Friday, February 28, 2014

ആ കാ ശ ത്തിലെ പറവകള്‍

'' ആകാശത്തിലെ പറവകള്‍ '' [ മൂന്ന്.. ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''ഈ സ്നേഹ തീരതിലെക്കുപോന്നു ''[കഥഇ തുവരെ .]
രാമന്‍ മേനോന്‍റെ ഇവിടുത്തെ സഹാമു റിയന്‍ അവറാച്ചന്‍എന്ന ഏബ്രഹാം വര്‍ഗീസ്‌ ...അദ്ദേഹം വിഭാര്യനാണ് .പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന അന്നകുട്ടിയുടെ പടം മേനോനെ കാണിച്ചുകൊണ്ട് പറഞ്ഞു '' ഇവളായിരുന്നുസഹോദരാഎന്‍റെ എല്ലാം ...ഞാന്‍ സ്ഥലം മാറി പോകുന്നിടതോന്നും അവള്‍ എന്നോടൊപ്പം വരാന്‍ തിരക്കുകൂട്ടി യില്ല..
വയസ്സായ എന്‍റെ അപ്പച്ചനേയുംഅമ്മച്ചിയേയുംശുശ്രൂഷിച്ചുകൊണ്ടു ...അമ്മച്ചിയുടെ ഭാരമെല്ലാം സ്വയം തലയിലേറ്റിക്കൊണ്ട് എന്‍റെ കുടുംബം നോക്കി നടത്തിയതവളാ യിരുന്നു.എന്‍റെ ഇളയവരെയെല്ലാം
ഒരു കരയെത്തിച്ചു .മോനെ പഠിപ്പിച്ചു എന്‍ജിനിയറാ ക്കി..മോളേ..പഠി
പ്പിച്ചു കോളേജു ലെക്ചര്‍ ആക്കി .പെന്‍ഷനായി വരുമ്പോള്‍ പിന്നെ മക്കളുടെ കല്യാണം ..അതായിരുന്നു മുന്നില്‍ .പിരിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയുംപിഎഫും ഒക്കെ കൊണ്ട് അതും ഭംഗിയായി നടത്തി .
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ബാങ്കുബാലന്‍സ്നില്‍.ഉള്ള പെന്‍ഷന്‍ കൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത ഒരു സുഹൃത്ത് വിളിച്ചു ''പോരുന്നോ
ഇങ്ങോട്ട് ...പത്ത്പുത്തനുണ്ടാക്കിക്കൊണ്ട് പോകാം ...ഞാനും അതിനാഇവിടെ വന്നു കിടക്കുന്നത് ...ഇപ്പോള്‍ നല്ലൊരു ചാന്‍സുണ്ട് ''.
പിന്നൊന്നും ആലോചിച്ചില്ല .വയസ്സുകാലത്ത് ഇനി ആരേയുംആശ്രയിക്കാന്‍ വയ്യാ എന്നുകരുതിഗള്‍ഫിലേക്ക്പോയി .ഒരു വര്‍ഷം കഴിഞ്ഞ് കുറച്ചു പൈസയുമായി വന്നു.അപ്പോള്‍ അവള്‍ പറഞ്ഞു '' മതി നമുക്കിതുമതി ...ഒരത്യാവശ്യം വന്നാല്‍ ...പിന്നെ മക്കളുണ്ടല്ലോ ...അവര്‍ നോക്കിക്കോളും .'' ഞാന്‍ പറഞ്ഞു ഒരു വര്‍ഷം കൂടി ...കുറച്ചു കാശും കൂടി ഉണ്ടാക്കാം .പിന്നെ പോകുന്നില്ല .''
