Friday, March 2, 2012

പ ച്ചിലക്കാട്ടിലെ കൌതുകങ്ങള്‍

“പച്ചില ക്കാട്ടിലെ കൌതുകങ്ങള്‍ “                                    


“കുഞാറ്റെ ..................കുഞ്ഞാറ്റെ .......നീ ..ഉറങ്ങുകയാണോ ...?”



“ഏ....യ്‌...ഉറങ്ങുകയോന്നുമല്ലാ......വെറു
തേ..കണ്ണടച്ചിരുന്നതാ....കണ്ണടച്ചിരിക്കുമ്പോള്‍....വലിയ..ചിറകുകള്‍..വീ ..ശി വീ...ശി  ചുണ്ടില്‍ തീറ്റയുമായി വരുന്ന അമ്മയെക്കാണം .അപ്പോള്‍വായില്‍ വെള്ളമൂറും......ചവച്ചരച്ച ..തീറ്റിയുമായിഅമ്മയുടെ ചുണ്ട്.....നീണ്ടു..വരുന്നതു..കാണാം....”
“വല്ലാത്ത വിശപ്പ്.....നമുക്കെന്തെങ്കിലും കഴിക്കാന്‍നോക്കാം ....അയ്യാളെന്തോ കൊണ്ടന്നിട്ടിട്ടുണ്ട്മ
തരി ...തരി പോലെ എന്തോ “
“എനിക്കതു....തീ രെ...പിടിക്കുന്നില്ലാ ...പുള്ളിക്കുട്ടാ ...എന്താ അതിന്‍റെയൊരു മണം...പിന്നെ...യെ
നിക്കതു ചവച്ചു തിന്നാനുമാവുന്നില്ലാ....അമ്മ നമുക്ക് ഭക്ഷണം ചവച്ചരച്ച്...വായില്‍ തരുകയല്ലേ
ചെയ്തിരുന്നത് ?....അമ്മ വരും ...എങ്ങിനെഎങ്കിലും വരും .”
“അമ്മയെങ്ങിനെ ഇവിടെ വരും?......ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ.....?അമ്മ വരുന്നതു
വരെ ഒന്നും കഴിക്കാതിരിക്കാന്‍ പറ്റുമോ .....നമ്മള്‍ ...ചത്തുപോവില്ലേ....?നീ...എന്തെങ്കിലും തി
ന്നാന്‍..നോക്ക് .ഞാന്‍.കുറേശെ..കുറേശെ..തിന്നാന്‍ പഠിച്ചു .ഞാന്‍ നിനക്ക് ചവച്ചരച്ചു വായില്‍
ത്തരാം....നമ്മളേപ്പോലെ...വന്നിരിക്കുന്നവരാണവരെല്ലാം....പക്ഷേ..അവരെല്ലാം കഴിക്കുന്നു....കുടിക്കുന്നു...ഉള്ള സ്ഥലത്തു..പാറി പറന്നു കളിക്കുന്നു.നമുക്കും അവരോടോപ്പം

കൂടാം....ഇടയ്ക്കിടെ ......അവരിങ്ങോട്ടുനോക്കുന്നുമുണ്ട്.”

