Monday, September 5, 2011

കര്‍ത്താവെ ഇവരോടു പൊറുക്കേണമേ
 അപ്പച്ചന്‍റെ കല്ലറ മേലേക്കു നോക്കി .അവിടെ
അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു .തൊട്ടടുത്തായി അമ്മച്ചിയും .ഒരു കൊചു കാറ്റു പോലെ അവള്‍ ഒഴുകി ഒഴുകി
അവര്‍കരികിലെത്തി .അമ്മച്ചി അവളെ മാറോടു ചേര്‍ത്തു.അപ്പച്ചന്‍ കവിളില്‍ മുത്തമിട്ടു .
അപ്പച്ചന്‍ പറഞ്ഞു “എല്ലാ വര്‍ഷവും ഏലികുട്ടിയും മറിയകുട്ടിയും കുഞ്ഞുമോനും നിന്നോടോത്താണല്ലോ ഞങ്ങളെ                          
കാണാന്‍ വന്നിരുന്നത് .നിങ്ങളും കുഞ്ഞു മക്കളും കൊണ്ടുതരുന്ന പുക്കളും മെഴുകുതിരികളും കല്ലറയുടെ മൂടി
നിറച്ചിരുന്നു .നിങ്ങള്‍ പോയി കഴിഞ്ഞാലും ആ മെഴുകുതിരികള്‍ എരിഞ്ഞുതിരുന്നതുവരെ ..ആ പുക്കള്‍ വാടുന്നതു  
വരെ ഞാനുംറാഹേലും നമ്മളോന്നിച്ചു കഴിഞ്ഞസ്വര്‍ഗിയ നാള്കളെ കുറിച്ചോര്‍ത്തുകൊണ്ട്...നിങ്ങളുടെ നന്മക്കായി
പ്രാര്‍ധിചു കൊണ്ട് ....ഈ കല്ലറക്കുസമീപം തന്നെ ഇരിക്കും .മോളുകൊണ്ടുവരുന്ന വലിയ മെഴുകുതിരി സന്ധ്യയോളം
നിന്നെരിഞ്ഞിരുന്നു “ “അമ്മച്ചി പറഞ്ഞു “ഇത് മോളു വന്നതിനുശേഷമുള്ള ആദ്യത്തെ അത്മാക്കളുടെ ഓര്‍മ്മദിവസമല്ലേ”?......എല്ലാവരും വരും ...കൈ നിറയെ വെളുത്ത പുക്കളും അലങ്കരിച്ച വലിയ മെഴുകുതിരികളുമായി ....നീ...അവര്‍ക്ക്‌ അപ്പനും അമ്മയും എല്ലാമായിരുന്നല്ലോ ......”
അങ്ങിനെ സംസാരിച്ചിരിക്കുമ്പോള്‍ കിഴക്കുമാനത്ത്‌ പൊന്‍കതിര്‍ വിശി തുടങ്ങി .വന്‍ മര ചില്ലകളില്‍ പക്ഷി
കുട്ടങ്ങള് ഉണര്‍ന്നു പാടിത്തുടങ്ങി .ആ പാട്ടുകേള്കാനെന്തൊരു ഇമ്പം .ആ പ്രഭ കാണാനെന്തൊരു ചന്തം .അവള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി .അപ്പോള്‍ മുഖ പരിചയമുള്ള അനേകം പേരെ അവിടെ കണ്ടു
.പള്ളിയില്‍ വിലക്കുകള്‍ തെളിഞ്ഞു .വീണ്ടുംമണിനാദം ഉയര്‍ന്നു .എല്ലാവരും നിശബ്ദരായി
പള്ളിയിലേക്കൊഴുകി നീങ്ങി .അവിടെ തങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കുകൊണ്ടു.പ്രാര്‍ത്ഥനകഴിഞ്ഞു
മടങ്ങിയ എല്ലാവരും സെമിത്തേരിയുടെ വാതില്‍ക്കല്‍ കുടിനിന്നു ....ആര്‍ത്തിപൂണ്ട കണ്ണുകളുമായി .അവരുടെപ്രീ  
യ പെട്ടവര്‍വെളുത്ത പുക്കളുംമെഴുകുതിരികളുമലയാളംമായി വന്നപ്പോള്‍ കൂടെ പറ്റചേര്‍ന്ന് ഒരു നേര്യ പ്രകാശവ
ലയം പോലെ അദൃശ്യരായി....അസ്സ്പര്‍ശ്യരായി....സ്വന്തംകല്ലറകളിലേക്കുപോയി .പുക്കളും മെഴുകുതിരികളും കല്ലറ