യാത്രയാക്കാന്‍ അവളും കൂടി വന്നു എന്‍റെ കൂടെ കോട്ടയം വരെ .അവിടെ മകളുടെ വീട്ടില്‍ കയറി .അവരും വന്നു സ്റ്റേഷന്‍ വരെ .എന്നെ പത്തുമണിക്കുള്ള ബോംബെ എക്സ്പ്രെസ്സില്‍ കയട്ടിവിട്ടിട്ടു
അടുത്ത വണ്ടിക്ക്അവള്‍ കൊല്ലത്തെക്കും പോയി .അടുത്തദിവസം ഞാന്‍ ലോഡ്ജില്‍ അവള്‍ പൊതിഞ്ഞു തന്ന   ഇറചിഉലര്‍ ത്തി യതും
ചപ്പാത്തിയും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോഡ്ജിലേക്ക് ഒരു ഫോണ്‍ വന്നു ..ഞാന്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് ...ഒരത്ത്യവശ്യ കാര്യമുണ്ടെന്ന്...മരുമകന്‍റെ സഹോദരന്‍റെ താ യിരുന്നുഫോണ്‍ .  കാര്യ
മറിയാതെ ...വേവലാതിയോടെ മടങ്ങിയെത്തുമ്പോള്‍ ....വലിയ കുരിശു
രൂപത്തിനുതാഴേ....കത്തിച്ചു വച്ച മെഴുകുതിരിക്കു സമീപംഒരു വെള്ള തുണിക്കെട്ട് ....അത്എന്‍റെ അന്നക്കുട്ടിയാ യിരുന്നു...പെരുമണ്‍ദുരന്തം ...എന്നെ അനാഥനാക്കിയ...ദുരന്തം .പിന്നെ മകന്‍ കൊണ്ടുപോയി ...മകള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വന്നു താമസമാക്കി ...എവിടേയുംഒരു അന്ന്യധാ ബോധം വേട്ടയാടുന്നു .ഒരധികപറ്റു പോ ലെ...ഒരസൌകര്യം
പോലെ ...അവര്‍ക്ക് ഒരു വിരുന്നുപോകണമെങ്കില്‍ ...ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ....ഒരു ടൂര്‍ പോകണമെങ്കില്‍ ....എല്ലാം ഒരസൌ കര്യം.പിന്നെ ഇങ്ങോട്ടുപോന്നു ...ഇവിടെ ഞാനും ...ഞങ്ങളുടെ കുറേ
നല്ല ഓര്‍മകളും .എന്നെപ്പോലെ തന്നെ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' ആകാശത്തിലെ പറവകള്‍ '' [ മൂന്ന്.. ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''ഈ സ്നേഹ തീരതിലെക്കുപോന്നു ''[കഥഇ തുവരെ .]
രാമന്‍ മേനോന്‍റെ ഇവിടുത്തെ സഹാമു റിയന്‍ അവറാച്ചന്‍എന്ന ഏബ്രഹാം വര്‍ഗീസ്‌ ...അദ്ദേഹം വിഭാര്യനാണ് .പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന അന്നകുട്ടിയുടെ പടം മേനോനെ കാണിച്ചുകൊണ്ട് പറഞ്ഞു '' ഇവളായിരുന്നുസഹോദരാഎന്‍റെ എല്ലാം ...ഞാന്‍ സ്ഥലം മാറി പോകുന്നിടതോന്നും അവള്‍ എന്നോടൊപ്പം വരാന്‍ തിരക്കുകൂട്ടി യില്ല..
വയസ്സായ എന്‍റെ അപ്പച്ചനേയുംഅമ്മച്ചിയേയുംശുശ്രൂഷിച്ചുകൊണ്ടു ...അമ്മച്ചിയുടെ ഭാരമെല്ലാം സ്വയം തലയിലേറ്റിക്കൊണ്ട് എന്‍റെ കുടുംബം നോക്കി നടത്തിയതവളാ യിരുന്നു.എന്‍റെ ഇളയവരെയെല്ലാം
ഒരു കരയെത്തിച്ചു .മോനെ പഠിപ്പിച്ചു എന്‍ജിനിയറാ ക്കി..മോളേ..പഠി
പ്പിച്ചു കോളേജു ലെക്ചര്‍ ആക്കി .പെന്‍ഷനായി വരുമ്പോള്‍ പിന്നെ മക്കളുടെ കല്യാണം ..അതായിരുന്നു മുന്നില്‍ .പിരിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയുംപിഎഫും ഒക്കെ കൊണ്ട് അതും ഭംഗിയായി നടത്തി .
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ബാങ്കുബാലന്‍സ്നില്‍.ഉള്ള പെന്‍ഷന്‍ കൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത ഒരു സുഹൃത്ത് വിളിച്ചു ''പോരുന്നോ
ഇങ്ങോട്ട് ...പത്ത്പുത്തനുണ്ടാക്കിക്കൊണ്ട് പോകാം ...ഞാനും അതിനാഇവിടെ വന്നു കിടക്കുന്നത് ...ഇപ്പോള്‍ നല്ലൊരു ചാന്‍സുണ്ട് ''.
