുംഎന്തെങ്കിലും
ഓഫിസുകാര്യവുമായിഓടിനടന്നു ക്ഷിണിച്ചു വന്നു കിടക്കുകയാവും...
ഉറങ്ങിക്കോട്ടെ “എന്നവള്‍ വിചാരിച്ചു..പിന്നെ ഉണര്‍ന്നത് അടുത്ത ദിവസം
ഉച്ചയോടെ.......പലവട്ടം അവള്‍ ഉണര്‍ത്താന്‍ ശ്രമിചെങ്കിലുംഅയാള്‍ കലാട്ടി
യാട്ടി...മൂളി മൂളി കിടന്നതെയുള്ളൂ..ഇത്ഒരു പതിവുപല്ലവിയായപ്പോള്
പിന്നെ അവള്‍ കരയാനും പിഴിയാനും ഒക്കെ തുടങ്ങി .അവള്‍ കരഞ്ഞു
പറഞ്ഞു”..കല്യാണംകഴിഞ്ഞിട്ടുമാസം ഒന്നുകഴിയുന്നു.....ഇതുവരെ പിന്നെ
 വീട്ടിലോട്ടോന്നുപോയില്ല....അവിടെ എനിക്കുവയസായ ഒരമ്മയുംഅഛനു
മുണ്ട് അവരുനമ്മളെകാത്തുകാത്തിരിക്കുകയാ ....”ഓ.....രണ്ടുദിവസംതാമസി
ച്ചാല്‍ അങ്ങുകുഴഞ്ഞുപോകും......ങ്ങാ...എന്നാറെഡിയായിരുന്നോ.....ഞാന്‍
ഒന്നുപോയിട്ട്.ഉടനെ വരാം.” എന്നുപറഞ്ഞു പോയആള്‍ വന്നതു രാത്രി
മണിപത്തര കഴിഞ്ഞ്. അവന്‍ പറഞ്ഞു “നീ ദു വയെംരെദി....യയില്ല്യോ .....ഇപ്പ കാരുവ രും” അവള്‍പറഞ്ഞു  “ചോരെടുത്തു വച്ചു “
“ഞാന്‍ കയി....ച്ചു.. നീ കയി...ച്ചോ.......”എന്നുപ്റഞ്ഞവളെ പിടിച്ചിരുത്തി....
യെ ല്ലാം വിളമ്പി കൊടുത്ത്.....വാരികൊടുത്ത് ഒക്കെ കഴിപ്പിച്ചപ്പോഴേക്കും
കാറും വന്നു.കാറില്‍ അയാളുടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു.ആര്‍
ക്കും കാലുനിലത്തുറക്കുന്നില്ല......അവള്‍ പറഞ്ഞു “വേണ്ടാ...ഇന്നിനി...ഈ
പരുവത്തില്‍ എങ്ങും പോകണ്ടാ....അവരെ കൂടുതല്‍..വിഷമിപ്പിക്കണ്ട ...”
“ആഴു  വിഴമിപ്പി....ക്കൂ ന്നാ പഴേന്നേ .....ഞാനോ...നിന്‍റെ....അംമാ....ന്‍റെ....
യൂ മംമയാ...”അവന്‍ അവളെ ബലമായി പിടിച്ചു കാറില്‍ കയറ്റി
ഇരുത്തി ഡോര്‍ അടച്ചു .വെളിവില്ലെങ്കിലുംനൂലുപിടിച്ചതുപോലെ
കൃത്യമായിട്ട് തന്നെ അവന്‍ കാറോടിച്ചു .
.  കുറേദൂരംചെന്നുകഴിഞ്ഞപ്പോള്‍ ഒരു വളവിന്‍റെ അവിടെ ഒരാള്‍ക്കൂട്ടം
.അനീഷ്‌ വണ്ടി നിര്‍ത്തി .അവള്‍ പറഞ്ഞു “നമുക്കുപോകാം “
“ഹ.....അങ്ങി...ന.ങ്ങു...പോ..വാം...ബ...റ്റു...വോ...”അവിടെ റോടരുകിലൊരു
.വീട്ടില്‍..മുന്‍ വശത്തെ വരാന്തയില്‍ ഒരു ജഡംകിടത്തി യിരിക്കുന്നു....തല
യ്ക്കലുംകാല്കലുംവിളക്ക്‌ കത്തിച്ചുവ്ചിരിക്കുന്നു....ചുററുംആളുകള്‍ഇരു
ന്നുകരയുന്നു.അനീഷ്‌ അവര്‍ക്കിടയിലേക്ക്‌ കയറി ഇരുന്നൊരു കരച്ചിലും
തുടങ്ങി”ഈ...ദു...എ ഞ്ഞി ..നാ..ഞാസയി... യ്ക്കും”  .അവിടിരുന്നവര്‍
മുഖത്തോടുമുഖം നോക്കുന്നു.”...ആരാണിയാള്‍....?അവിടിരുന്നിരുന്നവര്‍
സൂത്രത്തില്‍ അയാളെ പുറത്തു കൊണ്ടുവന്നു വിട്ടു .അവള്‍അരിശത്തോ
ടെ ഉറച്ചു തന്നെ പറഞ്ഞു “മതി.....ഇനി....വീട്ടില്‍ പോയതുമതി....തിരിച്ചു
പോകാം .അവിടെ അവരെ കൂടുതല്‍വിഷമിപ്പിക്കാനായി അങ്ങോട്ടുപോ
കണ്ടാ...”അവളുതറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നിലിരുന്നവരും പിന്‍താങ്ങി.
അങ്ങിനെ അവര്‍ മടങ്ങി . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
                     



Thursday, December 8, 2011

മധു പുരാണം


{മധു പുരാണം }

“””””””””””””””””””””””””””””””
ഒരു ദിവസം ഒരാള്‍ സുമിത്രയെ കാണാന്‍ വന്നു.......ആറടിനീളം.....ഒത്ത ശ “
രീരം.....ഇടി മുഴങ്ങും പോലുള്ള ചിരി....ഉച്ചത്തിലുള്ള സംസാരം...എന്തും
വെട്ടിത്തുറന്നു പറയുന്ന സ്വഭാവം....മടക്കുമാറാത്ത വെള്ള ഫുള്‍ കയ്യന്‍ഷ
ര്‍ട്ടും ഡബിളും വേഷം...ആരുംകണ്ടാല്‍ ഒന്നു നോക്കിപോകുന്ന വ്യക്തിത്വം
അവളുടെ ആങ്ങളമാര്‍ക്കും അഛനും അമ്മാവന്‍മാര്‍ക്കും ഒക്കെആളെ ഇഷ്ടമായി.ജോലിഒരു പ്രശ്തമായ കമ്പനിയിലെ ഏരിയമനേജര്‍....കമ്പനി
വാഹനം....നല്ല ശമ്പളം ...ഇതില്‍ടുതലെന്താണോരു വരനു വേണ്ടത് .
ചെറുക്കന്‍ പെണ്ണുകാണാന്‍ വന്നു പോയിക്കഴിഞ്ഞ്‌ പിന്നെ എല്ലാവരും
ഒരു ആനന്ദലഹരിയിലായിരുന്നു .അങ്ങിനെ ആ വിവാഹം
നടന്നു വിവാഹം കഴിഞ്ഞു പെണ്ണിനേയുംകൂട്ടി വരന്‍വീട്ടിലെക്ക് വന്നു
കയറി .അന്ന്  രാത്രിഅവിടെഅടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും
ഒരു സദ്യ വേണ്ടതാണ്.പക്ഷേ ചെറുക്കന്‍ നേരത്തേതന്നെ പറഞ്ഞിരുന്നു അന്ന് അവര്‍ക്കു രണ്ടുപേര്‍ക്കും ഒരു സുഹൃത്തിന്‍റെ വിവാഹവാര്‍ഷിക
വിരുന്നില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് .അതുകൊണ്ട് വീട്ടിലെ അത്താഴ സദ്യ
പിന്നൊരു സൗകര്യമായ ദിവസം ആക്കാമെന്ന്.
വീട്ടില്‍ വന്നുഗൃഹപ്രവേശം കഴിഞ്ഞയുടനേ തന്നെ അനീഷു ഭാര്യ സുമിയോടു പറഞ്ഞു “ഇന്ന് ഒരു എട്ടുമണിക്ക് നമുക്കുപോകണം എന്‍റെ
ഫ്രണ്ടിന്‍റെ വെഡിങ്ങാനവേഴ്സറിയുടെ ഒരു ഡിന്നര്‍ ഉണ്ട്.അതിനു നമ്മളെ
രണ്ടുപേരേയുംക്ഷണിച്ചിട്ടുണ്ട് .....കാര്‍ വരും “.......സുമി പറഞ്ഞു “ബന്ധു
ക്കളുംവേനടപ്പെട്ടവരും ഒക്കെ ഇവിടെ വന്നിരിക്കുമ്പോള്‍ .......നമ്മള്‍ അ
ങ്ങിനെ .....”     “ങ്ങാ ...........അതിനിവിടെ വേറെ എല്ലാവരും ഉണ്ടല്ലോ
......അതും പറഞ്ഞ് അവന്‍റെ വിരുന്ന്മാറ്റിവെയ്ക്കാന്‍ പറയാനോക്കു
മോ ?.അതും പറഞ്ഞയാള്‍ ഉറക്കെയുറക്കെ ചിരിച്ചു .......