മേല്‍വച്ച് കണ്ണുനിര്‍ തളംകെട്ടിയ കണ്ണുകള്‍ പാതിയടച്ച്അവര്‍ തങ്ങള്‍ക്കായി ആത്മ ശാന്തി നേരുമ്പോള്‍ തങ്ങളുടെ
കഴിഞ്ഞുപോയ ജീവിതം ധന്യമായതിലുള്ള സന്തുഷ്ടിയോടെ പ്രീയപെട്ടവരടെ നന്മയ്ക്കായി പ്രാര്‍ധിച്ചുനിന്നു
  വെയില്‍ മൂത്തുതുടങ്ങി മരത്തണലുകള്‍ ചുവട്ടിലേക്ക് ഒതുങ്ങി ക്കൂടി.കല്ലറകള്‍ക്ക് നിഴലില്ലാതായി .സൂ
ര്യന്‍ ആകാശമധ്യത്ത് എരിഞ്ഞുനിന്നു.അപ്പോഴും മേരികുട്ടിയും അപ്പച്ചനും അമ്മച്ചിയും സെമിത്തേരിയുടെ വാതില്‍
ക്കല്‍ തന്നെ തങ്ങളുടെ പുന്നാരമക്കളേയും കാത്തുനില്‍ക്കുകയായിരുന്നു .മിയ്ക്കവാറും എല്ലാ കല്ലറമേലും തിരികള്‍
അണഞ്ഞു തുടങ്ങി .പ്രിയപ്പെട്ടവരുടെ മനസ്സുകളില്‍ തങ്ങളുണ്ടെന്നുള്ള സുഖദമായ അറിവ്‌ ആസ്വദിച്ചുകൊണ്ട്എല്ലാ .
വരും അവരവരുടെ കല്ലറകളില്‍ പ്രവേശിച്ചു തുടങ്ങി .
         അമ്മച്ചിയുടെ മുഖം വാടി......അപ്പച്ച്ചന്‍ മുഖം തിരിച്ചു നിന്നു .മേരികുട്ടി തേങ്ങിപ്പോയി “എന്നാലും
 ഞാനെന്‍റെ ജീവിതം പോലുംഉപേക്ഷിച്ചി ട്ട് അവരെ സ്വന്തംമക്കളായി വളര്‍ത്തി ..ആണ്ടിലോരിക്കല്‍ ഒരു വെള
പുവോ ഒരു മെഴുകുതിരിയോ കൊണ്ടുതരാന്‍ ആര്‍ക്കും .....”അമ്മച്ചി അവളുടെ വായ പൊത്തി “അരുതു മോളേ
അരുത്....നിന്‍റെ ഒരു തുള്ളി കണ്ണുനിരുതിര്‍ന്നു വിണാല്‍ പിന്നവര്‍കൊന്നും ഗതി പിടിക്കില്ല .ഒരു ജീവിതം
കൊണ്ടു നീ കരുപിടിപ്പിച്ചതെല്ലാം വ്യര്‍ത്ഥമാകും “
അവര്‍ മക്കള്‍ക്ക് എന്തു സമ്ഭവിച്ചു എന്ന ഉല്‍കണ്ടയോടെ അവരെ പോയി കാണാന്‍ പുറപെട്ടു നേര്‍ത്ത മഞ്ഞലകളുടെ കൂട്ടം പോലെ ഒഴുകി ഒഴുകി ആദ്യം ഏലികുട്ടിയുടെ വീട്ടില്‍ ചെന്നു.അവര്‍ അപ്പനും അമ്മയും മക്കളും ഒരു വിനോദ യാത്ര കഴിഞ്ഞെത്തിയതിന്‍റെസുഖദമായ ആലസ്യത്തില്‍ സന്തോഷം പങ്കുവയ്ക്കുകയാണ്
.ഈ ദിവസത്തിന്‍റെ പ്രത്യേകത അവരാരുംഓര്‍മിക്കുന്നതെയില്ലാ.ഒരു നിമിഷം താളലയ മുള്ളഅവരുടെ ജിവിതം
കണ്ടു നിന്നപ്പോള്‍ ഒരു താരാട്ടിന്‍റെ ചിലംബിച്ച് ഈണംഅവള്‍ കേട്ടു.....പിന്നെ ആവിടെ നില്‍ക്കാന്‍തോന്നിയില്ല
സ്നേഹ ധനനായ അപ്പച്ചന്‍റെ ദൌത്യംനിറവേറ്റാനായി തനിക്കു വന്ന വിവാഹാലോചന അനുജത്തി ഏലികുട്ടിയ്ക്കു
വേണ്ടി അപ്പച്ചന്‍റെ സ്ഥാനത്തു നിന്ന്‍ ഉറപ്പിക്കുമ്പോള്‍മനസിന്‍റെ ഏതോ ലോലതലങ്ങളില്‍ കുളിരുപകര്‍ന്നു കൊണ്ടുണ
രുന്ന തരാട്ടിന്‍റെ ഈണം ചിലംബിച്ചു .....പിന്നെ അവള്‍ പ്രസവിച്ച തന്‍റെ മാനസ പുത്രനെ വാരി പുണരുമ്പോളും
ചുംബനങ്ങള്‍ കൊണ്ടുമൂടുംബോളും ആ ചിലമ്പിച്ചഈണംഞാന്‍ കേട്ടിരുന്നു .
