Friday, February 21, 2014


ആകാശത്തിലെ പറവകള്‍ ''[അവര്‍ കൂടുകൂട്ടുന്നില്ല ,വിതക്കുന്നില്ല
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 ,കൊയ്യുന്നില്ല ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' പൊന്മുട്ടയിടുന്ന താറാവ്''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഭാനുമതി ചന്ദ്രനെ വിളിച്ചു '' ചന്ദ്രാ .....എനിക്ക് വീടു വരെ ഒന്നുപോകണം ''. '' ഊം ....എന്താപ്പോ ഒരതത്യാവശ്യം ?.'' '' മാധവമേന്‍വിളിച്ചിരുന്നു ....അച്ഛന്‍റെ പെന്‍ഷന്‍ എനിക്കുകിട്ടുമ്ത്രേ..
മേന്‍അപേക്ഷിക്കാന്‍ പോണു .അച്ഛന്‍റെ രേഖകളൊക്കെ ഒന്നെടുത്തു കൊടുത്താല്‍ പിന്നെല്ലാം അങ്ങൊരു തന്നെ ചെയ്തു തരാമെന്നപറഞ്ഞത്‌...അച്ഛന് സ്വതന്ത്രിയപെന്‍ഷനും എം എല്ലേ പെന്‍ഷനും എല്ലാംകൂടി നല്ലൊരു തുക കിട്ടുമെന്നാണു പറയുന്നത് .എന്‍റെയി അവശതകാലത്ത് ...'' '' ഇപ്പൊ.. ന്താ കുഴപ്പം ''?.
'' കുഴപ്പമൊന്നുമില്ല....എന്നാലും ... ആ രോടും...''
''അങ്ങോര്‍ക്കുവേറെ...പണിയൊന്നുമില്ലാ .....'' അവന്‍ ഫോണ്‍വച്ചു.അവനെന്നും അങ്ങിനെ തന്നെയാണല്ലോ...പിന്നെ മൂത്ത മകള്‍ വിമലയോടുപറഞ്ഞുനോക്കി ഈര്‍ഷ്യയോടെ അവള്‍ പറഞ്ഞു ''ഈ ...തിരക്കിനിടയില്‍ അമ്മ കാണുന്നില്ലേ .....ഞാന്‍ കിടന്നോടണത്?.''...''അതൊക്കെ എനിക്കറിയാം ... . ആരും വരണ്ടാകൂടെ....എന്നെ ഡ്രൈവറോട് പറഞ്ഞ്ഒന്ന് വീട്ടിലെത്തിച്ചുതന്നാല്‍ മതി.രണ്ടുദിവസംഞാനവിടെ നിന്ന്എല്ലാം ശരിയാക്കിയിട്ടുവരാം.'' '' അമ്മേയങ്ങിനെതനിയേവിടാനൊന്നും പറ്റി
ല്ലാ....'' അവളും ഫോണ്‍ വച്ചു .പിന്നെ അടുത്തയാളെ വിളിച്ചു.''അപ്പൂ ...നിനക്കെന്നെയൊന്നു വീട്ടിലെത്തിച്ചു തരാമോ?.''
അവര്‍ കാര്യം പറഞ്ഞു.'' ഇനി അതൊന്നും നടക്കില്ലമ്മേ ..മേനോനമ്മാവന്‍ആശ  പറയുന്നതാ ....അച്ഛനും ...അച്ഛനും രണ്ടുപേരും കൂടി കുറേ നടന്നതല്ലേ ...പെന്‍ഷന്‍റെ പിന്നാലേ ?എനിക്കന
ങ്ങാനുംതിരിയാനും പറ്റാത്തത്ര പണിയാണിവിടെ''.അവനും കൈയ്യൊഴിഞ്ഞു .ഇളയമകള്‍ ശാലിനി പറഞ്ഞു '' ചേച്ചിയില്ലേ ...അവിടെ ?അവര്‍ക്കുകാറുംപത്രാസ്സൂമോക്കെയുണ്ടല്ലോ....മക്കളും സ്വന്തം കാര്യം നോക്കാറു മായി.അതുപോലെയാണോ എന്‍റെ സ്ഥിതി ?
ഈ പൊടിപിള്ളേരെ ഇട്ടിട്ടു ഞാനെങ്ങിനെ വരും .''
പിന്നെ ഭാനുമതി മാധവമെനോനെ വിളിച്ചുപറഞ്ഞു '' ഇവിടെ ഇവര്‍ക്കാര്‍ക്കും എന്നെ അവിടെവരെ കൊണ്ടത്തിക്കാന്‍സൌകര്യപ്പെടുന്നില്ല ...പിന്നെ ഞാനെന്തു ചെയ്യും ?.''
'' ചേച്ചി റെഡിയായിരുന്നോ ...ശനിയാഴ്ചരാവിലേ പത്തുമണിക്ക് ഒരു
ടാക്സിയുമായി ഞാനവിടെ എത്തിയിരിക്കും .....ചേച്ചിവിളംബിതന്ന
ചോറ് ഞാനൊരുപാടുണ്ടിട്ടുതള്ളതല്ലേ...ഒളിവിലായിരിക്കുമ്പോഴുംമറ്റും.
രണ്ടുദിവസം ചേച്ചിക്ക് എന്‍റെ കൂടെ താമസിക്കാം ...അതല്ലാവീട്ടില്‍ പോകണമെന്നുനിര്‍ബന്ധാച്ചാല്‍ സരസു കൂടെവന്നു നില്‍ക്കും ..''
ഭാനുമതി ആരോടും ഒരനുവാദവും ചോദിയ്ക്കാന്‍ നിന്നില്ലാ ...അത്ത്യാ
വശ്യം ഡ്രസ്സുകളും മരുന്നും ഒക്കെയെടുത്തുബാഗില്‍വച്ചു...മേനോനെ കാത്തിരുന്നു .പത്തുമണി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വന്നു .അവര്‍ പോയി .വിവരം വിമലയെ വിളിച്ചറിയിച്ചേക്കാന്‍വാല്ല്യക്കാരിയോടുപറഞ്ഞു .
അടഞ്ഞുകിടന്ന വീടിന്‍റദുസ്സഹമായഗന്ധം...എന്നാലും അവിടെ ..എവിടെയോ ഒക്കെ കുട്ടികളുടെയച്ചന്‍റെ ...അമ്മയുടെ ...അച്ഛന്‍റെ ഒക്കെ
സാന്നിദ്ധ്യംഅനുഭവപ്പെടുന്നു ...തന്‍റെ ഇടം ഇവിടെയാണെന്നൊരുതോന്ന
ല്‍ .....ആ തോന്നല്‍ അനുനിമിഷം ശക്തമാവുകയാണു .