അയാള്‍ കുളിച്ചൊരുങ്ങി സുമി റെഡിയാവാന്‍കാത്തിരുന്നു .സുമിവേഷം
മാറിവന്ന് സവിനയം....ക്ഷമാപണത്തിന്‍റെ സ്വരത്തില്‍ എല്ലാവരോടുമായിപ
റഞ്ഞു “അനിയേട്ടന്‍.....നേരത്തെ......ചെല്ലാമെന്നേറ്റുപോയതാ.....അതുകൊണ്ട്
“....ങ്ങാ.......അതിനെന്താ......പോയിവരൂ.....”
“ഞങ്ങളുടനെ ....വരാം.....എല്ലാവരും ഇവിടെയുണ്ടാവുമെല്ലോ....ഒന്നു...പരി
ചയപെട്ടതും കൂടിയില്ല.....”
“..അതുസാരമില്ല.....ഞങ്ങളിവിടെക്കാണും......പോയിവരൂ.............”കാറിലെക്കു
കയറുമ്പോള്‍ സുമി പറഞ്ഞു “ഭക്ഷണം കഴിഞ്ഞാലുടനെ നമുക്ക്‌ ഇങ്ങു പോ രാം ...ഇവരൊക്കെഎന്തുവിചാരിക്കും....അവിടെ നമുക്കുപിന്നീടോ
രുദിവ്സം പോകാം “..
“..ശരി.....ശരി ...അങ്ങിനെയെങ്കില്‍.....അങ്ങിനെ....നീ പറയുന്നതുപോലെ....”
സുമി മനസില്‍ പറഞ്ഞു “എത്ര നല്ല മനുഷ്യന്‍ ...ഞാന്‍ പറഞ്ഞയുടനെ
തന്നെ അതുസമ്മതിച്ചു......ഒരെതിര്‍പ്പുമില്ലാതെ ....ഞാനിത്രയും ഭാഗ്യംചെ
യ്തവളാണല്ലോ.......സ്ത്രീണാംച....ചിത്തംപുരുഷ്‌സ്യ ഭാഗ്യം...എന്‍റെമനസ്സു
ശുദ്ധമാണ്.........അതുകൊണ്ട് എനിക്കുനല്ലപുരുഷനേ വരൂ “
അനീഷുചോദിച്ചു ......”നീ...........എന്തോന്നാ....ആലോചിക്കുന്നെ....?”
“ഞാനെത്ര ഭാഗ്യവതിയാണെന്നോര്‍ക്കുകയായിരുന്നു....”
“അതിലെന്ത....ഇത്ര സംശയം ...”അനീഷു വീണ്ടുംശബ്ദമുണ്ടാക്കിചിരിച്ചു.
അയാള്‍ നഗരത്തിലെ വലിയ വലിയ ശോപിംഗ് സെന്‍ററുകളും ടവറു
കളുംമാളുകളുംഒക്കെ കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു”ഇപ്പോള്‍ സ
മയമില്ലല്ലോ............ഇപ്പോള്‍ തന്നെ ലേറ്റ്ആയി..........എല്ലാവരുംനമ്മളെ
 കാത്തിരിക്കുകയാവും......അല്ലെങ്കില്‍ ഇവിടൊക്കെ ഒന്നുകയറി
 ഇറങ്ങിയൊക്കെ പോകാമായിരുന്നു ...”അവള്‍ സവിനയം പറഞ്ഞു
“വേണ്ടാഅതിനിയൊരുദിവ്സമാകം.....നമ്മള്‍ലേറ്റ് ആകുന്നതു ശരിയല്ലല്ലോ
വീട്ടിലും ആള്കള് ഉണ്ടല്ലോ ........”
എന്നുപറഞ്ഞപ്പോഴത്തെക്കും കാര്‍ പടിക്കലെത്തിക്കഴിഞ്ഞു കാര്‍ നിന്നതും
സുഹൃത്തുക്കള്‍ ഓടിയെത്തിഅനീഷിന്‍റെ കൈപിടിച്ചു .എന്നെ വിനയപൂ
ര്‍വം തൊഴുതു “അനീഷെ........നീ.........എന്താ വൈകിയ്ത്?.............”
“വൈകിയോ .........?എടാ....കല്യാണം കഴിഞവ ടകരേന്നിങ്ങോടിയെത്തണ്ടേ? ?
ഞങ്ങളുമാത്രമല്ലല്ലോ.....നമ്മളുകൂടെ കൊണ്ടുപോയവരേംകൂടെ കൂട്ടണ്ടേ..?”
“വേണം ........വേണം ...........”
“ഇല്ലെങ്കി.പിന്നെ അടുത്ത കല്ല്യാണത്തിനവരു ......വരുമോ ?
എല്ലാവരും ഉച്ചത്തിലൂച്ചത്തില്‍ ചിരിച്ചു .ഒരു സ്ത്രീ അകത്തുനിന്നും
ഓടിയിറങ്ങി വന്നു എന്നെ സ്വീകരിയ്ക്കാന്‍ “അനീഷ്‌പറഞ്ഞു “ആനീ .......
ഇവളാണെന്‍റെ വധു”.പിന്നോരാളെ എന്‍റെമുന്നിലേക്കുനീക്കിനിര്‍ത്തി
പറഞ്ഞു “ഇവന്‍ ബെഞ്ചമിന്‍..ആനിയുടെ കെട്ടിയവന്‍ എന്നും......ആനി
കെട്ടിയിട്ടിരിക്കുന്നവന്‍ എന്നും പറയാം.......”എല്ലാവരുംപിന്നെയും പൊട്ടി
ചിരിച്ചു .ആനി പറഞ്ഞു “ഊം ......ഊം ....വിളിക്കുന്നു.....കെട്ടിയിടാന്‍ ....”
അനിയെന്നെ കൈ പിടിചകത്തേക്കുകൊണ്ടുപോയി....അവിടെ ഇരുന്നിരുന്ന
വര്‍ക്കെല്ലാംപരിചയപെടുത്തികൊടുത്തു .
“ഇത് സ്റ്റേല്ലാ....ജോണ്‍സണ്‍ന്‍റെ ഭാര്യ ....റാംമോഹനും ജോണ്‍സനും ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് ‘എന്നു പറഞ്ഞപ്പോഴത്തെക്കും സ്റ്റേല്ലാ
തിരുത്തി””ഇപ്പോള്‍ ഒരു കമ്പനിയിലാണെന്നു പറ.........ഇനി നാളെ ഏതു
കമ്പനിയിലാണെന്ന് നാളെ പറയാം “അവിടെ കൂടിയിരുന്നവരെല്ലാം വലിയ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു .ഞാനും ഒരു കമ്പനിക്കു
വേണ്ടി ചിരിച്ചുവെങ്കിലും അതിലെന്തിത്ര ചിരിക്കനിരിക്കുന്നു എന്നുതോ
ന്നി ..അപ്പോള്‍ റാംമോഹന്‍ ഏണിച്ചുനിന്ന് തലയല്‍പംകുനിച്ച് സവിനയം
എന്നോടു പറഞ്ഞു “ഇത് എന്‍റെ പ്രസന്‍റ് വൈഫ്‌....വല്‍സല....വാത്സല്ല്യം
ഒട്ടും ഇല്ലത്തവള്‍....”വീണ്ടുംപൊട്ടിച്ചിരി.അതിനുത്തരമയി വല്‍സല പറഞ്ഞു “ഇദ്ദേഹം.....എന്‍റെ ഭര്‍ത്താവ്.....നന്നായി പാടും ....അത് കുറച്ചു
കഴിയുമ്പോള്‍ കേള്‍ക്കാം...”അപ്പോഴും എല്ലാവരും ചിരിച്ചു
.ഇവര്‍ക്ക്ചിരിചിരിക്കാന്‍ പ്രത്യേകിച്ചു കാര്യമൊന്നുംവേണ്ടേ....എന്നവള്‍
വിചാരിച്ചു “ഒന്നു പാടെടാ....നിന്‍റെ പാട്ടിവളോന്നു കേട്ടോട്ടെ നിന്‍റെ പാട്ട്”
“...പാടാം......സമയമായില്ല...........പാടാനല്ല്യോ....നമ്മളിവിടെ കൂടിയിരിക്കുന്ന
ത് “ഞാന്‍ സണ്ണി .......ഇത് എന്‍റെ ഒരേയൊരു ഭാര്യ........വിമല “ പിന്നെ....