കുഞ്ഞാറ്റ പറഞ്ഞു “നമ്മുടെ പച്ചിലക്കാട്ടില്‍..എന്തുരസമായിരുന്നു ....എന്തു......ശാന്തമായിരുന്നു....ആവിടുത്തെചുറ്റുപാട്...ഒരു കൊച്ചു കാറ്റ് വീശിയാല്‍ എന്തു
മണമായിരുന്നു....ഇവിടെ ഒരു കാറ്റ്വീശുമ്പോള്‍..മൂക്കുപൊത്തണം.....എന്തു നാറ്റമാ...?എന്താ
ണിച്ചീ...റിപായാണതെപ്പോഴും...?അതുപാഞ്ഞുപോയിക്കഴിയുംബോളെന്തു...നാറ്റമാ.....മനം
പുരട്ടും”.
മറ്റൊരുമൂലയിലിരുന്ന മഞ്ഞക്കിളി പറഞ്ഞു”അതോ.....അതു ..വാഹനമാ...വാഹനം.അങ്ങി
നെ പലതരം വാഹനമുണ്ടിവിടെ .നമ്മളെ ഇവിടെ കൊണ്ടന്നിട്ടിരിക്കുന്നയാ മീശക്കാരനില്ലേ
അവനെപ്പോലത്തെ ...ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകണ വാഹനം”
മഞ്ഞക്കിളിക്ക് ഇവിടെ കൂടുതല്‍ പരിചയമുണ്ടല്ലോ അതുകൊണ്ട് കുഞ്ഞാറ്റയുംപുള്ളികു
ട്ടനുംമഞ്ഞക്കിളിയുടെ അടുത്തുചെന്ന്അവന്‍റെവായില്‍ നോക്കിയിരുന്നു .അവന്‍ പല അനുഭവങ്ങളും പറഞ്ഞു കേള്‍പിച്ചു.”എനിക്ക്ഇത്തിരിവലിപ്പംകൂടുതലായതുകൊണ്ടാ
ണെന്നുപറയുന്നു എന്നെ ആരുകൊണ്ടുപോകുന്നില്ല..”അവന്‍റെ ശബ്ദത്തിനു...പതര്‍ച്ച....കണ്ണി
ല്‍..ദുഖത്തിന്‍റെ നിഴലാട്ടം.”ഈ ഇത്തിരിപോന്ന കൂട്ടിനകത്ത്.....ചിറകു വിടര്‍ത്തിഒന്നു പാറി
പറന്നു കളിയ്ക്കാന്‍ പോലുമാവാതെ....ഒരു ഇണയെ കിട്ടാതെ....ഈ ഒരേയൊരു തീറ്റയും
തിന്ന്.....”എന്നുപറഞ്ഞ്മഞ്ഞക്കിളിയുടെ ശബ്ദംകുറച്ചുനേരത്തേക്കു നിലച്ചുപോയി.പുള്ളികുട്ട
ന്‍റെ ഉള്ളില്‍ മോഹമുണര്‍ന്നു .അവന്‍ കുഞ്ഞാറ്റയോടുചേര്‍ന്നുനിന്ന് ചിറകുകൊണ്ട്അവളെ
പൊതിഞ്ഞുപിടിച്ചു ...അല്‍പംകഴിഞ്ഞു കുറുകി..കുറുകി ..ശബ്ദമുണ്ടാക്കി.കുഞ്ഞാറ്റ...ചിറകു കുടഞ്ഞ്....ചിറഞ്ഞുപിടിച്ച്‌....കാറി...ശബ്ദമുണ്ടാക്കിക്കൊണ്ട്..പുള്ളിക്കുട്ടന്..ആഞ്ഞ്ഒരു കൊത്തുവച്ചുകൊടുത്തുകൊണ്ടു പറഞ്ഞു”നിന്‍റെ വേലയങ്ങുമനസിലിരിക്കട്ടെ...”അവന്‍ ചിറകൊതുക്കി ...ഒരു മൂലയില്‍ പോയി പതുങ്ങി.
മഞ്ഞക്കിളി പിന്നെയും പറഞ്ഞു തുടങ്ങി “ഒരിക്കല്‍ നിങ്ങളേപ്പോലെ.....ഒരടക്കായോളം പോന്ന ..രണ്ടു കുഞ്ഞി ക്കിളികളെ കാറില്‍ വന്ന ഒരമ്മയും അച്ഛനും രണ്ടു കുട്ടികളും
കൂടി വന്നു വാങ്ങിക്കൊണ്ടുപോയി.എന്തുകൌതുകത്തോടെയാണവര്‍ അവരെ പൊക്കി
കൊണ്ടുപോയതെന്നോ...ആകൊണ്ടുപോകുന്ന ചേലുകണ്ടാലറിയാംഅവര്‍ക്ക്അവിടെ സുഖ
മാണെന്ന് ..”
“എന്തു സുഖം ?കാട്ടിലേസുഖമെവിടെകിട്ടാന്‍ ?”
“ഞാനപ്പോഴേ പറഞ്ഞതാ പുറത്തിറങ്ങണ്ടാ ...ഇരങ്ങണ്ടാ എന്ന് .അമ്മയുടെ വാക്ക് കേള്‍ക്കാതെ.....പുറത്തിറങ്ങിയത് കൊണ്ടല്ലേ ..പക്ഷിപിടുത്തക്കാരന്‍റെ വലയില്‍ പെട്ടുപോയ
ത്”.  “കിളിക്കൂടിന്‍റെ വാതില്ക്കല്‍..വലിയ രണ്ടുകൊമ്പന്‍ മീശ.......ച്ചുഴ്ന്നുനോക്കുന്ന രണ്ടുണ്ടക്കന്നുകള്‍ .....അയാളുടെ വലിയ കൈപത്തി ഉല്ലിലെക്കുനീണ്ടു..നിണ്ടു വന്നു .
കുഞ്ഞാറ്റ ഒരു നിമിഷംകൊണ്ട് പുള്ളിക്കുട്ടനോട് പറ്റിച്ചേര്‍ന്നു ...അവന്‍റെ ചിറകിനുള്ളിലേക്കുനുഴഞ്ഞു കയറി ...കണ്ണുകളടച്ച്....ആവലിയ കൈപത്തിക്കുള്ളി
ലൊതുങ്ങി.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’


No comments:

Post a Comment