ചന്ദ്രന്‍ മേനോന്‍റെനേരേ കയര്‍ത്തു .വിമല പറഞ്ഞു ''ആരോടും മിണ്ടാതെയും പറയാതെയും പോയവര്‍ തന്നെ വരണമെന്നുതോന്നുമ്പോ
ള്‍വരട്ടെ ...''തിരക്കുള്ള മക്കള്‍ അവരുടെ പണി നോക്കട്ടേഎന്നുഭാനുമതിയും തീരുമാനിച്ചു പെന്‍ഷന്‍ ശരിയാകാന്‍ രണ്ടു മൂന്നു മാസം വേണ്ടിവന്നു എന്നാലും കുടിശികയും എല്ലാംകൂടി മോശമല്ലാത്ത ഒരു തുകയും കിട്ടി .മാധവമേനോന്‍ തന്നെ ചന്ദ്രനെ വിളിച്ചു വിവരം പറഞ്ഞു .ചന്ദ്രന്‍റെഫോണ്‍ '' ഏതായാലും കാര്യം നടന്നൂലോ ....ഇനി എപ്പോഴാ മടക്കം ....അറിയിച്ചാല്‍മതി ഞാന്‍ വരാം''....വിമല സന്തോഷത്തോടെ '' അമ്മ റെടിയയിരുന്നോ....ഈ ഞായറാഴ്ച തന്നെ വരാം എന്നാസുരേഷുപരേണെ...''
അപ്പു പറഞ്ഞു ''സുമ എപ്പോഴും...അമ്മയെ ...കൂട്ടിക്കൊണ്ടു വരണം ...
കുറച്ചുനാള്‍ നമ്മുടെകൂടെ നില്‍ക്കട്ടേഎന്ന് ..ഞങ്ങള്‍ ഞായറാഴ്ച്ച വരാം ....ടാക്സിയുമായി .''
ശാലിനിപറഞ്ഞു....'' രവി ഫോണ്‍ ചെയ്യുമ്പോഴെല്ലാം പറയും....അവിടെ ..നീ യും കുഞ്ഞുങ്ങളും ..തനിച്ചല്ലേ ....അമ്മയേക്കൂടെ അങ്ങോട്ടു കൊണ്ടുവരൂ ....എന്ന് .ഇനി അമ്മ കുറച്ചു നാളെങ്കിലും രവി വരുന്നതു
വരെയെങ്കിലും എന്‍റെ കൂടെ വരണം ...ഞാന്‍ ഞായറാഴ്ചതന്നെ കുട്ടികളുമായി ടാക്സിയും കൊണ്ടുവരും .''
ഞായറാഴ്ച്ച ദിവസം ഒന്നിനുപിറകേഒന്നായി നാലുമക്കളുംഎത്തി .അമ്മയെ കൊണ്ടുപോകാന്‍ . ചന്ദ്രന്‍ പറഞ്ഞു '' ഞാനല്ലേ മൂത്ത മകന്‍ ''
വിമലപറഞ്ഞു ..''അവശതകാലത്ത് ...പെണ്‍ മക്കളുനോക്കുന്നതുപോലെ
മരുമക്കള് നോക്കുമോ ..? ''
ശാലിനിപറഞ്ഞു '' ഞാനൊറ്റക്കല്ലേ ..പറക്കമുറ്റാത്ത ഈ രണ്ടു കുഞ്ഞുങ്ങളുമായി...എനിക്ക് അമ്മയെ വേണം ...ഒരു മോറല്‍ സപ്പോര്‍ട്ടിന് ...''
അപ്പൂനു ദേഷ്യം വന്നു ''നിനക്കൊരിക്കലൂ മില്ലാതിരുന്ന....യീ ...സ്നേഹമൊക്കെ ...ഇപ്പം എവിടന്നു വന്നൂ ...''അതു വരേയും
മിണ്ടാതിരുന്ന മേനവന് ചോറിഞ്ഞുവന്നു...അദ്ദേഹം പറഞ്ഞു ...
'' ട്രെഷറി..വഴി വന്നൂ ...അമ്മയിപ്പോള്‍ പൊന്മുട്ടയിടുന്ന ഒരു ..താറാവാ
ണെ ...അതുകൊണ്ട് ...എല്ലാവര്‍ക്കും ..വേണം .''

Tuesday, October 15, 2013

athyandadhunikam

' മധുപുരാണം '' [ ഭാഗം ഇരുപത്തിയഞ്ച് ] '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' [ ഒരവസരം കാത്തു വെമ്പി നിന്നു ]കഥ ഇതുവരെ . ഒരുദിവസം ലില്ലിയും ഉഷയും സുമിയും കോടു ഭാഷയില്‍ സ്മ്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തിയായണി ഇടയ്ക്കു കയറി പറഞ്ഞു ''ഇതൊക്കെ തന്നെ നിങ്ങള്ക്ക് ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര തീവ്രമായി അനുഭവിച്ചവളാണ്ഞാനും ''.അവര്‍ പറഞ്ഞു .'' ആദ്യത്തെ വിവാഹം ...എനിക്കന്നു പതിനേഴുവയസ്സ് . ഭര്‍ത്താവിന്പത്തറുപതു വയസ്സെങ്കിലും ഒണ്ടായിരുന്നു .വല്യമ്മാവന്‍ നടത്ത്തിവച്ച ഒരു ബന്ധം ..എന്‍റെ അച്ഛനാവാന്‍പ്രായമുള്ള അയാള്‍ക്ക് നാടുനീളെഭൂസ്വത്തും ഭാര്യമാരും കൂട്ടുകാരും സെറ്റു കാരും.എന്നെ ഒരു ആറിന്‍റെ തിരത്തുള്ള ഒരു വീട്ടില്‍ കൊണ്ടുചെന്നാ ക്കി .അടുത്ത വീട്ടിലെഒരു വല്ല്യമ്മയെയുംപറഞ്ഞേല്‍പ്പിച്ചു പോയ ആള്‍വരുന്നത് ചങ്ക്രാന്തിക്കും വാവിനും .വരുന്നതോ കാലുനിലത്തുറക്കാതെയും.പിന്നെ ഇവിടെ നല്ല മേളമാ ...നാലഞ്ച് ദി വസത്തേക്ക്.കള്ള്കുടത്തോടെയാ കൊണ്ടുവരുന്നത്.കൂടെ കുറേ സില്‍ബന്ധികളും.അവര്‍ക്ക് വച്ചും വിളമ്പിയും ഞാന്‍ കുഴയും.മി ണ്ടിപ്പോയാല്‍ കാലുവലിച്ചു തൊഴിക്കും.എനിക്ക് ചോദിക്കാനും പറ യാനും ഒന്നും ആരുമില്ലല്ലോ...വരുമ്പോള്‍ കുറച്ചു നെല്ലും കൃഷി വകകളും കൊണ്ടുവന്നു തരും .രണ്ടുകൊല്ലം കഴിഞ്ഞുകാണും ഞാന്‍ ഒരാഞ്ചെറുക്കാനെ പ്രസവിച്ചു .വല്ല്യമ്മ ആരേയോവിട്ടു പേററി യിച്ചു .പത്തിരുപതു ദിവസം കഴിഞ്ഞ് ഒരു ദിവസം ഒരു വള്ള ത്തേല്‍വന്നിറങ്ങി .