യും ആരോക്കെയോ വന്നു പരിചയപ്പെട്ടു ആനി വന്നു പറഞ്ഞു” ഭക്ഷ 
ണം കഴിക്കാം .നമ്മുടെയൊക്കെ കഴിഞ്ഞിട്ട് മതി അവര്‍ക്കെന്നുപറഞ്ഞ് ടെരസ്സി ന്‍റെ മിതെ പോയി .”അതുപിന്നെ അങ്ങിനെയാണല്ലോ
എന്നുപറഞ്ഞുകൊണ്ട് വല്‍സല എന്‍റെകൈ പിടിച്ചു”വ രൂ....നമുക്കു കഴി
ക്കാം”....ഞങ്ങള്‍ പന്തലിലേക്കുപോയി ....ഇറച്ചിയുടേയുംമീനിന്‍റെയുംഒരു
കളി ....എല്ലാ ജന്തുക്കളുംഉണ്ട്...ആദു..മാട്.....കോഴി....താറാവ്..പന്നിഎല്ലാ
മുണ്ട് .അവള്‍ വാചിലേക്കുനോക്കി “....മണി പത്തുകഴിഞ്ഞു....ഈ അനി
യേട്ടന്‍എവിടെയാണെന്നോന്ന്വേഷിക്കുന്നത് എങ്ങിനെ.?...ആദ്യരാത്രിയല്ലേ....?
 മടി തോന്നുന്നു.....”
ജനലക്കരുകില്‍ നിന്ന് പന്തലിലേക്ക്‌ പരതുന്നതു കണ്ട് വിമല ചോദിച്ചു ..
“ആരെയാ....നോക്കുന്നത് .....അനിഷിനെയാണോ......?ഇപ്പോഴെങ്ങും നോക്ക
ണ്ടാ....അവര്‍ കൂട്ടുകാരോത്തുകൂടിയാലങ്ങിനെയാണ്‌.....സമയം പോകുന്ന
തവ  രറിയില്ല......ഇവിടെയിങ്ങനെ കുത്തിയിരുന്നതുകൊണ്ട് ഒരു ഫലോമില്ല
വ രൂ ...വ്ന്നകത്തു കിടക്കാം......പോകാന്‍ നേരമാകുമ്പോള്‍ വിളിക്കുമ
ല്ലോ  “അവള്‍ പറഞ്ഞു “വേണ്ടാ....ഞാനിവിടിരുന്നോളം....നിങ്ങളൊക്കെ പോയി കിടന്നോളു....എനിക്കുറക്കമേ വരുന്നില്ലാ...”അവള്‍.വളരെ ദയനിയ
മായിഎന്നെ ഒന്നുനോക്കിയിട്ട ഒരു തലയിണകൊണ്ടന്നു സെറ്റിയില്‍ വച്ചു
തന്നു “എന്നാലിവിടെ കിടന്നോളൂ .....”
ടെറസ്സില്‍ നിന്നും ഹരം പിടിപ്പിക്കുന്ന താളമേളങ്ങളുംഉച്ചത്തിലുള്ള ചിരി
യും ഇടക്കിടെ മുറിഞ്ഞപാട്ടുംകേള്‍ക്കാം...ഒരു പാതിരാ കഴിഞ്ഞപ്പോള്‍...
അതും കുറഞ്ഞു കുറഞ്ഞു പിന്നെ.....നിശബ്ദം.........ചിലരൊക്കെ താഴേക്കു
വരുന്ന കാല്‍പെരുമാറ്റം കേട്ടു ..അവള്‍ അവിടമെല്ലാം പരതി”.....എവിടെ
അനിയേട്ടന്‍ ?മണി മൂന്നു കഴിഞ്ഞിരിക്കുന്നു ...പന്തലില് ആരൊക്കെയോ
തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നു .ആരോടുചോദിക്കാന്‍...?സ്ത്രീകളോ...
ക്കെ യുറക്കമാണ്.....അവള്‍ കണ്ണിലെണ്ണയുമോഴിച്ച്....അനിഷിനെ കാത്തി
രിക്കുമ്പോള്‍ മനസ്സിലോര്‍ത്തു......ഇതെന്തു വിരുന്നാണിത്?   “നേരം പര
പരാ വെളുത്തു തുടങ്ങിയപ്പോള്‍ അടുക്കളയില്‍ ഒച്ചയും വെളിച്ചവും ക
കണ്ടു.....ആദ്യമായി വരുന്നതല്ലേ ....അങ്ങോട്ടൊക്കെ കയറിചെല്ലാനൊരു
മടി .അവള്‍ അവിടെ ത്തന്നെയായിരുപ്പിരുന്നു.....അപ്പോള്‍ പ്രായമുള്ള ഒ
രു അമ്മച്ചി വന്നു ചോദിച്ചു “മോളുറങ്ങിയില്ല്യോ ....ഇതുവരെ...എന്നാ
ലൊരു കട്ടന്‍കാപ്പി കുടിച്ചോ ...ക്ഷിണംമാറട്ടെ.....”അവര്‍ ഒരു ഗ്ലാസ് കട്ടന്‍
കാപ്പി കൊണ്ടന്നുതന്നിട്ട് പന്തലിലെക്കിറങ്ങിപോയി ...ഓരോരുത്തരേയും
നോക്കി നോക്കി നടന്ന് അനിഷിനെ കണ്ടുപിടിച്ചു ത്ട്ടിയുണര്‍ത്തി .........
“ഇതെന്നാ പണിയാ..മോനേ.....അവളൊരു..പുതു മണവാട്ടിയല്ല്യോ ......എണി
ക്ക്.എന്നിട്ടവളെ.....കൂട്ടി.....വിട്ടിലോട്ടുപോ ....”
അനീഷ്‌ എണി ച്ചു മുഖം കഴുകി ...അമ്മച്ചി കൊണ്ടു കൊടുത്ത ഒരു
കട്ടനും കുടിച്ചുകൊണ്ട്...അവളെ വിളിച്ചു .......”ബാ.....പോകാം ...”
മടക്കയാത്രയില്‍ അനിഷെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .....പക്ഷേ
അവളൊന്നും മിണ്ടിയില്ല .മനസ്സുഘനം തൂങ്ങി നിന്നു.....നാവിന് ഒരു കെ
ട്ടു വീണതുപോലെ...
“”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””


Monday, November 21, 2011

കഥ ......”അനുഭവ സമ്പത്ത്”


ഞാന്‍ ജീവിതം തുടങ്ങുന്നത്‌ അമ്പതുകളുടെ ആദ്യം.അന്ന് വയസെനിക്കു പതിനെട്ട് .അപ്പനമ്മമാര്‍ പ്രവാസികളായതുകാരണം പഠിപ്പു കന്യാസ്ത്രി
മഠത്തില്‍നിന്നായിരുന്നു .അവധിക്കാലങ്ങളെല്ലാം വല്ല്യപ്പച്ചനോടും വല്ല്യ
മ്മച്ചിയോടുമൊപ്പം. ബോര്‍ഡിങ്ങിനേക്കാളും ചിട്ടയായിരുന്നു വല്ല്യമ്മച്ചി
ക്ക് .പെണ്‍കുട്ടികള്‍ ഉമ്മറപ്പടികടക്കാന്‍ പാടില്ലാ....ഉറച്ചുസംസാരിക്കാന്‍മ
പാടില്ലാ.....അതു പാടില്ലാ.....ഇതു പാടില്ലാ.......എവിടേയും വിലക്കുകള്‍

അങ്ങിനെ കുട്ടിക്കാലത്തു പുറംലോകം ഞാന്‍ കണ്ടിട്ടില്ലാ.
പഠിച്ചു കഴിഞ്ഞപ്പോള്‍ ത്തന്നെ എനിക്കുജോലികിട്ടി.ആദ്യത്തെ നിയമനം
മെടിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ തിരുവനന്തപുരത്ത്......താമസം.വൈ.ഡബ്ലിയു
സി .എ .യില്‍ ..ഒരവധിക്ക് ഞാന്‍ വീട്ടില്‍വന്നു നില്‍കബോളോരാളെ
ന്നെക്കാണാന്‍ വന്നു.നീണ്ടു മെലിഞ്ഞ്...കട്ടിയുള്ള മീശയും ഇടതൂര്‍ന്നു നി
ക്കുന്ന ചുരുളന്‍ മുടിയും.....കസവുകരയുള്ള ഡബിളും.......സില്‍ക്ക്
ജുബ്ബായും....ഒക്കെയായി...പുരുഷത്വത്തിന്‍റെ പ്രതീകമേന്നോണം ഒരാള്‍ .ആ
രൂപംഎന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു
    അമ്മാച്ചന്മാര്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു അയാള്‍
വലിയ ആദര്‍ശവാദിയാ....അന്ന്യദുഃഖത്തില്‍ കരുണയുള്ളവന്‍.....ആ
രു വന്നൊരു സഹായമഭ്യര്‍ധിച്ചാലുംഅയാളവരെ നിരാശനാക്കില്ല.....ആ
കരയിലെ വലിയ ഭൂഉടമായണയാള്‍ ഒരു പൈസാപോലുംസ്ത്രധനം ചോ
ദിച്ചില്ല........അങ്ങിനെ ഒരാള്‍ വന്നത് നിന്‍റെ ഭാഗ്യം.......മാവിമാര്‍ പറ
ഞ്ഞു ..അയാക്കപ്പനും..അമ്മേം പെങ്ങമ്മാരും..ആരുമില്ല...അവിടെ നിന്നോ
ടു പോരെടുക്കാനാരുമില്ല...കയറിചെല്ലുന്നിടത്തെ റാണി....നീ..തന്നെ.അതു
നിന്‍റെ ഭാഗ്യം.