പിന്നൊന്നും ആലോചിച്ചില്ല .വയസ്സുകാലത്ത് ഇനി ആരേയുംആശ്രയിക്കാന്‍ വയ്യാ എന്നുകരുതിഗള്‍ഫിലേക്ക്പോയി .ഒരു വര്‍ഷം കഴിഞ്ഞ് കുറച്ചു പൈസയുമായി വന്നു.അപ്പോള്‍ അവള്‍ പറഞ്ഞു '' മതി നമുക്കിതുമതി ...ഒരത്യാവശ്യം വന്നാല്‍ ...പിന്നെ മക്കളുണ്ടല്ലോ ...അവര്‍ നോക്കിക്കോളും .'' ഞാന്‍ പറഞ്ഞു ഒരു വര്‍ഷം കൂടി ...കുറച്ചു കാശും കൂടി ഉണ്ടാക്കാം .പിന്നെ പോകുന്നില്ല .''
യാത്രയാക്കാന്‍ അവളും കൂടി വന്നു എന്‍റെ കൂടെ കോട്ടയം വരെ .അവിടെ മകളുടെ വീട്ടില്‍ കയറി .അവരും വന്നു സ്റ്റേഷന്‍ വരെ .എന്നെ പത്തുമണിക്കുള്ള ബോംബെ എക്സ്പ്രെസ്സില്‍ കയട്ടിവിട്ടിട്ടു
അടുത്ത വണ്ടിക്ക്അവള്‍ കൊല്ലത്തെക്കും പോയി .അടുത്തദിവസം ഞാന്‍ ലോഡ്ജില്‍ അവള്‍ പൊതിഞ്ഞു തന്ന   ഇറചിഉലര്‍ ത്തി യതും
ചപ്പാത്തിയും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോഡ്ജിലേക്ക് ഒരു ഫോണ്‍ വന്നു ..ഞാന്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് ...ഒരത്ത്യവശ്യ കാര്യമുണ്ടെന്ന്...മരുമകന്‍റെ സഹോദരന്‍റെ താ യിരുന്നുഫോണ്‍ .  കാര്യ
മറിയാതെ ...വേവലാതിയോടെ മടങ്ങിയെത്തുമ്പോള്‍ ....വലിയ കുരിശു
രൂപത്തിനുതാഴേ....കത്തിച്ചു വച്ച മെഴുകുതിരിക്കു സമീപംഒരു വെള്ള തുണിക്കെട്ട് ....അത്എന്‍റെ അന്നക്കുട്ടിയാ യിരുന്നു...പെരുമണ്‍ദുരന്തം ...എന്നെ അനാഥനാക്കിയ...ദുരന്തം .പിന്നെ മകന്‍ കൊണ്ടുപോയി ...മകള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വന്നു താമസമാക്കി ...എവിടേയുംഒരു അന്ന്യധാ ബോധം വേട്ടയാടുന്നു .ഒരധികപറ്റു പോ ലെ...ഒരസൌകര്യം
പോലെ ...അവര്‍ക്ക് ഒരു വിരുന്നുപോകണമെങ്കില്‍ ...ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ....ഒരു ടൂര്‍ പോകണമെങ്കില്‍ ....എല്ലാം ഒരസൌ കര്യം.പിന്നെ ഇങ്ങോട്ടുപോന്നു ...ഇവിടെ ഞാനും ...ഞങ്ങളുടെ കുറേ
നല്ല ഓര്‍മകളും .എന്നെപ്പോലെ തന്നെ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Sunday, February 23, 2014

 '' ആകാശത്തിലെ പറവകള്‍  ''[ രണ്ട്]