കുറച്ചു നെല്ലും എണ്ണയും ഒക്കെയായി .അയാള്‍ വല്ല്യമ്മയോടുപറഞ്ഞു നിങ്ങളാ ക്കൊചിനെ ഇങ്ങേടുത്തോണ്ടുവാ ... കാണട്ടേഎന്ന് .വല്യമ്മ കുഞ്ഞിനേകൊണ്ടുക്കാണിച്ച്ചപ്പോള്‍ അയാള്‍ ചോദിച്ചു '' എടി ..നീ ..വെളുത്തതാ ...ഞാനും ..പിന്നി ക്കൊചെന്താ..ക റു കറാ കരുത്തിരിക്കുന്നെ .?'' '' അതോ ....അത്....ആറാറു മാസം കൂടുമ്പോള്‍ ചിലവിന്എന്തെങ്കിലും കൊണ്ട് തരുകേം വരുകേം ഒക്കെ ചെയ്താല്‍ കൊച്ചുങ്ങളിങ്ങനെ ക റുത്തുംവെളുത്തും ഒക്കെഇരിക്കും ''.അയാള്‍ എന്‍റെ മുടിക്കുകുത്തി പ്പിടിച്ചു .ആ കൈകള്‍ ഒരു കറുത്ത കൈ ബലമായി പിടിച്ചു നിര്‍ത്തി .'' വേഗം വന്ന വള്ളത്തേല്‍തന്നെ അങ്ങു പൊക്കോ ....അതാനല്ലത് '' അയാള്‍ വന്നതുപോലെ ആ വള്ളത്തേല്‍ തന്നെയങ്ങുപോയി .പിന്നെയാ കരുത്തകൈകള്‍ കൈക്കോട്ടും കൂന്താലിയും പിടിച്ച് എന്നെയും ചെറുക്കനേയും പോറ്റി.'' അവര്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു .പിന്നെയും പറഞ്ഞുതുടങ്ങി .പിന്നെ യുദ്ധം വന്നപ്പോള്‍ അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നുപോയി .പിന്നെ വന്നിട്ടില്ല ഇപ്പോള്‍ ഉണ്ടോ എന്തോ ആര്‍ക്കറിയാം .യുദ്ധത്തില്‍ മരിച്ചു പോയിക്കാണും . ഇല്ലേല്‍ എന്നെയും ചെറുക്കനേയും കാണാന്‍ വരതിരിക്കുകേല .പിന്നെയാ ചെറുക്കനേയും കൊണ്ട് ഞാന്‍ വീടു വീടാ ന്തരംകയറി ഇറങ്ങി എച്ചിമുറ്റംതൂത്തുംകരിക്കലം തേച്ചും ഒരു തുണയില്ലാതെ അലഞ്ഞു നടക്കുമ്പോള്‍ അവന്‌ഒരു ദീനംവന്നു .വയരുവന്നങ്ങു വീ ര്‍ത്തു ...മിനുമിനന്നായി ...അവനെ എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ വേണ്ടി കൊല്ലം ആസ്പത്രിയില്‍ കൊണ്ടുവന്നു കിടത്തി ചികിത്സിച്ചു അതുകൊണ്ടൊന്നും ഒരു ഫലോമോണ്ടയില്ല .അവിടെക്കിടന്നവന്‍ മരിച്ചു .അവനെഭൂമിദാനംചെയ്യന്പോലുമാവാതെ കുറേ സമയം ഞാന്‍ പകച്ചു നിന്നു.പിന്നെ ആരും കാണാതെ പുറത്തിറങ്ങി കിട്ടിയ വണ്ടിക്കു നടുപിടിച്ചു .ഇപ്പോഴും പല രാത്രികളിലും കഴുത്തറ്റംപുത പ്പിച്ചു കിടത്തിയിരിക്കുന്ന അവന്‍റെമുഖം ഞാന്‍ കാണാറുണ്ട്.അപ്പോഴൊക്കെയും ഞങ്ങളെ വഴിയാധാര മാക്കിയ ആ മനുഷ്യനെ ഞാന്‍ മനസുരുകി പ്രാകി പോകാറുണ്ട് .'' അവരുടെ കദന കഥ കേട്ടിരുന്ന ലില്ലിയുടെയും സുമിയുടെയും ഉഷയുടെയുംmaനസുകളില്‍ മദ്യപാനാസക്തിയോടുള്ള അമര്‍ഷം
കൂടുതല്‍ ശക്തമാവുകയായിരുന്നു .

Wednesday, October 2, 2013

' മധു പുരാണം '' ഭാഗം ഇരുപത്തി'നാല് ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ' 'അനിഷും സോളമനും നിറഞ്ഞു നിന്നിരുന്നു .'തുടര്‍ന്ന് വായിക്കുക] ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവും ദുഖവും അനാഥത്വവും അനുഭവിക്കുന്ന അവരുടെ സുഹൃത്ത് വലയത്തില്‍ പെട്ട എല്ലാ ഭാര്യമാരേയുംഓരോരുത്തരേയായിലില്ലിയും സുമിയും ഫോണില്‍ വിളി ച്ചു സംസാരിച്ച്കൊണ്ടിരുന്നു. ഡിഅഡിക്ഷന്‍ സെണ്ടറുകളെ കുറിച്ചും അവിടുത്തെ ചികില്‍സാരിതികളെകുറിച്ചും ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷയോടു പറയുമ്പോള്‍ അവള്‍ പറഞ്ഞു ''ആരുടെ സഹായം തേടണ മെന്നുകരുതിഞാനും മോളും ആശങ്കപെട്ടുകഴിയുകയാ മൂന്നു നാല് നാളുകളായി ..'' '' ഖത്തറില്‍ജോലി ചെയ്യുന്നമകനേയും നാട്ടില്‍നിന്നും സഹോദരനെയും വിളിച്ചു വരുത്തിയിട്ടുണ്ട് ....ഇനി എന്തുവേണമെന്ന് അവര്‍ തിരുമാനിക്കട്ടെ '' ലില്ലി പറഞ്ഞു '' ഇവി ടെ അധികം ദൂരെയല്ലാതെ ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ ഉണ്ട് ...അവരുതന്നെ കൊണ്ടുചെന്നക്കട്ടെ ...അവടെ സ്ത്രികളെ നിര്‍ത്തുകയില്ല ...അനിയനോ അമ്മാവനോ ആരെങ്കിലും നില്‍ക്കാന്‍പറയൂ കൂടെ '' അങ്ങിനെയിരിക്കെ ഒരു ദിവസം സുമിയുടെ സഹോദരന്‍ മദ്ധ്യവയസ്കയായ ഒരു സ്ത്രിയെയും കൊണ്ടു വന്നു .