അങ്ങിനെ എല്ലാവരുംഎന്‍റെ ഭാഗ്യങ്ങളെണ്ണിഎണ്ണി പറഞ്ഞപ്പോള്‍ എന്‍റെ
ഉള്ളിന്‍റെയുള്ളില്‍ പതിഞ്ഞ രൂപത്തിനു ജീവന്‍വച്ചു....ആ മഹാഭാഗ്യം
രണ്ടുകയ്യുംനീട്ടി സ്വീകരിക്കാന്‍ തന്നെ ഞാന്‍തീരുമാനിച്ചു .അങ്ങിനെ ആ
വിവാഹം ഉറപ്പിച്ചു.
  ഒരു ദിവസം ഒരു സ്ത്രി വെള്ള വസ്ത്രങ്ങളണിഞ്ഞ്...കയ്യില്‍ ജപ മാലയും വേദപുസ്തകവുമായി എന്നെ കാണാന്‍ ഹോസ്റ്റലില്‍ വന്നു
“ഞാന്‍ ജോര്‍ജിച്ചായുടെ പെങ്ങളാ...അച്ഛാവ്ന്നിട്ടൊണ്ട്.....അവിടെ..തുണി
ക്കടെല്‍ നിക്കുന്നു....മന്ത്രകോടിഎടുക്കാനാ വന്നത്...നിന്നെക്കൂടെ കൂട്ടികൊ
ണ്ടു ചെല്ലാന്‍ പറഞ്ഞു.”.....ഞാനൊന്നു മടിച്ചപ്പോള്‍ അവര്‍പറഞ്ഞു..”നീ...
തര്‍ക്കിക്കണ്ടാ.....ഞങ്ങള്‍ഒരമ്മ പെറ്റ മക്കളാ....എന്‍റെകൂടെ..വാ....”
അവരുടെ കൂടെപോകാനായിഡ്രസ്സുമാറുമ്പോളവല്ല്യമ്മച്ചിയായിരുന്നു
മനസ്സില്‍....വല്യമ്മച്ചി ഇടക്കിടെ പറയും അവരുടെ കല്ല്യാണം കഴിഞ്ഞ്
ആറുമാസം കഴിഞ്ഞാണ് വല്യപ്പച്ചന്‍റെ മുഖം ആദ്യമായികാണുന്നത്‌ എ
ന്ന്.ഈ പോക്ക് വല്ല്യമ്മച്ചിയറിഞ്ഞാല്‍ കൊല്ലും എന്നാലും പോകാതിരി
ക്കാന്‍ കഴിയുന്നില്ല.പെങ്ങളേയുംകൂടിയാണല്ലോപോകുന്നത് എന്നു സമാധാനിച്ച് അവരുടെകൂടെ ചെന്നു...കസവുകരയുള്ള ഡബിളുടുത്തു മസ്ലിന്‍ ജുബ്ബയിട്ട് ജോര്‍ജികടവതുക്കല് അക്ഷമനായിനില്‍ക്കുന്നു..എന്നെ
കടയിലേക്കു കയട്ടിവിട്ടിട്ടുപെങ്ങള്‍ കൊന്ത തിരുപ്പിടിച്ചുകൊണ്ടു പറ
ഞ്ഞു”നിങ്ങളു സാരിനോക്ക് ഞാനിദാ വരുന്നു...ഈ അടുത്തുള്ള പള്ളി
യിലോന്നു പോയിട്ടുവരട്ടെ” ...ജോര്‍ജിയെ ഞാനൊരിക്കല്‍കണ്ടിട്ടുള്ളത
ല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. ഒറ്റക്ക്ജോര്‍ജിയോടോപ്പം കടയില്‍നില്‍
ക്കുമ്പോള്‍ ആകെ ഒരു പരുങ്ങല്‍.....ആരെങ്കിലും പരിചയമുള്ളവര്‍ കണ്ടാല്‍ എന്തുവിചാരിക്കുമെന്നൊരലാഹം..കടയിലെ സെയില്‍സ്മാ
ന്‍ സാരികളെടുത്തുനിവര്‍ത്തി....ഏതെടുക്കണമെന്നോ...ഏതുറേഞ്ചില്‍
ഉള്ളതെടുക്കണമെന്നോ ഒരുനിശ്ചയവുമില്ലാതെ നിന്നുപരുങ്ങുബോള്‍
അദ്ദേഹം എന്‍റെ മനസ്സുവായിച്ചിട്ടെന്നപോലെ പറഞ്ഞു”നിനക്കിഷ്ടമു
ള്ളതു നോക്കിയെടുക്ക്.....വേറെയൊന്നുംനോക്കണ്ടാ...” ഞാന്‍ എനിക്കിഷ്ട
പെട്ട ഒരുസാരിതിരഞ്ഞെടുത്തു എന്നിട്ട് സങ്കോചത്തോടെ ചോദിച്ചു”ഇതി
ഷ്ടമായോ..”വിലയല്‍പം കൂടുതലാ.....”..”ങ്ങാ...കൊള്ളാം....”എന്നിട്ട് അതു
പാക്കുചെയ്തോളാന്‍ പറഞ്ഞു .അവര്‍ സാരിപാക്ക്ചെയ്തു ബില്ലും കൂടി കൊണ്ടുവന്നുകൊടുത്തപ്പോള്‍ അദ്ദേഹംഅതുംകൊണ്ടു കൌണ്ട
റിലേക്കുപോയി..അവിടത്തെ സംസാരം കേട്ടപ്പോള്‍  എന്തോ പന്തികേട്
ഉണ്ടെന്നു തോന്നി ഞാനുംഅങ്ങോട്ടുചെന്നു...അദ്ദേഹത്തിന്‍റെ കയ്യിലുള്ള
പൈസാ തികയുന്നില് മുഴുവനുംകോടു ക്കാതെഅവരുസാരികൊടുക്കി     ല്ലല്ലോ........അദ്ദേഹം പറയുന്നു”ഇന്നുംഇന്നലെയുമൊന്നുമല്ലല്ലോനമ്മ്ള് കാണാന്‍ തു ടങ്ങിയത് ...അത്രക്കെന്നെ വിശ്വാസമില്ലേ”....”അതു ശരിതന്നെ.....പക്ഷേ ഞാനിവിടുത്തെ ഞാനിവിടുത്തെ ഒരു ശബളക്കാരന്‍
മാത്രമാണ്. കടംതരാന്‍ എനിക്കധികാരമില്ലല്ലോ” ഞാനാകെ ചമ്മിപ്പോയി
വിലകൂടിയ സാരിഎടുത്ത്‌ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയതിലുള്ള കു
റ്റ്ബോധവും....ഞാന്‍ വേഗം എന്‍റെ കയ്യില്‍കിടന്ന മോതിരം ഊരി അയാ
ളുടെ മേശമേല്‍ വച്ചുഎന്നിട്ടുപറഞ്ഞു”നാളെ ഞാന്‍ബാക്കിപൈസാകൊണ്ട
തന്നിട്ട് ഇതെടുത്തോളാമ്”.....”ജോര്‍ജി ക്ഷമാപണത്തിന്‍റെസ്വരത്തില്‍ പറ
ഞ്ഞു”ഈ സ്റ്റെല്ലാമ്മ ഇതെവിടെപ്പോയി ക്കിടക്കുന്നു...പോരാത്തകാശുഞാന്‍ അവളുടെ കയ്യിന്നുവാങ്ങാമെന്നാ കരുതിയത്‌........നീ പൊക്കോ...അവ്ളി..
ങ്ങോട്ടുവരട്ടെ...മോതിരംഞാനങ്ങു കൊണ്ടത്തരാം....”  “മുഖത്തുനോക്കാതെ ഞാന്‍ പറഞ്ഞു”അതിനു ധിറുതിയൊന്നുമില്ലല്ലോ...