                         ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ കൂട് കൂട്ടാത്തവരും വിതക്കത്തവരും കൊയ്യത്തവരുമായ ഒരു പറ്റംആളുകള്‍ താമസിക്കുന്ന ഇടമണി സ്നേഹതീ രം.ഇവിടുത്തെ ഒന്നാമത്തെ മുറിയില്‍ താമസ്സിക്കുന്നത്‌ രാമന്‍ മേനോനും അവറാ ച്ചനും.ഭാര്യയും മക്കളുമുള്ള രാമ്മേന്ന്ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ സ്നേഹതിരത്തു വന്നടിയേണ്ടിവന്നു .മേന്‍ ഇവിടെ ഇങ്ങനെ നിന്നാല്‍ രക്ഷയില്ലാ എന്ന് തോന്നിയ ഒരു ദുര്‍ബല നിമിഷത്തില്‍... അക്കരക്കുപോകാന്‍ ഒരവസരവും ഒത്തു വന്നപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ....തന്‍റെ ജീവിതത്തിലേക്ക്കടന്നു വരാന്‍ ...ഒന്നിച്ചു ഒരു ജീവിതം കേട്ടിപടുക്കാന്‍ കാത്തു നില്‍ക്കുന്ന പെണ്‍കുട്ടിയോടുമാത്രം പറഞ്ഞിട്ട് നാടുനിവിട്ടു .രണ്ടു വര്‍ഷം കഴിഞ്ഞുവന്നവളെ കല്യാണം കഴിച്ചു കൊണ്ടുപോയി .നാലഞ്ചുവര്‍ഷം അവിടെ സ്വസ്ഥമായി ..ശാന്ത
മായി ...സുഭിക്ഷമായി ജീവിച്ചു വരുമ്പോള്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു .അവിടെ ജനജീവിതം താറുമാറായി ...
എവിടെയും ..എപ്പോഴും ആക്രമണ ഭീതി ...ബോംബുവര്‍ഷം .മേനോനും
ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടാങ്കുട്ടികളും ആയുദ്ധഭൂമിയില്‍ ...ചീറി പായുന്ന ഷെല്ലുകള്‍ക്കിടയിലൂടെ പ്രാണ ഭീതിയോടെഓടി പാഞ്ഞുംട്രെഞ്ചു കളില്‍കയറി ഒളിച്ചും കന്ന്യസ്ത്രീ
മടങ്ങളില്‍കയറി അവിടെ അഭയം  തേടിയും കഴിഞ്ഞ ഭീതിദമായ അന്തരിക്ഷത്തില്‍ നിന്നുംകുഞ്ഞുങ്ങളേയുംസ്ത്രീകളേയുംനാട്ടിലേക്കയക്കാ
ന്‍  രക്ഷാപ്രവര്‍ത്തകര്‍വേണ്ടഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരുന്നു .ഒരു ദിവസം മേനോന്‍റെ ഭാര്യ രെമക്കുംകുട്ടികള്‍ക്കും നാട്ടിലേക്കുപോകാന്‍ അവസരം കിട്ടി .അങ്ങിനെ അവര്‍ പോകുമ്പോള്‍ രെമഅഞ്ചു മാസം ഗര്‍ഭിണി യായിരുന്നു.പിന്നവരെക്കുറിച്ച് മേനോനോ ,മേനോനെ കുറിച്ച്
രെമക്കോഒരറിവും കിട്ടിയിരുന്നില്ല .ഇടയ്ക്കിടെ അവിടെ ജീവിച്ചിരിക്കുന്നവരുടെ പേരും വിലാസവും റേഡിയോയില്‍അനൌ
ന്‍സു ചെയ്തിരുന്നു .നാല്‍പതുകളില്‍ റേഡിയോ വളരെ വളരെ
അപൂര്‍വ വസ്തുവായിരുന്നു .ഒന്ന് രണ്ടു പ്രാവശ്യം സിങ്കപ്പൂരില്‍
ജീവിച്ചിരിക്കുന്ന ഇന്‍ഡിയക്കാരുടെ പെരുവിവരങ്ങളില്‍ രാമന്‍ മേ നോന്‍റെ പേരും ഉള്‍പെട്ടിരുന്നു .യുദ്ധം അവസാനിച്ച്മേനോന്‍ നാട്ടിലെത്തുമ്പോള്‍ മകള്‍ക്ക് നാലു വയസ്സ് പ്രായമായിരുന്നു.അവള്‍ ദൂരെ മാറി ഭയത്തോടെ അച്ഛനെ നോക്കിനിന്നു.മൂതകുട്ടികളും അടുത്തെക്കുവരുന്നില്ല.അനുജന്‍ കൃഷ്ണനോട് അവ്ര്‍ക്കുനല്ല അടുപ്പം .