അദ്ദേഹം പറഞ്ഞു '' അമ്മക്ക് അവിടെ ഒരു സമാധാനവുമില്ല ....നിയും കുഞ്ഞും ഇവിടെ തനിച്ചാണെന്നുംപറഞ്ഞ്.....അനിഷു ചിലപ്പോള്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വൈകും .....പിന്നെ ടൂര്‍ പോയാല്‍ ... നിയും കുഞ്ഞും തനിച്ചാകും...എന്നോക്കെപറഞ്ഞു വേവലാതിപ്പെടുകയ. അമ്മയ്ക്കും അങ്ങിനെ ഒറ്റക്കൊരു ജീവിതം അറിയില്ലല്ലോ ....കാര്‍ത്തിയായനിയുടെ വിടുമായി നമുക്ക് പണ്ടേ അടുപ്പമുള്ളതല്ലേ....അവര്‍ക്ക് നല്ലതന്‍റെടവുമുണ്ട്....അമ്മക്കുപകരം അവര്‍ തന്നെ വേണമെന്ന് ഒരേ നിര്‍ബന്ധം ..അതുകൊണ്ട് പിന്നെ ഞാന്‍ തന്നെ പോയി കൂട്ടികൊണ്ടുവന്നു.'' കര്ത്തിയായനീ വന്ന്രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ അനിഷിനെ നല്ലതുപോലെ മനസിലായി .ലില്ലിയും മറ്റു സുഹൃത്തുക്കളുമായുമുള്ള സുമിയുടെ സംസാരത്തിന്‍റെ അറ്റവും മൂലയും കെട്ടുതന്നെ ഈ പെണ്‍കുട്ടികളെ അലട്ടുന്ന....വേദനിപ്പിക്കുന്ന....അനാഥത്വത്തിലേക്ക് നയിക്കുന്ന പ്രശ്നംമനസിലായി .അവരുടെ അനുഭവങ്ങള്‍ ഒന്ന് പറയാന്‍ ഒരവസരം കാത്തു വെമ്പി നിന്നു . '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Monday, August 12, 2013

'' മധുപുരാണം ''ഭാഗം ഇരുപത്തിമൂന്ന്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവുംദുഖവുംഅനാഥത്വവും അനുഭാവിക്കുന്നഅവരുടെ സുഹൃത്ത്വലയത്തിനുള്ളില്‍പെട്ടഎല്ലാ ഭാര്യമാ രെയുംഓരോരുത്തരെ ഓരോരുത്തരെയായി സുമിയും ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു.ഡി അഡിക്ഷന്‍ സെണ്ടറു കളെ ക്കുറിച്ചും അവിടുത്തെ ചികിത്സാരീതിയെക്കുറിച്ചും
ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷ യോട് പറയുമ്പോള്‍ അവള്‍ പറഞ്ഞു
'' ആരുടെ സഹായം തേടണം എന്നുകരുതി ഞാനും മോളും ആശങ്കപെട്ടുകഴിയുകയാമൂന്നു നലുടിവസങ്ങളങ്ങളായി .ഖത്തറില്‍ജോലി ചെയ്യുന്ന മകനോട്‌ ഉടനെ വരാന്‍ അറിയിച്ചിട്ടുണ്ട്
പിന്നെ വീട്ടിലും.അവന്അവധി കിട്ടിയൊക്കെ വരാന്‍ വൈകിയാലോ എന്നോര്‍ത്ത് ഞങ്ങള്‍ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ."  "നീ..എന്താണ് പ്രശ്നമെന്ന് പറയു....ഞങ്ങളുണ്ട് നിന്‍റെ കൂടെ...എന്തിനും ഏതിനും....തുണയായി... " അവള്‍ പറഞ്ഞു " "ബാലചന്ദ്രന്‍റെ വരവ് എപ്പോഴാണെന്നും എങ്ങിനെയാണെന്നുംഒന്നും
പറയനവില്ലലോ...മൂന്നു നലുദിവസങ്ങള്‍ക്ക്മുന്‍പ് ഒരുദിവസം രാത്രി ഒരു രണ്ടു മണികഴിഞ്ഞുകാണും ഗയിറ്റില്‍ നിന്നും കുറച്ചു മാറി ഒരുകാറു വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു.അതു ബാലചന്ദ്രനായിരിക്കുമെ ന്നറിയാമായിരുന്നതുകൊണ്ട് കേറിവരട്ടെ എന്നുകരുതി.റോഡില്‍ കുഴഞ്ഞ നാവില്‍നിന്നും ഒഴുകിവീഴുന്ന തെറി വിളിയും ഉന്തും തള്ളും.കാറിലുള്ള എല്ലാവരും ഈ പരുവമയിരിക്കുമല്ലോ..ഇറങ്ങിച്ചെല്ലാനുംഭയം .ഉന്തും തള്ളും നടത്തിയവര്‍ തന്നെ ഒരു മൃതദേഹം എന്നപോലെ ഒരാളെ എടുത്ത്
റോഡരുകില്‍ കിടത്തിയിട്ട് കാര്‍ ഒരു പാമ്പുപോകുംപോലെവളഞ്ഞു പുളഞ്ഞ്തട്ടിയും മുട്ടിയും ഓടിച്ചു പോയി .ഞാനും മോളും കൂടി ചെന്നുനോക്കുമ്പോള്‍ അതു ബാലചന്ദ്രന്‍ തന്നെ.വല്ലപ്രകാരവും ഞാനും മോളുംകൂടിവലിച്ചിഴച്ച് വീട്ടില്‍ കയറ്റി ഒരു മുറിയിലാക്കി
പൂട്ടി ...പിന്നെ തുറന്നുവിട്ടിട്ടില്ല. സംഭവം മകനേയും ബാലചന്ദ്രന്‍റെ അനുജനെയുംഅറിയിച്ചിട്ടുണ്ട്.ഇനി അവര്‍ വന്നു ഒരു തീരുമാനം
ആകാതെമുറിക്കു പുരത്തിറ ക്കില്ല...അതുറപ്പ്‌.അമ്മയ്ക്കും അമ്മാവനും അനുജനും എല്ലാം അറിയാം ആളിനെ . അതിനു തക്ക ഒരുസംഭ വമുണ്ടായി...ഈയിടെ .മുന്‍പ് എല്ലാം എന്‍റെ കുറ്റമായിരുന്നു.......ബാലചന്ദ്രന്‍ മദ്യപിക്കുമെന്ന് പറയുന്നതും വീട്ടില്‍
അടിലഹ്ളഉണ്ടാക്കുന്നു എന്ന് പറയുന്നതും എല്ലാം എന്‍റെ കുറ്റമായിരുന്നു...ദൈവമായിട്ട് ശരിയായ രൂപം എല്ലാവര്‍ക്കും കാണി