  ആ വിവാഹത്തിനു പണം സ്വരു പിച്ച്തിന്‍റെ ബാധ്യതക്കുമുന്നില്‍ വഴി മുട്ടിനില്‍ക്കു തന്നെ മറിയകുട്ടിയുടെ വിവാഹവും നടത്താന്‍ നിര്‍ബന്ധിതയായി കടത്തിന് മീതെ കടം ..ഇനി അവളെന്തു ചെയ്യുന്നു എന്ന് നോക്കാം
അവര്‍ മരിയകുട്ടിയുടെ വിട്ടിലേക്ക് പോയി ..അവിടെ ടെറസില്‍ തമ്പി കുട്ടുകാരുമൊത്ത് കുടിച്ചുകുത്താടുന്നു .
മറ്റൊരു മുറിയില്‍ ഹിപ്പികുട്ടന്മാഅമുക്കുര്‍ ഭ്രാന്തിളകിയതു പോലെ ചില ഗോഷ്ടികള്‍ കാണിച്ച്അപശബ്ദംപുറപ്പെടുവിച്ചു
കൊണ്ട് ഗിറ്റാറുകൊട്ടി പാടുന്നു ..അങ്ങു താഴെ ഒരു മുറിയില്‍ മരിയകുട്ടി ഉറക്കഗുളിക കഴിച്ചുറ ങ്ങുന്നു ..ഉണ്
മുറിയില്‍ ഭക്ഷണം മേശമേല്‍ അടച്ചു വച്ചിട്ടുണ്ട് .ആരോക്കെയോ ഉണുകഴിച്ചുപോയ ലക്ഷണമുണ്ട്.....അപ്പച്ചന്‍
കലി തുള്ളി ..”ഇവിടെ കുടുംബ പ്രാര്‍ഥനയും ഒന്നിച്ചുള്ള അത്താഴവും ഒന്നുമില്ലാതായോ ?”മേരികുട്ടി അദ്ദേത്തി
ന്‍റെ വായ പൊത്തി “അരുതപ്പച്ചാ ശപിക്കരുതപ്പച്ചാ ശപിയ്ക്കരുത് ..ഇനി കുഞ്ഞുമോന്‍റെ വീട്ടിലേക്കുപോകാതിരിക്കുന്നതാ നല്ലത് ..അവിടെ കാണന്‍ പോകുന്നതെന്താണെന്നു നമുക്കുഹിയ്ക്കാവുന്നതെയുള്ളൂ”
അവള്‍ അവരുടെ കൈ പിടിച്ച് സെമിത്തേരിയിലേക്കു മടങ്ങുമ്പോള്‍ അവളുടെ ആത്മാവില്‍ അലിഞ്ഞുകിടക്കുന്ന
പത്തുമുപ്പത്തഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ ഓര്‍ത്തുപോയി .താങ്ങാനാവാത്ത കടബധ്യതകള്‍ക്കു നടുവില്‍ നട്ടം
തിരിയുമ്പോഴും കുട്ടികളുടെയോ അവരുടെമക്കളുടെയോ ഒരാവശ്യവും ഒരാഗ്രഹവും മാറ്റിവച്ച്ചില്ല. അവരുടെ
യൊക്കെ മനസ്സില്‍ എന്തിന് അമ്മച്ചിയുടെ മനസ്സില്‍ പോലും തനിക്ക്‌ അപ്പച്ചന്‍റെ സ്ഥാനമായിരുന്നു .തന്‍റെ വാക്കുകള്‍
അവര്‍ക്കു തിരുവചനംപോലെയായിരുന്നു ....ആ കടമകള്‍ ചെയ്തുതീര്‍ക്കുന്നതില്‍ സംതൃപ്തി കണ്ടെത്തി സ്വയം
ജീവിക്കാന്‍ തന്നെ മറന്നു .....