അതിനായിട്ടിനികാത്തുനിക്കണ്ട.........മോതിരംഞാന്‍ നാളെഎടുത്തോലാം”
ഇതാണെന്‍റെ ജോര്‍ജ്‌............ഇത് ഒന്നാമത്തെ അനുഭവം “
.                 “””””””””””””””””””””””””””””””””””””””””””””””””””””
കെട്ടുഅദ്ദേഹത്തിന്‍റെ ഇടവകയിലെ പള്ളിയില്‍വച്ചായിരുന്നു. കെട്ടുക
ഴിഞ്ഞ് അദ്ദേഹത്തിന്‍റെവീട്ടില്‍ച്ചെന്നുകയറുമ്പോള്‍ അവിടെ അദ്ദേഹത്തി
ന്‍റെ ചാര്‍ച്ചയില്‍പ്പെട്ടഒരു മാവിഉണ്ടായിരുന്നു....കറുത്തുമെല്ലിച്ച ഒരു സ്ത്രി...അവരാണെന്നേ വീട്ടിലേക്കുകൈപിടിച്ചു കയറ്റിയത്...ആചടങ്ങു
കഴിയുംമുന്‍പേതന്നെ പിന്നാലേവന്ന ചിലയാളുകള്‍ ജോര്‍ജിയെ റാഞ്ചി
ക്കൊണ്ടുപോയി...എന്‍റെ വീട്ടില്‍നിന്നുംവന്നവര്‍  ബന്ധുക്കളുംസുഹൃത്തു
ക്കളുംജോര്‍ജിയെപരിചയപ്പെടാനും പോകാന്‍സമയത്ത് ഒന്നു യാത്രപറ
യാനുംവേണ്ടി മണിക്കൂറുകള്‍ കാത്തിരുന്നു പിറുപിറുക്കുന്നുണ്ടായിരുന്നു
എനിക്ക് വല്ലാത്ത ജാള്യതതോന്നി.മണവാളനുംമണവാട്ടിക്കുമൊന്നിച്ചിരു
ന്നു ഭക്ഷണം കഴിക്കാനുംജോര്‍ജ്‌ എത്തിയില്ല......ഒറ്റക്കിരുന്നു ഭക്ഷണംക
ഴിക്കുമ്പോള്‍ ജോര്‍ജിന്‍റെ കസേര ഒഴിഞ്ഞു കിടന്നു..അതുപോലെ .അതു
പോലെ എന്‍റെ മനസ്സും.ഭക്ഷണത്തില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റ്വീഴാതെ
ശ്രദ്ധിച്ച് കുനിഞ്ഞിരുന്ന്‍ കഴിച്ചെന്നുവരുത്തി .കല്യാണംകൂടാന്‍ കാത്തു
നിന്നു മടുത്തു...അവസാനം ജോര്‍ജിയെ കണ്ടു യാത്ര പറയാതെ തന്നെ
പോയി.ആദ്യരാത്രിയില്‍ മുറിയില്‍ തനിച്ചായപ്പോള്‍ നിശബ്ദം കരഞ്ഞു
പോയി.ജോര്‍ജി മുറിയില്‍ എത്തുന്നത് പുലരാറായപ്പോള്‍ .കരഞ്ഞു ക
ലങ്ങിയ എന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കി കൊണ്ട് ജോര്‍ജിപറഞ്ഞു”ഞാ
നൊരാത്ത്യാവശ്യകാര്യാമായിപോയതാ....പോകാതെ പറ്റുകേലായിരുന്നു
......നിന്‍റെ വിഷമം എനിക്കു മനസിലാകും ....നമുക്ക്‌ നാളെ ത്തന്നെ ഒരു
കാര്‍ എടുത്തു പോയി ബന്ധുക്കളെയെല്ലാം...കാണാം”ആ പോക്ക് നീണ്ടു
ണ്ടുനീണ്ട്.....പിന്നെ....നേര്‍ത്തു...നേര്‍ത്ത്‌..ഇല്ലാതെയായി.അത്  രണ്ടാമത്തെ
അനുഭവം
 മാവി നല്ലവരായിരുന്നു.അവര്‍ എന്നെ സ്നേഹത്തോടെ വാത്സല്യത്തോ
ടെ ...ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ഒക്കെ നോക്കി .അവരുടെ നാ
വിന്‍റെ തുമ്പിലായിരുന്നു മനസ്സ് .അവിടെ വരുന്നത്...എന്തും  വെട്ടി ത്തു
റന്നു പറയുന്ന മാവിയെ എനിക്കുംഇഷ്ടമായി .അവര്‍ക്ക് ഒരു സഹായ
ത്തിനും പശുവിനെനോക്കാനും ഒക്കെയായി ഒരു വാല്യക്കാരന്‍ പ യ്യ
നും ഉണ്ടായിരുന്നു. അദ്ദേഹത്തിനെ അന്വേഷിച്ചുകൊണ്ട് എപ്പൊഴുംആ രെങ്കിലുമൊക്കെ വന്നുകൊണ്ടിരുന്നു...അവര്‍ പൂമുഖത്ത് കയറിഇരിക്കുന്നതിനു പകരം മുറ്റത്തിന്‍റെ അതിരിലും മാവിന്‍റെ ചുവട്ടി
ലും ഒക്കെ മാറി പതുങ്ങിനിന്ന്‍  കുശുകുശുത്തു .അതിലെന്തോ അസ്വാഭാവികത തോന്നിയെങ്കിലും അതത്ര കാര്യമക്കിയില്ല .ഒരു പുതു
പെണ്ണ് വന്നുകയറിയ വീടായതുകൊണ്ടായിരിക്കാം എന്നുകരുതി....ഒരു പുതു മണവാളന്‍റെ കൊച്ചുവര്‍ത്തമാനങ്ങളോ...പരിലാളനകളോ...ഒന്നും
അദ്ദേഹത്തില്‍ കാണാഞപ്പോള്‍ ഉള്ളിന്‍റെഉള്ളില്‍ ഒരു വിങ്ങല്‍....എവിടെ
യോ എന്തോ വീണുടയുന്നു....ഏതോ.........എന്തോ....അദ്ദേഹത്തെ അലട്ടു
ന്നതുപോലെ....ഞാനോരധികപറ്റായോ എന്നു സന്ദേഹിച്ചുപോയി..നാല
ഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  അദ്ദേഹം മാവിയെ അവരുടെ വീ
ട്ടിലെക്ക്.പറഞായച്ചു .ആരോരുമില്ലാത്ത മാവിക്ക് കുറച്ചുനാള്‍കൂടിയെ
ങ്കിലും ഇവിടെ താമസിക്കാന്‍ മോഹം .അവര്‍ പറഞ്ഞു “
മോക്ക്‌ പരിവാലിക്കാനുമൊന്നും ഒരു ശീലോവില്ലല്ലാ ...അവാക്ക് അതൊ
ക്കെ ഒരു ശീലമാവുന്ന വരേക്കും....”എന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹം
ഇടയ്ക്കു കയറി
പറഞ്ഞു...”ഓ....അതൊക്കെയങ്ങ്....ശീലിചോളും....ശീലിക്കാതോക്കുവോ...”

പിന്നെ അവരൊന്നും മിണ്ടിയില്ലാ.....നേരംവൈകിയപ്പോള്‍ വാല്ല്യക്കാര
ന്‍ കൃഷ്ണനെയും അദ്ദേഹം അങ്ങു പറഞ്ഞയച്ചു .എന്നിട്ട് അന്ധാളിച്ചു
നില്‍ക്കുന്ന എന്നോട് അദ്ദേഹംപറഞ്ഞു”എല്ലാംനോക്കി ക്കണ്ടുചെയ്യാന്‍
പറ്റിയ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ..രണ്ടുദിവസത്തിനകം അവരിങേ
ത്തും
  അന്നു രാത്രിഒരുറക്കം കഴിഞ്ഞപ്പോള്‍ വാതിലില്‍  മൃദുവായി മുട്ടു
ന്ന ശബ്ദം ഭയം കൊണ്ടെന്‍റെ  സപ്ത്തനാഡികളുംതളര്‍ന്നു. ആ ശബ്ദം
കാതോര്‍ത്തു കിടന്നതുപോലെ ....അദ്ദേഹം ചാടിയെണിച്ചുവാതില്‍ തുറ
ക്കാന്‍ശ്രമിക്കുമ്പോള്‍ ഞാനദ്ദേഹത്തെ തടയാനായിപൂണ്ടടക്കം പിടിച്ചു
“..വേണ്ടാ...........വേണ്ടാ...വാതില്‍ തുറക്കണ്ടാ ...”
“..നീ...പേടിക്കാതെ...അതു....നമ്മുടെ..ആള്‍ക്കാരാ..നീ അങ്ങുകെട്ടിനകത്തു
 പോയി ക്കിടന്നോ...ഞാന്‍ കുറച്ചു കഴിഞ്ഞങ്ങു വരം....”അദ്ദേഹം കതകു
മെല്ലെ തുറന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഞാന്‍കണ്ടു......നാലഞ്ച്
 ആളുകള്‍. ഒരാള്‍ എന്തോ ഭാരമുള്ള ഒരു പെട്ടിതലയില്‍ ചുമന്നു നീല്‍
ക്കുന്നു.മറ്റുള്ളവരുടെ കൈകളിലും സഞ്ചികളോ....എന്തൊക്കെയോ ഉണ്ട്
ലൈറ്റ് തെളിക്കാതെ....ശബ്ദമുണ്ടാക്കാതെ അവര്‍ അകത്തു കടന്നു...പിന്‍
വാതിലില്‍കൂടെ ഞാന്‍ പുറത്തുകടന്നു.വാതിലിന്‍റെ..വിടവിലൂടെ നോക്കു
മ്പോള്‍ അവര്‍ ചിര പരിചിതരെ പോലെ ഭാരമുള്ളപെട്ടിഒരു മൂലയില്‍
വച്ചു എന്നിട്ട് കൈയ്യെത്തി  തട്ടിന്‍പുറത്തു നിന്നും ഒരു പായ ചുരുള്‍
വലിച്ചു താഴെ ഇറക്കി .....ഓരോരുത്തരും ഓരോന്നെടുത്തു..നലുപേ രോ
ഴികെ ബാക്കി മൂന്നു പേരും ഇരുട്ടിലേക്കിറങ്ങി നടന്നു ..എന്‍റെ നെഞ്ച്
ഇടിക്കുന്ന ശബ്ദം എനിക്കു കേള്‍ക്കാം. ഒന്നും മനസിലാകാതെ ......ശ്വാസ
മടക്കി .........പൂക്കുലപോലെ ...വിറച്ചു നിന്നു....ഞാന്‍...ഏതോ ഒരു കെ
ണിയിലകപ്പെട്ടതുപോലെ  ഒരു ഭയമായിരുന്നു മനസ്സില്‍.....ആരാണിവര്‍
..............തീവെട്ടി കൊള്ളക്കാരോ ......ഭീകരപ്രവര്‍ത്തകരോ ...ഇദ്ദേഹത്തിനി
വരുമായിട്ടെന്തു ബന്ധം....അവര്‍ ഇവിടെ വന്നു തമ്പടിക്കാന്‍..? ഇദ്ദേഹം
ഇവരുടെ തലവനോ.....ഏറെ നേരം കഴിഞ്ഞു ജോര്‍ജി വന്നു.എനിക്ക്.....