ച്ചുകൊടുത്തു.വീട്ടില്‍ വച്ച്ഒരു ലക്ഷ്മിപൂജ നടത്തണമെന്ന് അമ്മക്ക്
ഒരാഗ്രഹം .ഞങ്ങളും പോയി പൂജക്ക്‌.ഹാളില്‍ സ്വാമിജിക്കു
പീഠമൊരുക്കി 'ഹോമാകുണ്ടമൊരുക്കി പൂജ ചെയ്യുന്നവര്‍ക്കും ആശ്രമ
ത്തില്‍ നിന്നും വന്നമറ്റുസ്വമിമാര്‍ക്കും ഇരിപ്പിടമോരുക്കി ,വലിയ നിലവിളക്ക് ഏഴു തിരിയിട്ടു കത്തിച്ചു വച്ചു ,വിളക്ക് പൂമലകൊണ്ട്
അലങ്കരിച്ചു ഗുരുവായൂരപ്പന്‍റെഒരു വലിയ പടംപൂമാലചാര്‍ത്തിമദ്ധ്യ
ത്തുവച്ചുഅഷ്ടഗന്ധവും സാബ്രാണിയും പുകച്ചു പൂജയും തുടങ്ങി .മുറ്റത്ത്‌ ഒരു ചെറിയ പന്തലുകെട്ടി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുന്നു
എല്ലാത്തിനും മേല്‍നോട്ടക്കാരനായി അമ്മാവന്‍റെനിഴലുപോലെ ബാലചന്ദ്രനുമുണ്ട് .ഇടയ്ക്കു അദ്ദേഹം അപ്രത്യക്ഷനായി.പിന്നെ ആരും  കാണാതെ മുറിയില്‍ കയറി കതകടച്ചു സന്ധ്യാനേരത്ത് പൂജ അതിന്‍റെ
മൂര്‍ധന്ന്യത്തിലെത്തിനില്‍ക്കുമ്പോള്‍ ...ആരതി ഉഴിയുമ്പോള്‍ ...ശംഖനാദം
മുഴങ്ങുമ്പോള്‍ അസ്വസ്ഥനായി ബാലചന്ദ്രന്‍ ഒരു വലിയ കത്തിയുമായി മുറിയില്‍നിന്നും ചാടിയിറങ്ങി ഭക്ത ജനങ്ങളുടെ നാടു
വിലേക്ക് ...സ്വമിജിയും സംഘവും വിളക്കുകളും തട്ടിമറിച്ചു്..
. ജപമാലയുംവപിടിച്ചിട്ടു ലിച്ചെറിഞ്ഞ്ഇറങ്ങിയോടി...ഭക്തജനങ്ങളും വീട്ടുകാരും
നലുവഴിക്കോടി....അമ്മൂമ്മ അവര്‍ക്കോടാന്‍
വയ്യാത്തതുകൊണ്ട് പറമ്പിലെ ഒരു കുറ്റിക്കാട്ടില്‍ കയറി ഒളിച്ചിരുന്നു .
ജീവനുംകൊണ്ടോടിയ ആളുകളിലാരോ പോലീസില്‍വിളിച്ചുപറഞ്ഞു .നിമിഷംകൊണ്ടുപൊലീസെത്തി ...ബാലചന്ദ്രനെജീപ്പില്‍ പിടിച്ചിട്ടുകൊണ്ടുപോയി .പിന്നെ പിറ്റേ ദിവസംഅമ്മാവനും അനുജനും കൂടെ പോയി ഇറക്കികൊണ്ടുവന്നു ''.ലില്ലിയുംസുമിയും
പറഞ്ഞു ''അമ്മാവനും അനുജനും ഒക്കെ വരുമ്പോള്‍ ഞങ്ങളെക്കൂടെ
ഒന്ന് വിളിക്കൂ ...ഇവിടെ അധികം ദൂരെയല്ലാതെ ഒരു ഡിഅഡിക്ഷന്‍
സെന്‍റര്‍ഉണ്ട്‌...അവരു തന്നെ കൊണ്ടാക്കട്ടെ ...അവിടെ സ്ത്രീ കളെ നിര്‍ ത്തു ക യില്ല..അനിയനോ അമ്മാവനോ ആ രെങ്കിലും നില്‍ക്കട്ടെകൂടെ "
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.
   

Thursday, June 27, 2013

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് '' '

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി കൊച്ചിയിലെത്തി ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരുദിവസം ലില്ലി ഫോണില്‍ വിളിച്ചുപറഞ്ഞു '' വിമലവന്നിട്ടുണ്ട് ...സണ്ണിക്കു എന്തോ അസുഖമാണ ത്രേ..കൂടുതലാ ...ആശുപത്രിയിലാ ..ഐ സി യു വിലയിരുന്നൂ ന്നാഅറിഞ്ഞത് .നമുക്കൊന്നുപോകണ്ടേ ? ''അങ്ങിനെ അവര്‍ വിമലയെ കാണാന്‍ പോയി .
വിമല പറഞ്ഞു ''*സണ്ണിയുടെപെരുമാറ്റം ഈ യിടെയായി പ്രാന്തുപിടിച്ചതുപോലെയാണ് ..ഇനി എനിക്ക് സഹിക്കാന്‍മേലാ..
ഒരു ദിവസം രാത്രി ഒരു പതിനൊന്നുമണി കഴിഞ്ഞുകാണും...എന്നത്തേ
യും പോലെ നല്ലഫിറ്റായിട്ടാണ്വന്നു കയറിയത് . .പതിനൊന്നുമണി കഴിഞ്ഞിട്ടും ആളെ കാണാത്തതുകാരണം പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ്
 കയറിവന്നത് .പഠിച്ചുകൊണ്ടിരുന്ന മോന്‍ വിളിച്ചുപറഞ്ഞു ''ങ്ങാ ....
വന്നു ...വന്നു ...വിളിക്കണ്ടാ '' അതുപിടിച്ചില്ല .'' എന്താടാ..പിടിക്കുന്നില്ല്യോ ?
ഒരു ചൊരുക്ക് ''എന്നുപറഞ്ഞ് അവന്‍റെനേരേ ഓടി ചെന്നപ്പോള്‍ അവന്‍ ഭയന്ന് വീടിന്‍റെ പിന്നിലേക്കോടി ...സണ്ണി ആ ക്രോശിച്ചോ ണ്ട്
പിന്നാലേ ചെന്നപ്പോള്‍ അവന്‍ ഒരുവശത്തു കൂടെഓടി റോഡിലിറങ്ങി
സണ്ണി പിന്നാലേ...അവനെ പിടിക്കാന്‍ കഴിയഞ്ഞപ്പോള്‍ സ്കൂട്ടറെടുത്ത്
പിന്നാലേ പോയി .സ്കൂട്ടറെടുക്കാന്‍വന്നനേരം കൊണ്ട് അവനെങ്ങോട്ടോ ഓടി മറഞ്ഞു .ഒരു രണ്ടു റവു ണ്ട്ഇവിടൊക്കെ കറങ്ങിയിട്ട് വീട്ടില്‍വന്നു കയറി .അപ്പോഴാണ് ഞാന്‍ കാണുന്നത് ..