അങ്ങിനെയിരിക്കെ ഒരു ദിവസം ഒഫീസ്സില്‍വച്ച് നെഞ്ചില്‍ ഒരു നേരിയ വേദന അനുഭവപ്പെട്ടു..നിമിഷം കൊണ്ട്
അത് ഒരെരിച്ച്ചിലായി നെഞ്ചാകെ പടര്‍ന്നു കയറി .....അര്‍ധബോധാവസ്ഥയില്‍ താനറിഞ്ഞു.......ആരോക്കെയോ ശ
രീരമുപേക്ഷിച്ച് പുറത്തേക്കുര്‍ന്നിറങ്ങാന്ശ്രമിക്കുന്ന എന്‍റെആത്മാവിനെ തിരിച്ചുപിടിക്കാന്‍ കഡിനയത്നം ചെ
യ്യുന്നത് .,,,,,,,എന്നിട്ടും മുന്നാം നാള്‍ എന്‍റെ ആത്മാവ്‌ ശരിരമുപെക്ഷിച്ച് പുറത്തു കടന്നു ...നിലാവിന്‍റെ നേര്‍ത്ത
ഒരലപോലെ ഞാന്‍ എന്‍റെ സഹോദരങ്ങളുടെയും അവരുടെ കുഞ്ഞു മക്കളുടെയും അരികിലെത്തി അവരെ ആശ്വ
സിപ്പിക്കാന്‍ .അയല്‍ക്കാരും സഹപ്രവര്‍ത്തകരും എന്നെ  അന്ത്യ യാത്രക്കൊരുക്കുമ്പോള്‍ ഉടുപ്പിക്കാന്‍ ഒരു നല്ല
സാരിയോ ബ്ലൌസ്സോ പോലുമേടുക്കാനാവാതെ മറ്റ് ആരുടെയോ വസ്ത്രം ധരിപ്പിച്ചു .അപ്പോള്‍ എന്‍റെ സഹോദരങ്ങള്‍
..അല്ല മക്കള്‍ തക്കോലിനും പാസ്സ് ബുക്കിനും വേണ്ടി പിടിയും വലിയും നടത്തുകയായിരുന്നു .....അവരെ ഒന്നു
പിടിച്ചു മാറ്റാനാവാതെ.......ഉച്ച്ചത്തിലൊന്നു വിളിക്കാനാവാതെ നിസ്സഹായയായി നോക്കി നിക്കുമ്പോള്‍ കണ്ടു ..സേഫിന്‍റെ താക്കോല്‍ ഏലികുട്ടിയുടെ അടിപ്പവാടയുടെ പാവാടചരടില്‍ കോര്‍ത്തു കെട്ടിയിരിക്കുന്നു ....കുട്ടത്താക്കോല്‍
മറിയകുട്ടിയുടെ പാവാടച്ചരടിലുണ്ട്.....കുഞ്ഞുമോന്‍ ഒരിരുമ്പുകമ്പി കൊണ്ട് സേഫും അലമാരകളും കുത്തി തുറക്കാനുള്ളശ്രമത്തിലാണ് ........അവള്‍ വിണ്ടും തേങ്ങി പ്പോയി ........അപ്പോള്‍ അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍ത്തു
“പാടില്ലാ .............എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീരുതിര്‍ന്നു വീഴാന്‍ പാടില്ലാ “...................അവള്‍ കല്ലറക്കുള്ളില്‍ പ്രവേശിച്ച്...........നിണ്ടു നിവര്‍ന്നു കിടന്ന് റോസറിയുടെ അറ്റത്തു തുങ്ങുന്ന കുരിശു ചുംബിച്ചുകൊണ്ട് പ്രാര്‍ധിച്ചു
കര്‍ത്താവെ.......ഇവര്‍ ചെയ്യുന്നത് എന്താനെന്നിവരറി യുന്നില്ല .....ഇവരോടു പൊറുക്കേണമേ..........”



1 comment: