Sunday, September 11, 2011


കൊബുള്ള കുട്ടി “


[കര്‍ണാടകാ സ്റ്റെറ്റിലെ ചില കുഗ്രാമങ്ങളില്‍ ഇന്നും നിലനില്‍കുന്ന ചില അന്ധവസ്വാസങ്ങളെ ആധാരമാക്കിയുള്ള ഒരു കഥയാണിത്.
അങ്ങവൈകല്ല്യമുള്ള കുട്ടികള്‍ [അപുര്‍വ ജനനങ്ങള്‍]ദുര്‍ ദേവത മാരുടെ അവതാരമാണെന്നും അങ്ങിനെയുള്ള കുട്ടികള്‍ ജനികുന്നയിടം
മുടിഞ്ഞുപോകുമെന്നും ഊരു നശിച്ചുപോകുമെന്നും വിശ്വസിക്കുന്നു .അവരെ ജീവിക്കാനനുവദിക്കുന്നില്ല ]
കൈകാലുകള്‍ പിരിഞ്ഞ് ....ചന്തി തേമ്പി....വയരുന്തിയ ശരവണന്‍ നരിച്ചിറുപോലെ കണ്ണകിയുടെ മാറത്തു പറ്റിപിടിച്ചിരുന്നു മുല
ഊറ്റി ക്കൊണ്ടിരുന്നു ..ഊറ്റി ...ഊറ്റി ...ഒന്നും കിട്ടാതായപ്പോള്‍ അവന്‍ മുല ഞെട്ടു കടിച്ചു .പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയില്‍
കണ്ണകി അവന്‍റെമെല്ലിച്ച യ്ഹുടയില്‍ ഒരടി വച്ചുകൊടുത്തു ,അവന്‍ അടഞ്ഞശബ്ദത്തില്‍ അലറികരഞ്ഞപ്പോള്‍ ആണ്ടിമുത്തുവിന് ഉറക്കം
കെട്ടു .അവന്‍പതിവു പല്ലവി പാടിതുടങ്ങുമ്പോള്‍.വിള്ളലുകള്‍ വിണ കിഴക്കേ മണ്‍ചുമരില്‍...ആകേയുള്ള ഒരു കുടുസ്സു ജനാലയുടെ
നിഴല്‍ തെക്കുവടക്ക് മിന്നിയും തെളിഞ്ഞും ആലോലമാടുന്നു......കണ്ണകി അലറിക്കരയുന്നശരവണനെ നെഞ്ചോടുപറ്റിച്ചു വച്ച്പറഞ്ഞു
“’ഹാരപ്പായിത് ?....ഈ ..ലാത്തിരില്.....ഒടിയന്‍ ...കീഞ്ഞു പായണനേരത്തിലെ....കുന്നിറങ്കി ..വരുവത്‌ “...അവള്‍ ജനാലയിലുടെ നോക്കു
ബോള്‍ ..മഞ്ജുനാഥഭട്ടിന്‍റെ കാര്യസ്ഥന്‍ രാമയ്യന്‍ ..കൊങ്കിപോലെ ..അകം വളഞ്ഞ...എണ്ണകറുപ്പുള്ള..രാമയ്യന്‍ ച്ചുട്ടുമിന്നിച്ച്..കുന്നിറങ്ങി
ഓടുന്നു  .ഒരു വെളിപാടുപോലെ അവളുടെ ഉള്ളിലുണര്‍ന്നു യശട്ടിക്ക്മാവുടെ പോണ്ടാട്ടിക്ക് .നോവ്‌ കിട്ടിനീന്ന ...വാര്‍ത്ത‍ .അടയ്ക്കാ
തോട്ടത്തില്‍ പണിഎടുത്തു നില്‍ക്കുബോള്‍ ഈ വാര്‍ത്ത‍ കാതോടുകാതോരം പറന്നെത്തി .എല്ലാ മുഖത്തും സന്തോഷം ....”ഈ കാണായ
അടയ്ക്കതോട്ടത്തിനും വള്ളിക്കാടിനും....ഒരകവാസി ...ഭട്ടു യശമാവുടെ കാലം കഴിഞ്ഞു പോനാലും..നാങ്കളുക്കും നാങ്ക മക്കളുക്കും
....പണി തരുവതിക്ക് ...ഒരു കൊച്ചു യശ്മ .....”