അവരെല്ലാം പറയുന്നത് കൃഷ്ണനോടാണ് .രെമക്കും തന്നോട്ഒരകലം ഉള്ളതുപോലെ .ആര്‍ത്തിയോടെമക്കളെക്കാണാന്‍ ,ജീവിതപങ്കാളിയെക്കാണാന്‍ ഓടിവന്ന മേനോന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
എന്തൊക്കെയോ വീനുടഞ്ഞു .താന്‍ ഒരധികപറ്റായതുപോലെ.ഒക്കെ തന്‍റെ തോന്നലുകളാണ്‌ ...തന്‍റെ അഭാവത്തിലും കാര്യങ്ങള്‍ നടക്കനമെല്ലോ എന്ന് സമാധാനിച്ചു .പറമ്പിലെ പനിക്കാരുപോലുംഒരകലം സൂക്ഷിക്കുന്നതുപോലെ ....ഈ നാട് തനിക്കന്ന്യമയതുപോലെ ...പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കൈനിറയെ പണവും കൊണ്ട് താന്‍ വരുമ്പോള്‍
താന്‍ വിട്ടില്‍ അരുമാല്ലതാ യിക്കഴിഞ്ഞിരുന്നു .കുറച്ചുനാള്‍ അവിടെ ഒരപരിചിതനായ വഴിയത്രക്കാരനെപോലെ...ഒരധികപട്ടുപോലെ കഴിഞ്ഞിട്ട് ഈ സ്നേഹതിരതിലേക്കു പോന്നു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''  

Friday, February 21, 2014


ആകാശത്തിലെ പറവകള്‍ ''[അവര്‍ കൂടുകൂട്ടുന്നില്ല ,വിതക്കുന്നില്ല
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 ,കൊയ്യുന്നില്ല ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' പൊന്മുട്ടയിടുന്ന താറാവ്''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഭാനുമതി ചന്ദ്രനെ വിളിച്ചു '' ചന്ദ്രാ .....എനിക്ക് വീടു വരെ ഒന്നുപോകണം ''. '' ഊം ....എന്താപ്പോ ഒരതത്യാവശ്യം ?.'' '' മാധവമേന്‍വിളിച്ചിരുന്നു ....അച്ഛന്‍റെ പെന്‍ഷന്‍ എനിക്കുകിട്ടുമ്ത്രേ..
മേന്‍അപേക്ഷിക്കാന്‍ പോണു .അച്ഛന്‍റെ രേഖകളൊക്കെ ഒന്നെടുത്തു കൊടുത്താല്‍ പിന്നെല്ലാം അങ്ങൊരു തന്നെ ചെയ്തു തരാമെന്നപറഞ്ഞത്‌...അച്ഛന് സ്വതന്ത്രിയപെന്‍ഷനും എം എല്ലേ പെന്‍ഷനും എല്ലാംകൂടി നല്ലൊരു തുക കിട്ടുമെന്നാണു പറയുന്നത് .എന്‍റെയി അവശതകാലത്ത് ...'' '' ഇപ്പൊ.. ന്താ കുഴപ്പം ''?.
'' കുഴപ്പമൊന്നുമില്ല....എന്നാലും ... ആ രോടും...''
''അങ്ങോര്‍ക്കുവേറെ...പണിയൊന്നുമില്ലാ .....'' അവന്‍ ഫോണ്‍വച്ചു.അവനെന്നും അങ്ങിനെ തന്നെയാണല്ലോ...പിന്നെ മൂത്ത മകള്‍ വിമലയോടുപറഞ്ഞുനോക്കി ഈര്‍ഷ്യയോടെ അവള്‍ പറഞ്ഞു ''ഈ ...തിരക്കിനിടയില്‍ അമ്മ കാണുന്നില്ലേ .....ഞാന്‍ കിടന്നോടണത്?.''...''അതൊക്കെ എനിക്കറിയാം ... . ആരും വരണ്ടാകൂടെ....എന്നെ ഡ്രൈവറോട് പറഞ്ഞ്ഒന്ന് വീട്ടിലെത്തിച്ചുതന്നാല്‍ മതി.രണ്ടുദിവസംഞാനവിടെ നിന്ന്എല്ലാം ശരിയാക്കിയിട്ടുവരാം.'' '' അമ്മേയങ്ങിനെതനിയേവിടാനൊന്നും പറ്റി
ല്ലാ....'' അവളും ഫോണ്‍ വച്ചു .പിന്നെ അടുത്തയാളെ വിളിച്ചു.''അപ്പൂ ...നിനക്കെന്നെയൊന്നു വീട്ടിലെത്തിച്ചു തരാമോ?.''