പാര സ്കൂട്ടറിന്‍റെ മുന്നില്‍ ചാരി വച്ചിരിക്കുന്നു .ആകെ ഒരു പന്തികേട്‌
തോന്നുകയാല്‍ ഞാന്‍ ഏട്ടനെ വിളിച്ചുവരുത്തി .ഏട്ടന്‍ ഒരു സുഹൃത്തിനെയും കൂടി വിളിച്ചു വരുത്തി .അവര്‍ രണ്ടുപേരും ഡ്രൈ
വറുംകൂടി ബലമായി പിടിച്ചു കാറില്‍ കയറ്റി .ഞാനും കയറി ഡിഅഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചു .ഒരു മെയില്‍ നഴ്സിനേയും നിര്‍ത്തി .ഇടയ്ക്കിടെ ഞാനും ഏട്ടനും പോയി നോക്കിയിരുന്നു .എന്താ പറ്റിയതെന്നറിയില്ല ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും ,നില്‍കാന്‍ പറഞ്ഞാല്‍ നില്‍ക്കും .പാലുകുടി മാറാത്തകുഞ്ഞുങ്ങളെ പ്പോലെ എന്‍റെ സാരിയുടെ അറ്റം പിടിച്ചുകൊണ്ട്പിന്നാലേ നടക്കും .ഈ പരുവമായി ...മന്ദബുദ്ധികളെ
പോലെ.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ലില്ലി പറഞ്ഞു '' മന്ദ ബുദ്ധി യായാലും വേണ്ടില്ല ...എ
ന്തു ബുദ്ധിയായാലും വേണ്ടില്ലാ ...നോക്കിയാല്‍ മതിയല്ലോ ''.
മടക്കയാത്രയില്‍ അവര്‍ രണ്ടുപേരും സംസരച്ച്ചത് ഡി-അഡിക്ഷന്‍
സെന്‍റെ റിനെകുറിച്ചായിരുന്നു.അവിടെ സ്ത്രികളെ കൂടെ നില്ക്കാന്‍
അനുവദിക്കില്ല  .എല്ലാം പുരുഷന്മാരല്ലേ ...പോരാത്തതിന്...മദ്യാസക്തി
കൊണ്ടോ ചികിത്സയുടെ ഭലമയിട്ടോഎല്ലാവരും ഒരു അരവട്ടു പോലെ
യാണെന്നാണ് വിമലപറഞ്ഞത്‌ .സുമിപറഞ്ഞു '' ഇനി നമ്മുടെഭര്‍ ത്താ ന്മാരെയുംഓരോരുത്തരെയായി അങ്ങോട്ടുകൊണ്ടുപോകാം ''.
 ലില്ലി പറഞ്ഞു '' സണ്ണിയെപ്പോലെ പാരയുംവെട്ടുകത്തി യുമൊക്കെ
എടുത്തും കൊണ്ട് നമ്മളെ ഓടിക്കുന്നതിനു മുന്‍പ് എങ്ങിനേയും
അങ്ങു കൊണ്ടുചെന്നെത്തിക്കാം.അനുസരനയുള്ളവരാക്കം.ഈ പോക്കുപോയാല്‍ എ ബ്രഹാം അങ്കി ളിനെപോലെഇവരും അല്പയുസ്സായി പോകും ''.അവളുടെ വര്‍ത്തമാനംകേട്ട് എല്ലാവരും
ചിരിച്ചു ...എങ്കിലും ആ ച്ചിരിയില്‍നൈരാശ്യവും ആ ശങ്കകളും മുറ്റി
നിന്നിരുന്നു .അവരുടെ മനസ്സുകളില്‍ ചിന്താശക്തി ഇല്ലാതെ....പാവകളെ
പ്പോലെ പറഞ്ഞാല്‍ പറഞ്ഞതുമാത്രം അനുസരിക്കുന്ന സോളോമനും
അനീഷും നിറഞ്ഞു നിന്നു.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
   

Wednesday, June 19, 2013

'' മധുപുരാണം '' ഭാഗം ഇരുപത്തിയൊന്ന്..
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ കഥപറച്ചില്‍ അറബികഥകള്‍ പോലെ നിണ്ടു...നിണ്ടു പോയി.അവളുടെ അവതരണത്തിനും ഉണ്ട് ഒരു ആകര്‍ഷണം .
ഉണ്ണികൃഷ്ണന്‍ കുറച്ചു വലുതായി കഴിഞ്ഞപ്പോള്‍ പിന്നെ അച്ഛന്‍
നാട്ടില്‍ തേങ്ങ വെട്ടിക്കാനും എസ്റ്റേററ്നോക്കാനും ഒക്കെ പറഞ്ഞയച്ചിരുന്നു.അങ്ങിനെ ..അങ്ങിനെ .ഉണ്ണികൃഷ്ണന് അവിടെ ചില കൂട്ടുകെട്ടുകള്‍ ഉണ്ടായി .തോട്ടം സൂക്ഷിപ്പുകാരന്‍ താമസിക്കുന്ന വീട്ടി
ല്‍വച്ചായി കമ്പനി കൂടല്‍ .ഒരിക്കല്‍ ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തിയത്
തന്നെയും നല്ലഫിറ്റ് ആയിട്ട്.ബസ്സിറങ്ങി അവിടെനിന്നും തോട്ടതിലെക്കുപോകാന്‍ ഒരു ടാക്സി വിളിച്ചു .  കൃത്യമായി വഴി പറഞ്ഞു കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സിക്കാരന്‍ ചൂടായി
ഉണ്ണികൃഷ്ണന്‍ അതിലും ചൂടായി അയാളെ അടിച്ചു ...ഷര്‍ട്ടുവലിച്ചുകീറി ..അജാനബാഹുവായ ഉണ്ണികൃഷ്ണന്‍റെ അടിയേറ്റ്‌അയാള്‍ വീണു പോയി .അപ്പോള്‍ പിന്നെ ഉണ്ണികൃഷ്ണന്
സങ്കടമായി .അയാളെ പിടിച്ച്ഏണിപ്പിച്ചു ....കീശയിലുണ്ടാ യിരുന്ന കാശെല്ലാം കൊടുത്തു ..എന്നിട്ട്സ്വന്തം ഷര്‍ട്ട്  ഊരിഅയാളെ ഇടുവിച്ചു
അയാളെ പിടിച്ചരികതിരുത്തി ഉണ്ണികൃഷ്ണന്‍ കാറോടിച്ചു ..കറങ്ങി കറങ്ങി അവസാനം വീടു കണ്ടുപിടിച്ചു .മദ്യത്തിനു ഒരു ഗുണമുണ്ടല്ലോ