 നരിചീറ്പോലെ  മാറത്തുപറ്റിപിടി ച്ചിരിക്കുന്ന ശരവനനേയും താങ്ങി....അവള്‍ പുറത്തിറങ്ങി.....കുക്കി വിളിച്ചു .മറുവിളി
കിട്ടാഞ്ഞപ്പോള്‍ ഉള്ളുപിടഞ്ഞു ...വീണ്ടുംകുക്കിവിളിച്ചു .കുറുക്കന്‍കുന്നില്‍നിന്നും ഒറോതമറുവിളികൂക്കി ...അവളും കണ്ടു രാ
മയ്യന്‍റെ പാച്ചില്‍ ..കണ്ണകി വീണ്ടും കൂക്കിവിളിച്ചു .ഒറോത വേഗം ചൂട്ടുകത്തിച്ച് അതും മിന്നിച്ച്ചു മിന്നിച്ച് കുന്നിറങ്ങി ഓടി
വന്നു ...അവര്‍ രണ്ടുപേരും കൂടി ഭട്ടിന്‍റെബംഗ്ലാവിന്‍റെ നേര്‍ക്കൊടി...ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ആള്‍കൂട്ടം ....രാമയ്യന്‍ അവരെ വകഞ്ഞു
മാറ്റിക്കൊണ്ട് ഒരു സഞ്ചിയും തൂക്കി .മറിയതാത്തിയെയുംതെളിച്ചുകൊണ്ട്കെട്ടിലേക്കു കയറിപ്പോയി
  ഭട്ടിന്‍റെ കുടിയാന്മാര്‍......പല നാട്ടില്‍നിന്നും വന്ന കുടിയേറ്റക്കാര്‍ മൂക്കത്തുവിരല്‍ വച്ചു”  “എന്തൊക്കെയാണപ്പാ  യീ കാണണത്?
മാടിനെ തിന്നുന്ന മാപ്ലേച്ചി   മാടത്തില്‍ കയറി ച്ചുത്തംകെടുത്തണ തെന്തപ്പാ?......അവരുടെ ഉള്ളില്‍ ഭയത്തിന്‍റെ നിഴലാട്ടം .
  ച്ചുപ്പംമയുടെ മുഖം കൂബാള ഇരിഞ്ഞതുപോലെ വിളറി വെളുത്തു .തുറിച്ച കണ്ണുകളോടെ ....വിറയലോടെ ....രാമയ്യനെ മാറ്റി
നിര്‍ത്തിയവര്‍ പറഞ്ഞു “ഇതെന്ന കസ്റ്റമോ ...തെരിയലെ ....നാന്‍....എന്നശൈവേനെ ..നാന്‍ എപ്പടി ഇതേ ചൊല്ലും...ഒന്നുമെനക്കൂ
തെരിയലെ......കടവുളേ ....”അവള്‍ നിന്നുവിറച്ചു .
“ശോല്ല് .........എതുക്കും ....നീ ...ശോല്ല് ...എങ്കിട്ടെശോല്ല് ..ശോല്ലാമ ഇരുന്താ......അത്.......തപ്പ്‌ ...”
അവള്‍...വിറച്ചു .....വിറച്ച് ...ഭയചകിതയായി പറഞ്ഞു......ഇന്ത.......കുഴന്തൈ ശാശുബാധിച്ച കുഴന്തൈ......ദുര്‍ദേവത മാര്‍ഹളുടെ
അവതാരം.......കുഴന്തൈയുടെ ...ശിരസ്സിലെ........ശിരസ്സിലെ ...ഒരു......ഒരു.....കൊബ്......കൊബുള്ള കുഴന്തൈ........ഒറ്റ കൊബന്‍ “
“കുഴന്തൈയ്ക്കു.....ശിരസിലെ കൊബാ......നീ.......പൈത്തം .....ശോല്ലാതെടി.........ഉന്‍....ശിരസ്സെപ്പോയിടും........തെരിഞ്ചിതാ......
“നാന്‍....എന്നത്തിക്ക്.....പൊയ്....ശോല്ലണ്ണം....?ഏന്‍..കൈ ..ഉള്ളെ......പോട്ട്....പാത്താച്ചെ ......അപ്പോത്‌....അപ്പോത്‌ശിരസ്സിലെ .ഒരു കൊബ്
.......എന്നകസ്റ്റ് ..... മോ .....തെരിയലെ ...അവന്‍ ...ഈ ..പൂ മീ ല് ..പിറന്തുവീണാ....ഈ ക്കുടി .മുടിഞ്ഞുപോം ....ഈ ..ഊരാകേ....
വെന്തു പോം.പത്തായിരം കുഴന്തൈകളെ .....വാങ്കിയ....കൈ താനിത് ....ഇപ്പടി ഒരു കുഴന്തൈ ....മുന്നമേ...കാണതിലൈ...ഒരു തടവ്‌
......ഏന്‍....പാട്ടിവാങ്ങിയ ഒരു കുഴന്തൈക്ക് .....നെറ്റിയിലെ ഒരു......കണ്ണ്.....ഒറ്റകണ്ണന്‍.....അവന്‍ ..പൂമീലെ പിറന്തുവീഴാതെ പാട്ടി.....കൈകളിലെ ...വാങ്കി .....പീഡത്തിലു....വൈത്തു........വട്ട....ചെബിനാലെ ...മൂടി വൈത്തു......നീ ....ശീ ഘ്രം........പുരോഹിതനോടെ
......കേട്ട് .......വാ......യശമാവോടെ...കേള്........ .