അവര്‍ കാര്യം പറഞ്ഞു.'' ഇനി അതൊന്നും നടക്കില്ലമ്മേ ..മേനോനമ്മാവന്‍ആശ  പറയുന്നതാ ....അച്ഛനും ...അച്ഛനും രണ്ടുപേരും കൂടി കുറേ നടന്നതല്ലേ ...പെന്‍ഷന്‍റെ പിന്നാലേ ?എനിക്കന
ങ്ങാനുംതിരിയാനും പറ്റാത്തത്ര പണിയാണിവിടെ''.അവനും കൈയ്യൊഴിഞ്ഞു .ഇളയമകള്‍ ശാലിനി പറഞ്ഞു '' ചേച്ചിയില്ലേ ...അവിടെ ?അവര്‍ക്കുകാറുംപത്രാസ്സൂമോക്കെയുണ്ടല്ലോ....മക്കളും സ്വന്തം കാര്യം നോക്കാറു മായി.അതുപോലെയാണോ എന്‍റെ സ്ഥിതി ?
ഈ പൊടിപിള്ളേരെ ഇട്ടിട്ടു ഞാനെങ്ങിനെ വരും .''
പിന്നെ ഭാനുമതി മാധവമെനോനെ വിളിച്ചുപറഞ്ഞു '' ഇവിടെ ഇവര്‍ക്കാര്‍ക്കും എന്നെ അവിടെവരെ കൊണ്ടത്തിക്കാന്‍സൌകര്യപ്പെടുന്നില്ല ...പിന്നെ ഞാനെന്തു ചെയ്യും ?.''
'' ചേച്ചി റെഡിയായിരുന്നോ ...ശനിയാഴ്ചരാവിലേ പത്തുമണിക്ക് ഒരു
ടാക്സിയുമായി ഞാനവിടെ എത്തിയിരിക്കും .....ചേച്ചിവിളംബിതന്ന
ചോറ് ഞാനൊരുപാടുണ്ടിട്ടുതള്ളതല്ലേ...ഒളിവിലായിരിക്കുമ്പോഴുംമറ്റും.
രണ്ടുദിവസം ചേച്ചിക്ക് എന്‍റെ കൂടെ താമസിക്കാം ...അതല്ലാവീട്ടില്‍ പോകണമെന്നുനിര്‍ബന്ധാച്ചാല്‍ സരസു കൂടെവന്നു നില്‍ക്കും ..''
ഭാനുമതി ആരോടും ഒരനുവാദവും ചോദിയ്ക്കാന്‍ നിന്നില്ലാ ...അത്ത്യാ
വശ്യം ഡ്രസ്സുകളും മരുന്നും ഒക്കെയെടുത്തുബാഗില്‍വച്ചു...മേനോനെ കാത്തിരുന്നു .പത്തുമണി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വന്നു .അവര്‍ പോയി .വിവരം വിമലയെ വിളിച്ചറിയിച്ചേക്കാന്‍വാല്ല്യക്കാരിയോടുപറഞ്ഞു .
അടഞ്ഞുകിടന്ന വീടിന്‍റദുസ്സഹമായഗന്ധം...എന്നാലും അവിടെ ..എവിടെയോ ഒക്കെ കുട്ടികളുടെയച്ചന്‍റെ ...അമ്മയുടെ ...അച്ഛന്‍റെ ഒക്കെ
സാന്നിദ്ധ്യംഅനുഭവപ്പെടുന്നു ...തന്‍റെ ഇടം ഇവിടെയാണെന്നൊരുതോന്ന
ല്‍ .....ആ തോന്നല്‍ അനുനിമിഷം ശക്തമാവുകയാണു .