ജോര്‍ജിയെപ്പോലും.....ഭയമായി ...ഞാന്‍ ഒരു മൂലയിലേക്കൊതുങ്ങി നി
ന്നു....”എന്താ.....പേടിച്ചുപോയോ........?അതൊക്കെ നമ്മുടെ ആള്‍ക്കാരാ....
സഖാക്കള്‍ ......എന്നെക്കാളും ഉപരിയായി നിനക്ക് അവരെ വിശ്വസി
ക്കാം...കുറച്ചു ദിവസം അവരിവിടെക്കാണും....ഇങ്ങിനെ കുറച്ചാളുകള്‍
ഇവിടുണ്ടെന്ന് പുറത്താരും അറിയണ്ടാ....അറിഞ്ഞാല്‍ കുഴപ്പമാ.....”എന്തു
കുഴപ്പമെന്നു ചോദിക്കാന്‍ നവോളം വന്നതാണ് ....എങ്കിലും ചോദിച്ചില്ല
 അതു മൂന്നാമത്തെ അനുഭവം .
പകലന്തിയോളം അവര്‍ മിണ്ടാതെ.......അനങ്ങാതെ.........മുറിക്കുള്ളില്‍ത
ന്നെ കതകടച്ചിരുന്നു .രാത്രി മണി ഒരെട്ടര കഴിയുമ്പോള്‍....ചുറ്റുവട്ടത്തു
ള്ള വീടുകളിലെ വിളക്കണഞ്ഞു കഴിയുമ്പോള്‍.....ശബ്ദമുണ്ടാക്കാതെ......
കിണറ്റിന്‍കരയില്‍ വന്ന് കുളിയും പല്ലുതേപ്പും ഒക്കെ നടത്തും..പി
ന്നെ അവരെ ക്കാണാന്‍ ഓരോരുത്തര്‍ പാത്തും പതുങ്ങിയും വെട്ടവും
അനക്കവുമൊന്നുമില്ലാതെ വരികയും പോകുകയും ചെയ്യും
ബോര്‍ഡിങ്ങിലും വൈ ഡബ്ല്യുസിയെ യിലുമൊക്കെയായി കഴിഞ്ഞതുകാ
രണം അടുക്കള പ്പണി ശീലമില്ലാത്ത എനിക്ക് രാപ്പകല്‍ വയ്പ്പും
വിളമ്പും തന്നെയായി പണി .ഈ ജോലി ഭാരത്തിനിടയില്‍...ആശ്വാസം
തരുന്ന ഒരു വാക്കിനും സ്നേഹത്തിന്‍റെ നനവുള്ള ഒരു സാന്ത്വ്‌നത്തി
നും മനസ്സുകൊതിച്ചു....ഞാനാകെ മാനസീകമായും  ശാരീരികമായും കു
ഴഞ്ഞു..എങ്ങിനെയും ഈ ഊരാകുടുക്കില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി
യെന്നായി എനിക്ക് ....ഞാനും ജോര്‍ജും തമ്മിലുള്ള അകലം കൂടി ക്കൂടി
വന്നു....ഒരുമിച്ച് ഒരു വീട്ടില്‍ രണ്ടുധ്രുവങ്ങളിലായി ഞങ്ങള്‍ ജീവിച്ചു
മനസ്സു തുറന്ന്‍ സംസാരിക്കാനോ....ഒന്നു കരയാനോ പോലുമകാതെ...ഏ
ക യായി ഒരു തുരുത്തിലകപ്പെട്ടതു പോലെ കഴിയുമ്പോള്‍ ഈവീടുമായി
സഹകരണമുള്ള  ഒരേ ഒരു അയല്‍ക്കാരിയു മായി ഞാന്ടുത്തു .അവര്‍
പറഞ്ഞു ഞാനറിഞ്ഞു അവരുടെ ഭര്‍ത്താവും ഈ സംഘത്തില്‍പെട്ടയാ
ളാണെന്ന്.........ഇവര്‍ ക്മ്മ്യുണിസ്റ്റുകാരാണെന്ന് ..അന്‍പതുകളില്‍ കമ്മ്യു
നിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു.അറസ്റ്റുവാറണ്ടുള്ള സഖാക്കളാണ്
ഈ ഒളിവില്‍ വന്നു താമസിക്കുന്ന്ത്‌.....അവരുടെ മേല്‍ ചുമത്തപെട്ടി
രിക്കുന്നത് പോലീസ്സ്റ്റേഷനാക്രമണം....കൊലക്കുറ്റം....ഭവനഭേദനം...ഇതൊ
ക്കെയാണ് അവര്‍ക്കുതാവളംകൊടുക്കുന്നതും കുറ്റമാണ് .പോലി സേങ്ങാ
നുംഅറിഞ്ഞാല്‍ ഞാന്‍ഡക്കം എല്ലാരും കസ്റ്റഡിയിലാകും.ക്സ്ടടിയില്‍ വ
ച്ചു കടിന മര്‍ദ്ദനമേറ്റു ചതഞ്ഞു മരിച്ച കോട്ടാത്തല സുരേന്ദ്രന്‍റെ കഥ.....
പോലീസിന്‍റെ തേര്‍വാഴ്ച്ചയേ ത്തുട്ര്‍ന്ന്‍ വീടുപേക്ഷിച്ച് ....ഊടുവഴികളി
ലൂടെ അങ്ങ്ദൂരെയുള്ള മലമടക്കുകളിലേക്ക് പ്രാണരക്ഷാര്‍ത്ഥം
ഓടുന്നതിനിടെ രണ്ടുകുഞ്ഞുമക്കളേ ഏതോഒരു വീട്ടിലെ എരുത്തിലില്‍
ഉപേക്ഷിച്ചു പോയ കുഞ്ഞുരാമനെന്ന സഖാവിന്‍റെ കഥ.....വീടുംപരിസര
വും പോലീസുകാര്‍ വേട്ടനായ്ക്കളെപ്പോലെ അരിച്ചുപെറുക്കി പാഞ്ഞു നടക്കുമ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ച്ഒരു സഖാവ്‌ കൈകുഞ്ഞുമായി ഇ
രുളില്‍ ഒരു കുറ്റിക്കാട്ടില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ ..കുഞ്ഞിന്‍റെ കരച്ചി
ലടക്കാന്‍ വായപൊത്തിപിടിച്ചു......ബഹളമെല്ലാം അടങ്ങിയപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു ..അങ്ങിനെ ....അങ്ങിനെ പല കഥകളും പറഞ്ഞ്
കൂട്ടുകാരിയും കേട്ടിരുന്ന ഞാനും കരഞ്ഞുപോയി.പിന്നെ രാത്രികളില്‍
ഇരുളിലേക്കു കണ്ണും നട്ട് മുട്ടത്ത് ഒരു ബൂട്ടിന്‍റെ ശബ്ദം കാതോര്‍ത്ത്‌ ..
ഉറങ്ങാതെ ഭയന്നു വിറച്ചു കിടക്കുമ്പോള്‍ ഉള്ളിന്‍റെ ഉള്ളിലേ നനുത്ത
മോഹങ്ങളെല്ലാം കെട്ടുപോയി .