 വിവരമറിഞ്ഞ മഞ്ജുനാഥ ഭട്ട് ഒലര്‍ച്ചയോടെ  പിറകിലേക്കുമറിഞ്ഞു പുരോഹിതന്‍ കണ്ണുകളടച്ച് ...ചിന്തിച്ച് ....പിന്നെ തലയ്ക്കടിച്ചു
 കൊണ്ടു പറഞ്ഞു “ഇന്ത കുഴന്തൈ.....പൂമിയ്ക്കു മീതെ വച്ചുക്കൂടാതെ .....കുലവും ....ഊരുമെല്ലാം ....വെന്തു വെണ്ണിറായിടും ...
 ഇരു ചെവിയിലെ......പോകാതെ ......എതുക്കും .......ച്ചുപ്പമ്മ പോതും....”
 രാമയ്യന്‍ ചാരായ കുപ്പികളടങ്ങിയസഞ്ചി ച്ചുപ്പമ്മയുടെ കയ്യില്‍ കൊടുത്തിട്ട് ....പാത്രപ്പുരയിലേക്ക് ചാടി......ഒരു വട്ട ചെബെടുത്തു
 കൊണ്ടവന്നു കൊടുത്തു .വേദനകൊണ്ടു പിടയുന്ന മുന്നാഭായിയെ നോക്കാതെ കുപ്പിയില്‍ നിന്നും നേരിട്ടുതന്നെ ആ ചാരായം മോന്തി .
മാറിയ തത്ത്തിക്കും ഒഴിച്ചുകൊടുത്തു ......ഇനി കൊബുള്ള കുട്ടിയ്ക്ക് ഒരു വാലും കൂടിയായാലുംതനിക്ക്‌ ഒരു ച്ചുക്കുമില്ലെന്നമട്ടില്‍
മാറിയ തത്ത്തിയുമായി മുന്നബായിയുടെ അടുത്തു വന്ന്‍അവള്‍ പിടയുന്നതും നോക്കി യിരുന്നു ...ചൂണ്ടു വിരല്‍ നിവര്‍ത്തി പിടിച്ച
കുഞ്ഞികൈ ശിരസ്സിലേക്ക് ചേര്‍ത്തുവച്ച് സൂര്യതേജസ്സുള്ള കുട്ടി..........മഞ്ചുനാഥഭട്ടിന്‍റെ......അവകാശി ഒരലറിക്കരച്ചിലോടെ....ച്ചുപ്പമ്മയുടെ
കൈകളിലേക്കു പിറന്നുവീണു ..കൈകാലുകള്‍ കുടഞ്ഞു ..........”എവിടെ കൊബ്? കൊബെവിടെ ?.....”ച്ചുപ്പമ്മ നിന്നുപതറി ....മാറിയ  
താത്തിയും ...ഇവന്‍ കൊബുള്ള കുട്ടി തന്നെ .അല്ലെങ്കില്‍ ഭട്ടും ഭട്ടിന്‍റെ കൂട്ടരും തങ്ങളുടെ തല തല്ലിചതയ്ക്കും .....ച്ചുപ്പമ്മ മറിയതാ
ത്തിയുടെ കാല്‍ പിടിച്ചു .അവര്‍ കുട്ടിയെ ഒരു തുണികൊണ്ടു മൂടി ....ചെബ്‌കൊണ്ടടച്ചുവച്ചു......യമുനാബായി ഹൃദയംപൊട്ടികരഞ്ഞു
കൊണ്ട്....കേണപേ ക്ഷിച്ചു......”ആ റ്റു....നോറ്റു ...നേര്‍ചേം.....നടത്തി ....നമ്മക്കു.....കിട്ടിയാ.....നമ്മുടെ......മകന്‍ ....ഈ ..മടത്തിന്‍റെ.....
അവകാശി ........നങ്ങള്‍ക്ക്.......ഒന്നു.....കാണാന്‍ ...കൊടുക്കൂ ....ച്ചുപ്പമ്മാ. ച്ചുപ്പമ്മയും..മറിയതാത്തിയും...മുഖത്തോടുമുഖം നോക്കിയിരുന്നു
വിയര്‍ത്തു .ചെബിനകത്തെ കരച്ചില്‍ നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതായപ്പോള്‍ അവള്‍ ആ കുട്ടിയേതുണിയില്‍ പൊതിഞ്ഞെടുത്ത് ...യമുനാ
ബായിയുടെ ....രോദനം .കേട്ടുകൊണ്ട്.......രാമയ്യന്‍ ആഴത്തില്‍ വെട്ടിയ കുഴിയില്‍ വച്ചു കൊടുത്തു .

No comments:

Post a Comment