....സമത്വം ...സോഷ്യലിസം .ഐ.എ .എസ് കാരനേയും പത്താംക്ലാസ്സ് തോറ്റവനെയും...കുബേരനെയുംകുചേനേയുംസമന്മാരാക്കാന്‍ മദ്യത്തിനു
മാത്രമേകഴിയു .സുമി അവളുടെ വായിലേക്കും നോക്കിയിരുന്നു .പുതിയ ഒരു കാഴ്ചപ്പാട് അവളുടെ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു .അവസാനം ലില്ലി പറഞ്ഞു പക്ഷേ നമ്മുടെ ഭര്‍ത്താക്കന്മാരുടെ ഈ സമത്വ സുന്ദര പാത അങ്ങിനെ യങ്ങ്തുടര്‍ന്നുപോകാന്‍ അനുവദിക്കാന്‍ നിവര്‍ത്തിയില്ല .അതുകാരണം നമ്മുടെയൊക്കെ തക രുന്ന
ഭാര്യ ഭര്‍തൃ ബന്ധം ..ഒരുമ ..സാമ്പത്തികഭദ്രത ...അരാജകത്വം ...നഷ്ടമാകുന്ന
കുഞ്ഞുങ്ങളുടെ ഭാവി അവര്‍ക്ക് പകര്‍ന്നു കിട്ടുന്ന സ്വഭാവ വൈകല്ല്യം ഇതൊക്കെ നമ്മള്‍ അതിന്‍റെ ഗൌരവത്തോടെ തന്നെ കാണണം .ഈ ഗാങ്ങിലെഎല്ലഭാര്യമാരും ഒത്തൊരുമിച്ചു ഒരു ചെറുത്തുനില്‍പ്പ്‌ ആരംഭിയ്ക്കണം.എന്നിട്ടും നിയന്ത്രിക്കാനായില്ലെങ്കില്‍ വനിതാ കമ്മിഷന്‍ വഴിയായുംമനുഷ്യാവകാശ കമ്മിഷന്‍ വഴിയായും
 നമ്മുടെയും നമ്മുടെകുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കണം  .അതിന്ഈ ഗാംഗിലെ എല്ലാവരുടെയും
ഭാര്യമാരേ നേരില്‍ കണ്ട് സംസാരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാ
നിച്ചിരിക്കുന്നത്.നീയും എന്‍റെ കൂടെ കൂടണം . ഉത്തരവാദിത്വമുള്ള ഭര്‍ത്താവ്....ശാന്ത സുന്ദരമായ  ഒരു ഗൃഹാന്തരീക്ഷം..അത് സുമിയെ
വല്ലാതെ മോഹിപ്പിച്ചു  .അവള്‍ പറഞ്ഞു '' ഞാനുണ്ട് ..നിന്‍റെ കൂടെ എന്നെയും മോനേയും കൂട്ടാന്‍.ഞാനുടനെ തന്നെ അങ്ങു വരും .''
ലില്ലി പോയിട്ടും അന്നുമുഴുവനും അവളുടെ മനസ്സില്‍ ആ ചിന്തയായിരുന്നു .യാതന അനുഭവിക്കുന്ന ഭാര്യമാര്‍ ഒറ്റകെട്ടായി നിന്ന്അവരെ നേര്‍ വഴിക്കാക്കുക.അങ്ങിനെ താനും  അനീഷും
 മോനും ഒരുമിച്ചുള്ള ...ഒരു ജീവിതം അവള്‍ സ്വപ്നംകണ്ടു .
''''''

Monday, June 10, 2013

മധുപുരാണം  ഭാഗം  ഇരുപത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 അനീ ഷിന്‍റെ ഫോണ്‍കാളുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു .കഴിഞ്ഞനാലഞ്ചു മാസങ്ങള്‍ക്കിടയില്‍ രണ്ടുമൂന്നു പ്രാവശ്യം വരുകയും ചെയ്തു .വരുമ്പോഴെല്ലാം കൂടെ രണ്ടുമൂന്നുപെരുംകാണും.ധൃതിയിലാണ് വരവും പോക്കും എല്ലാം .ഓരോ പ്രാവശ്യവും ഓരോരോ കാറുകളില്‍.
ശുദ്ധ നാട്ടിന്‍പുറത്തു കാരായ..നിഷ്കളങ്കരായബന്ധുക്കളും അയല്‍വാസികളുംഅനീഷി ന്‍റെ വേഷ വിധാനങ്ങളും കൂസലില്ലാത്ത
പെരുമാറ്റവും ജാടകളുംഒക്കെ കണ്ട് ഒരു വീരാരാധനയോടെയാണ്
അനീഷിനെകണ്ടത് .  അപ്പോള്‍ സുമി മനസിലോര്‍ത്തു ശരിയായ രൂപം
എനിക്കല്ലേ അറിയൂ എന്ന്.അനീഷ്തെല്ലുറക്കെ തന്നെ  ചോദിച്ചു ''എ
ന്താ...അടുത്തെങ്ങും അങ്ങോട്ടു വരാന്‍ ഭാവമില്ലേ  ? ''എന്ന് .എന്നിട്ട്
ഉറക്കെ യുറക്കെചിരിച്ചുകൊണ്ട് മോനെ കയ്യിലെടുത്തു ലാളിച്ചു കൊണ്ടുപറഞ്ഞു  '' മതി ....പ്രസവ ശു ശ്രൂഷ യോക്കെ...ഇനി അടുത്ത വരവ് നിന്നെയും മോനേയുംകൂട്ടി   കൊണ്ടുപോകാനായിക്കും..ഒരു
ങ്ങി യിരുന്നോ ''.എന്നുപറഞ്ഞു പോയി .ഒരു തിരിച്ചു പോക്കിനേകുറിച്ച്  ആലോചിക്കുമ്പോള്‍തന്നെ അവളുടെ
 മനസ്സ്ആശങ്കാകുലമായി.''ഇവിടെ എനിക്ക് ഇവനെ നോക്കിയാല്‍ മാ
ത്രംമതി .ചിട്ടയുള്ള ഒരു ജീവിത ശൈലി ...ഞാന്‍ കണ്ടുശീലിച്ച ഒരു ശൈലി ...ആകാംക്ഷാ ഭരിത മല്ലാത്ത സ്വച്ചന്ദമായ ഒരു ജീവിത രീതി ..
അതാണ് എന്നും സ്വപ്നം  കണ്ടിരുന്നത്‌ .ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അങ്ങിനെയുള്ള ഒരു ജീവിതമാണ്‌ .