    ജോര്‍ജ്‌ വളരെവൈകി .....രാത്രിയുടെ എതെങ്കിലുമൊരു യാമ്ത്തി
ലാവുംഎന്‍റെ അടുത്തെത്തുന്നത് .പകല്‍ ഒരുപരിചിത ഭാവം പോലും
കാണിച്ചിരുന്നില്ലെങ്കിലും രാത്രിയുടെ ശേഷിച്ച യാമങ്ങള്‍ സ്നേഹ പൂര്‍
ണങ്ങളായിരുന്നു.കയ്ച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട്  തുപ്പാനും വ
യ്യാ....എന്നോരവസ്ഥയിലായിരുന്നു ഞാന്‍. അങ്ങിനെ ഒരു വര്‍ഷംതികയു
മ്മുബേ പശുകുട്ടി തള്ളി മറിച്ചിടുമ്പോള്‍ ഞാനെട്ടുമാസം ഗര്‍ഭിണിയയിരു
ന്നതു കാരണം ആശുപ്ത്രിയിലുമായി.ശുശ്രൂഷിക്കാനായിഅന്നുതന്നെ
അമ്മച്ചിയെ ആശുപത്രിയില്‍ എത്തിച്ചിട്ടു പോയ ജോര്‍ജിനെ പിന്നെ
ക്കാനുന്ന്തഏഴാംപക്കം .ഞാനമ്മ്ച്ചി കേള്‍ക്കാതെ സ്വകാര്യമായി ചോദി
ച്ചു “അവിടെ താമസിക്കുന്ന സഖാക്കളുടെ കാര്യമെന്തായി” അവരെ സു
രക്ഷിതമായ ഒരു സ്ഥാനത്തെത്തി ഞാന്‍ വരുന്നേ .അങ്ങിനെ ഒരിടം കണ്ടു പിടിക്കാനും അവരെ അങ്ങോട്ടുമാറ്റാനും ഒക്കെയായി ഓടി നട
ക്കുകയായിരുന്നു...അതുകൊണ്ടാ....പിന്നിങ്ങോട്ടു വരാന്‍ ഇത്രയും വൈ
കിയത് ...രാമകൃഷ്ണന്‍ ഇവിടെ വേണ്ടതെല്ലാം എത്തിച്ചു തരുന്നുണ്ടാ
യിരുന്നില്ലേ ...ഇനി പ്രസവംകഴിഞ്ഞിട്ടു വീട്ടിലോട്ടുപോയാല്‍ മതി”
“അയ്യോ അതിനിനി രണ്ടു മാസംകിടക്കുന്നില്ലേ....?”
        { ശേഷം തുടരും }
       “”””””””””  “”””””””””  “””””

 


       “”””””””””  “”””””””””  “””””
 { കഥ .....അനുഭവ..സമ്പത്ത് .....ഭാഗം രണ്ട് }
“അതു സാരമില്ല..അങ്ങോട്ടുപോയാല്‍ കുഴപ്പമ...”...അങ്ങിനെ രണ്ടു മാസം
ആശുപത്രിയില്‍...മരുന്നിന്‍റെയും.ലോഷന്‍റെയും മണം...മനം പുരട്ടി വരുന്നുണ്ടെങ്കിലും....ഒരു സുരക്ഷിതത്വ ബോധം....ഒരു കുടുസ്സു മുറി..ഒരി
മ്പുകട്ടില്‍....താഴെ ഒരു പായ വിരിക്കാന്‍ മാത്രം..സ്ഥലം...പിന്നെ...ഒരു
 ചെറിയ കുഷിനി ...കുശിനിയോടു ചേര്‍ന്ന്‍ ഒരു കൊച്ചു കുളിമുറി
അതാണന്നത്തെ പേവാര്‍ഡുകള്‍ ..എന്നാലും മറ്റാരുടെയും ഇടപെടലുകളി

ല്ലാതെ....രാപ്പകല്‍.അടുക്കളയില്‍..തീയും പുകയും പാചകവുമായിക്കഴിയാ
തെ..അമ്മച്ചിയുടെ ശുശ്രുഷയില്‍ എന്തെന്നില്ലാത്ത് സ്വസ്ഥതയായിരുന്നു എ
നിക്ക്..അങ്ങിനെ പ്രസവം അടുത്തദിവസങ്ങളില്‍ ഒന്നില്‍...ഞാന്‍....ഇന്നോ..
നാളയോ....എന്ന്‍നിമിഷങ്ങളെണ്ണി....എണ്ണിയിരിക്കുമ്പോള്‍.....ഒരു സന്ധ്യാനേ
രത്ത്‌......ചാറ്റല്‍ മഴപെയ്തുകൊണ്ടിരിക്കേ.....ജോര്‍ജ്‌ വന്നു.....കൂടെ
 തലയിലൂടെ തോര്‍ത്തിട്ടു മൂടിയ ഒരു കണ്ണാടിക്കാരനും..ജോര്‍ജ്‌ ഒരു ജാ
ല്ല്യതയുമില്ലാതെ പറഞ്ഞു “ഇന്നിയാള്‍.....ഇവിടെ കിടന്നോട്ടെ നാളെ
 എവിടെയെങ്കിലുമൊരു താവളം കണ്ടുപിടിച്ച്....അങ്ങോട്ടുകൊണ്ടു പോ
യ്ക്കോളാം....ഇവിടെയകുംബം സുരക്ഷിതമാ....”.പറഞ്ഞു തീരുംമുമ്പേ
തന്നെ അയാള്‍ മുറിക്കുള്ളിലേക്കങ്ങു നുഴഞ്ഞു കയറിക്കഴിഞ്ഞു ...ആ
കെ യുള്ള ഒരു പായ നിവര്‍ത്തിയിട്ട്......തലവഴിയേ പുതച്ചുമൂടി
ക്കിടന്നുകഴിഞ്ഞു .ഒന്നും ഉരിയാടാനാകാതെ സ്തംബ്ധരായിനിന്നു ഞാ
നും അമ്മച്ചിയും.....അമ്മ്ച്ചിസ്റ്റൂള്‍ ഒരു മൂലയിലേക്കൊതുക്കിയിട്ടിട്ട്
ഭിത്തിയും ചാരിഇരുന്നുറങ്ങി....എനിക്ക് രാത്രിയിലെങ്ങാനുംപ്രസവവേദ
ന തുടങ്ങിയാലോ....എന്ന ഭീതി മൂലവും അന്ന്യനായഒരാള്‍ പ്രസവമുറി
യില്‍ കട്ടിലിനുതൊട്ടുതാഴെ കിടക്കുന്നതിന്‍റെ അസ്വസ്ഥത മൂലവും
 അമ്മച്ചി എന്തുവിചാരിക്കുമെന്ന ആശങ്കകൊണ്ടുംആശുപത്രിക്കാരാരെങ്കി
ലുംകണ്ടുപിടിച്ചാല്‍പിന്നെ എന്താണു സംഭവിയ്ക്കുക്‌ എന്ന ഭയം
 കൊണ്ടുംരാത്രി എനിക്ക് ഒരു പോളകണ്ണടക്കാന്‍കഴിഞ്ഞില്ല
 { അത്.................നാലാമത്തെ അനുഭവം }
 “””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
    പാര്‍ട്ടിയുടെമേലുള്ള നിരോധനം പിന്‍വലിക്കുകയും ഒളിവിലായി
രുന്ന സഖാക്കളെല്ലാം പുറത്ത്വരികയും പിന്നെ പാര്‍ട്ടി അധികാരത്തില്‍
വരികയും ഒക്കെ ചെയ്തപ്പോള്‍ പിന്നെ ജോര്‍ജിന്‍റെ ശ്രദ്ധതിരിഞത് ഒരു
ബിസിനസ്സുതുടങ്ങുന്നതിലേക്കാണ്...വീണ്ടുംസ്വസ്ഥമായ
സമൃദ്ധമായ.....സ്നേഹ........സമ്പുഷ്ട്മായ...ഓരു കുടുംബജീവിതത്തെക്കുറി
ച്ചുള്ള മോഹങ്ങള്‍ മനസ്സില്‍ പൂത്തുലഞ്ഞു.പലതുംആലോചിച്ചാലോചിച്ച്
ഒടുവില്‍ വന്നെത്തിയത് ഒരു നല്ല കടഉപ്പുതൊട്ടുകര്‍പൂരം വരെയുള്ളഒ
രു നല്ല കട  തുടങ്ങുന്ന്തിലാണ്....ഈപട്ടികാട്ടില്‍എന്തിനും ഏതിനും ട്ടൌ
ണില്‍പോകണം.ജോര്‍ജ്‌ കട തുടങ്ങി ....ലാര്‍ജ്‌സ്കെയിലില്‍  തന്നെ
 .ഒരു മാനേജrരര്‍...സാധനങ്ങള്‍ എടുത്തു കൊടുക്കാ..ന്‍...
       



ന്‍ രണ്ടുപേര്‍ ..പിന്നെ അവര്‍ക്കുസഹായത്തിനൊരാള്‍.....ജോര്‍ജ്‌
എപ്പോഴുംകടയില്‍ തന്നെ .ചരക്കെടുക്കാന്‍ ജോര്‍ജ്‌ തന്നെ ആലപ്പുഴയി
ലുംകൊച്ചിയിലും പോയി..നാട്ടില്‍ജോര്‍ജിന്‍റെ കട ഒരു സംസാരവിഷയമാ
യി.കടയും കച്ച വടവുംപൊടിപൂരമായിനടക്കുമ്പോള്‍ അതിന്‍റെ ലാഭനഷ്ട
ങ്ങളെ കുറിച്ചു ചോദിക്കുമ്പോള്‍ ജോര്‍ജിനു ദേഷ്യംവരും.ഒരിക്കല്‍
ചരക്കെടുക്കാന്‍ ആല പ്പുഴക്ക്പോയ ജോര്‍ജ്‌ മടങ്ങിവന്നില്ല.പോകുമ്പോള്
ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.ആലപ്പുഴയിലോ കൊച്ചിയി
എനിക്കുപരിചയമുല്ലവരാരുമില്ലാ....നിസഹായയായി ഞാന്‍ വിങ്ങുന്നതു
കണ്ട് എന്‍റെ അയല്‍ക്കാരിഎന്നെ സ്മധനിപ്പിച്ചു ....”വരും....പണ്ടും
അച്ചയനിങ്ങനോക്കെ തന്നാ ...ഒരുപോക്കങ്ങു പോയാ....പിന്നെ...തോന്നു
ബം വരും ...എന്നുവച്ച്....ഇപ്പം അങ്ങിനാന്നോ....?ഒരു പെണ്ണും പെട
ക്കോഴിമെല്ലാമയില്ല്യോ.....ചുമതലയായില്ല്യോ ?...