ചന്ദ്രന്‍ മേനോന്‍റെനേരേ കയര്‍ത്തു .വിമല പറഞ്ഞു ''ആരോടും മിണ്ടാതെയും പറയാതെയും പോയവര്‍ തന്നെ വരണമെന്നുതോന്നുമ്പോ
ള്‍വരട്ടെ ...''തിരക്കുള്ള മക്കള്‍ അവരുടെ പണി നോക്കട്ടേഎന്നുഭാനുമതിയും തീരുമാനിച്ചു പെന്‍ഷന്‍ ശരിയാകാന്‍ രണ്ടു മൂന്നു മാസം വേണ്ടിവന്നു എന്നാലും കുടിശികയും എല്ലാംകൂടി മോശമല്ലാത്ത ഒരു തുകയും കിട്ടി .മാധവമേനോന്‍ തന്നെ ചന്ദ്രനെ വിളിച്ചു വിവരം പറഞ്ഞു .ചന്ദ്രന്‍റെഫോണ്‍ '' ഏതായാലും കാര്യം നടന്നൂലോ ....ഇനി എപ്പോഴാ മടക്കം ....അറിയിച്ചാല്‍മതി ഞാന്‍ വരാം''....വിമല സന്തോഷത്തോടെ '' അമ്മ റെടിയയിരുന്നോ....ഈ ഞായറാഴ്ച തന്നെ വരാം എന്നാസുരേഷുപരേണെ...''
അപ്പു പറഞ്ഞു ''സുമ എപ്പോഴും...അമ്മയെ ...കൂട്ടിക്കൊണ്ടു വരണം ...
കുറച്ചുനാള്‍ നമ്മുടെകൂടെ നില്‍ക്കട്ടേഎന്ന് ..ഞങ്ങള്‍ ഞായറാഴ്ച്ച വരാം ....ടാക്സിയുമായി .''
ശാലിനിപറഞ്ഞു....'' രവി ഫോണ്‍ ചെയ്യുമ്പോഴെല്ലാം പറയും....അവിടെ ..നീ യും കുഞ്ഞുങ്ങളും ..തനിച്ചല്ലേ ....അമ്മയേക്കൂടെ അങ്ങോട്ടു കൊണ്ടുവരൂ ....എന്ന് .ഇനി അമ്മ കുറച്ചു നാളെങ്കിലും രവി വരുന്നതു
വരെയെങ്കിലും എന്‍റെ കൂടെ വരണം ...ഞാന്‍ ഞായറാഴ്ചതന്നെ കുട്ടികളുമായി ടാക്സിയും കൊണ്ടുവരും .''
ഞായറാഴ്ച്ച ദിവസം ഒന്നിനുപിറകേഒന്നായി നാലുമക്കളുംഎത്തി .അമ്മയെ കൊണ്ടുപോകാന്‍ . ചന്ദ്രന്‍ പറഞ്ഞു '' ഞാനല്ലേ മൂത്ത മകന്‍ ''
വിമലപറഞ്ഞു ..''അവശതകാലത്ത് ...പെണ്‍ മക്കളുനോക്കുന്നതുപോലെ
മരുമക്കള് നോക്കുമോ ..? ''
ശാലിനിപറഞ്ഞു '' ഞാനൊറ്റക്കല്ലേ ..പറക്കമുറ്റാത്ത ഈ രണ്ടു കുഞ്ഞുങ്ങളുമായി...എനിക്ക് അമ്മയെ വേണം ...ഒരു മോറല്‍ സപ്പോര്‍ട്ടിന് ...''
അപ്പൂനു ദേഷ്യം വന്നു ''നിനക്കൊരിക്കലൂ മില്ലാതിരുന്ന....യീ ...സ്നേഹമൊക്കെ ...ഇപ്പം എവിടന്നു വന്നൂ ...''അതു വരേയും
മിണ്ടാതിരുന്ന മേനവന് ചോറിഞ്ഞുവന്നു...അദ്ദേഹം പറഞ്ഞു ...
'' ട്രെഷറി..വഴി വന്നൂ ...അമ്മയിപ്പോള്‍ പൊന്മുട്ടയിടുന്ന ഒരു ..താറാവാ
ണെ ...അതുകൊണ്ട് ...എല്ലാവര്‍ക്കും ..വേണം .''