 കയ്യിലുണ്ടായിരുന്ന പൈസായെല്ലാം തീര്‍ന്നു ..വീട്ടുകാര്യങ്ങളെല്ലാം പ
രുങ്ങലിലായി.തേങ്ങാവെട്ടാനുള്ള സമയമെല്ലാംകഴിഞ്ഞു .എന്നിട്ടുംജോര്‍ജി
നെ കാണാത്തതുകൊണ്ട് ഞാന്‍തന്നെ ത്ണ്ടാന്മാരെയുംകൊണ്ട് അടുത്തുള്ള
പുരയിടത്തിലേക്കു പോയി...ത്ണ്ടാന്മാര്‍ തെങ്ങിലെക്കു കയറാനും ആ

പുരയിടത്തിലെ കുടിതാമാസക്കാരന്‍ വെട്ടുകത്തിയുമായി ച്ചാടിഇറങ്ങി
വന്ന് ആക്രോശിച്ചു    “ഇറങ്ങെടാ.....താഴെ ...ഇല്ലേല്‍...നിന്‍റെകാലു
ഞാന്‍ വെട്ടും “    ഒന്നും ഉരിയടനാവാതെ...തണ്ടാന്മാരുടെ പിന്നാലെ
പള്ളിവേട്ടകഴിഞ്ഞു മടങ്ങുന്ന തേവരെ പ്പോലെ തലയും താഴ്ത്തി വിട്ടി
ല്‍ വന്നു കയറി
  {ഇത് അഞ്ചാമത്തെ അനുഭവം }
“”””””””””””””””””””””””””””””””””””””””””””””””””””””””””””””””
  പ്രസവം അടുത്തുവരുന്നു.....കോരി ചൊരിയുന്ന മഴ .വീ ട്ടില്‍സഹായ
ത്തിനായി ഒരു പെണ്ണിനെ വിളിച്ചു നിര്‍ത്തി .അടഞ്ഞു കിടക്കുന്ന കടയു
ടെ മേച്ചിലോട് പൊട്ടി ചോരുന്നതറിഞ്ഞ് പെണ്ണിനേയുംകൂട്ടി ഞാന്‍പോ
യി കട തുറന്നു നോക്കുമ്പോള്‍ ഉഴുന്നും പയറുമെല്ലാം മുളച്ചു പൊന്തി
........ഇല വിരിഞ്ഞു നില്‍ക്കുന്നു പഞ്ചസാരയുംഉപ്പും സോപ്പുമെല്ലാം അ
ലിഞ്ഞു കിടക്കുന്നു .ആകാഴ്ചകണ്ടിട്ടുവന്ന എനിക്ക് വലിയ മനപ്രയാസ
മൊന്നും ഉണ്ടായില്ല ..ഞാന്‍ ഓരോരോ അനുഭവങ്ങളിലൂടെയും...എന്തും
നേരിടനൊരു മനക്കരുത്ത് ..നേടിക്കൊണ്ടിരുന്നു...വീട്ടുവളപ്പിലെയുംശേഷി
ച്ച തെങ്ങിന്‍ പുരയിടത്തിലെയും ആദായംകൊണ്ട് വീട്ടുചിലവുകള്‍ ഒരു
വിധം ന്ടന്നുപോന്നിരുന്നു ആലപ്പുഴക്ക്‌ പോയ ജോര്‍ജ്‌ ...തുന്ഗഭദ്രയില്‍
നിന്നും മടങ്ങി വരുമ്പോള്‍ എന്‍റെമൂന്നാമത്തെ മകന് ഒന്നര വയസ്സ് പ്രാ
യ മായിരുന്നു .ഇതിനിടെ എന്‍റെ നഷ്ടപെട്ട ജോലി തിരിച്ചു കിട്ടാന്‍ വേ
ണ്ടി ഞാന്‍പരിശ്രമിച്ചുകൊണ്ടിരുന്നു .അന്നത്തെ കാലമായിരുന്നതുകൊ
ണ്ടുംഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പല സഖാക്കളുംഅധി
കാരത്തില്‍ വന്നതുകൊണ്ടും അവരുടെയൊക്കെ സഹായത്താല്‍ എനിക്ക്
ജോലി തിരിച്ചു കിട്ടി .ഒഫീസുംജോലിയും സഹപ്രവര്‍ത്തകരും അവര്‍
ക്കിടയിലെ സൗഹൃദങ്ങളും തമാശകളും സന്തോഷത്തിന്‍റെ ചെറിയ ചെ
റിയ ചെറിയ മുഹൂര്‍ത്തങ്ങള്‍ എനിക്ക് സമ്മാനിച്ചു.എന്തും ലാഘവ
ത്തോടെ കാണാനും ...സ്നേഹത്തോടെ വിമര്‍ശിക്കാനും ഫലിതരസത്തോ
ടെ പ്രതികരിക്കാനും ഉള്ള കഴിവുകള്‍ ...എന്‍റെ അനുഭവങ്ങളെനിക്ക് നേ
ടിതന്നു....ആ അനുഭവ സമ്പത്ത്...എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും
ആരാധകരേയും നേടി തന്നു.അത് എന്നും കുളിരണിയിക്കുന്ന ഒരനുഭ
വം .ഒഫീസും ജോലിയും സുഹൃത്തുക്ക്ളുംസന്തോഷങ്ങളുമായിതിരക്കിട്ട്
ഓടി നടക്കുന്നതിനിടയില്‍ ജോര്‍ജ്‌ എന്തൊക്കെയോ ബിസ്സിനസ്സുകള്‍ ചെ
യ്യുന്നുണ്ടായിരുന്നു.ഇടക്കിടെ നോട്ടു കെട്ടുകളും കൊണ്ട തന്നിരുന്നു .
എന്‍റെ ജോര്‍ജ്‌ സ്നേഹമുള്ളവനായിരുന്നു ...ആദര്‍ശവാനായിരുന്നു...........
നിസ്വാര്‍ധനായിരുന്നു .......ഞാനെന്ന ഭാവമിഹതോന്നയ്ക വേണം..........
അതിനും ഒരു പടി മുന്നിലായിരുന്നു ജോര്‍ജ്‌ .ഞാനെന്നോ...........എന്‍റെ
തെന്നോ ....ഒരു വേര്‍തിരിവും അദ്ദേഹത്തിനുണ്ടായിരുന്നില്ലാ..................
അയലത്തെ വര്‍ക്കി ചേട്ടന്‍റെ മക്കളും തങ്കപ്പന്‍റെമക്കളും എല്ലാമക്ക
ളും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു.....ധര്‍മ്മിഷ്ടനും അന്യദുഃഖ
ത്തില്‍ കരുണയുള്ളവ്നുമായിരുന്നു ...ക്യ്യിലില്ലെങ്കില്‍ കടംവാങ്ങികൊ
ടുത്ത് അന്യരെ സഹായിച്ചു...അങ്ങിനെ സഹായിച്ചു സഹായിച്ച്.........
അവസാനം വീടിരിക്കുന്ന പുരയിടത്തിന്‍റെ അതിര്
ചുരുങ്ങി..........ചുരുങ്ങി....വന്ന്..ഒരു ദിവസം..വീ..ടും.....വി ഴു ങ്ങി ക്ക
ള....ഞ്ഞു .പുതിയ വീടു വച്ചു മാറുന്ന ഉത്സാഹത്തോടെ ഞങ്ങള്‍ ഒരു
വാടക വീട്ടിലേക്കു താമസം മാറി ...ഇവിടെ ഉള്ളതുകൊണ്ട് ഓണം പോ
ലെ കഴിയുമ്പോള്‍ .....എനിക്ക്.....ഇന്നലെകളില്ലാ....നാളെയുമില്ലാ...നാളയെ
ക്കുറിച്ചുള്ള ഉത്കണ്ഠകളില്ല ...ഈ..ആറു മക്കളെ എങ്ങിനെ ഒരു കര
എത്തിക്കുമെന്ന വേവലാതിയുമില്ലാ....ഇന്ന്.............ഇന്നുമാത്രമേ...എന്‍റെ ..
ജീവിതത്തിലുള്ളു...കയ്യിലുള്ളത് ...എന്തുതന്നെയായാലും ആര്‍ഭാടമായി
ചിലവാക്കുക .....മനസ്സുതുറന്ന്..ആഹ്ലാദിക്കുക.....ചിരിക്കുക ....മറ്റുള്ളവ
ചിരിപ്പിക്കുക....ഓരോരോ അനുഭവങ്ങളിലൂടെയും ഞാനര്‍ജിച്ച കരുത്ത്
മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുക......അത്ര മാത്രം ..എന്‍റെ ജീവിതം
ധന്ന്യമാണ്.        {അവസാനിച്ചു}