ലില്ലി ഇടയ്ക്കിടെ അവളെ വിളിക്കാറുണ്ട് .അവര്‍ക്കിടയില്‍ ഒരു ആത്മ ബന്ധം വളര്‍ന്നുവന്നു .വരുന്നു എന്നുപറഞ്ഞതല്ലാതെ അവള്‍ക്ക് അങ്ങോട്ടൊന്നു പോകാന്‍ കഴിഞ്ഞില്ല .സോളമ ന്‍രണ്ടുകാലും നിലത്ത്തുറ പ്പിച്ചുനില്‍ക്കുന്ന സമയം ചു രുക്കം ..പിന്നെ ഒരു കൂട്ടു
കുടുംബത്തിലാണല്ലോ അവള്‍ താമസിക്കുന്നത് .അപ്പച്ചന്‍ ,അമ്മച്ചി ,പിന്നെ കൊളെജുവിദ്യാര്‍ഥി കളായ അനുജന്‍ അനുജത്തി ..അങ്ങിനെ
പലതും .അമ്മച്ചിയോടൊപ്പം നിന്ന്അവരുടെ ആജ്ഞക്കൊപ്പം തുള്ളണം.
എന്നാലും ആ വീര്‍പ്പ്മുട്ടലിനിടയിലുംഒരു  സുരക്ഷിത ബോധം അവള്‍ക്കുണ്ട് .അങ്ങിനെ ഒരു ബോധം  പോലുമില്ലാത്ത സുമിയെക്കു
റിച്ചും ഒറ്റയ്ക്ക് ഒരു വീടു പുലര്‍ത്താനും മക്കളെ വളര്‍ത്താനും രാ
പ്പകലില്ലാതെഅധ്വാനിക്കുന്ന വത്സലയെക്കുറിച്ചും അവള്‍ എ പ്പോഴും
   ഓര്‍ക്കാറുണ്ട് .പറഞ്ഞു ...പറഞ്ഞ് ഒരു ദിവസം ലില്ലി വന്നു. അന്ന് അവള്‍ സുമിയോടോപ്പം താമസിച്ചിട്ട് അടുത്ത ദിവസമാണ് പോയത് .
അവള്‍ക്ക് പറയാനുണ്ടായിരുന്നത് വളരെ നാളുകള്‍ക്കുമുന്‍പ് അനീഷിന്‍റെയുംസോളമന്‍റെയും ഒക്കെ ഗാങ്ങിലുണ്ടായി രുന്ന ഉണ്ണികൃഷ്ണനെ കുറിച്ചായിരുന്നു .മിശ്ര വിവാഹമായിരുന്നു അവരുടേത് .രണ്ടു വീട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ
അവര്‍ പോയി രജിസ്റ്റര്‍ വിവാഹം നടത്തി .ഉണ്ണികൃഷ്ണന്‍ നായരും
അനില ക്രിസ്ത്യാനിയും .അവധിക്കാലത്തെ  അടിച്ചു പൊളി യോക്കെകഴിഞ്ഞു ഉണ്ണികൃഷ്ണന്‍ ജോലി സ്ഥലമായ അബുദാബി
ക്കു പോയി .പിന്നാലേ അനിലയും .വീട്ടുകാരുടെ അകല്‍ച്ച തീ രും
മുന്‍പേ ഒരു ദിവസം പൂര്‍ണ ഗര്‍ഭിണിയായി അനില വീട്ടിലേ ക്കു
കയറിച്ചെന്നു.അപ്പച്ചന്‍ മുഖം തിരിച്ചു എങ്കിലും അമ്മച്ചി ഓടി ഇറങ്ങി ചെന്നു അവളുടെ കൈ പിടിച്ചു .തന്‍റെടിയായ അമ്മച്ചി പറഞ്ഞു ''...ആരെതിര്‍  ത്താലുംഞാന്‍ മരിക്കുന്നത്വരെ നിനക്ക് ഇവിടെ
കയറി വരാം.എന്തു തെറ്റുചെയ്താലും ഞാന്‍ നിന്നെ പത്തുമാസം ചുമന്നു പെറ്റതല്ലാതാകുമോ...നിയുംഒന്നിനേവയറ്റില്‍ഇട്ടോണ്ടാണല്ലോ
വന്നിരിക്കുന്നത് ...അതു നാളെ നിനക്ക് മനസ്സിലാകും .''അപ്പച്ചനും ആ
ങ്ങളമാരുംമുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .പ്രസവം കഴിഞ്ഞ് കുട്ടിക്കുമൂന്നു മാസം പ്രായമായപ്പോള്‍ അവരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉണ്ണികൃഷ്ണന്‍ വന്നു . പോര്‍ട്ടില്‍ ഉണ്ണികൃഷ്ണനെ സ്വി  തന്നെ ക
രിക്കാന്‍ ആരൊക്കെയാണ് എതിയതെന്നോ ...പുറത്തേക്കിറ ങ്ങിവ ന്ന പ്പോള്‍പഴയ ഗാങ്ങുംപുതിയഗാങ്ങുംവീട്ടുകാരും .മധു സെറ്റിലുള്ളവര്‍
കുരവയിട്ടാണ്‌സ്വീകരിച്ചത് .അനിലയും അമ്മച്ചിയും സഹോദരന്മാരും
ഒതുങ്ങി മാറിനിന്നു .ഒരു വിധത്തിലാണയാള്‍ അവരുടെ ഇടയില്‍ നിന്നും ഊരിപോന്നത് .എന്നിട്ടോ ...തുരു തുരെ ഫോണ്‍ കാളുകള്‍.
അടുത്ത ദിവസം  രാവിലേ തന്നെ അവര്‍ വന്നയാളെ തുക്കികൊണ്ടു
പോയി .ഒരു ബ്രിഫ് കേസും തുക്കി കൊണ്ടാണയാള്‍ പോയത് .പിന്നെ
വീടു കാണുന്നത് മൂന്നാം പക്കം .സുഹൃത്തുക്കള്‍അയാളെ കുപ്പികള്‍
കൊണ്ട് തുലാഭാരംത്തൂക്കി യാണ് ആദരിച്ചത് .
രണ്ടാഴ്ച്ച ത്തെഅവധി .അവധി പിന്നെ എക്സ്റ്റ്‌ന്‍റചെയ്ത്ഒരു മാസ മാക്കി .ഇനിയും ...ഇനിയും അവധി നീട്ടി ...നീട്ടി ഇവിടെ നില്‍ക്കാതെ
അങ്ങു പോയാല്‍ മതിയെന്നായി അനിലയ്ക്ക് .പക്ഷേ ഉണ്ണികൃഷ്ണന്‍ പോയത് ബോംബെക്കാണു .ബോസ്സിന്‍റെആവശ്യപ്രകാരം കംബനിയിലെക്കുവേണ്ട ചില സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ വേണ്ടിയാണ്ബോംബെക്കുപോകുന്നത് എന്നാണ് അവളോട്‌ പറഞ്ഞത് .
ഒരു ദിവസം വന്ന്അനിലയേയുംകുട്ടിയേയും കൂട്ടി ബോംബെക്കുപോ
യി .ബോംബെയില്‍ ചെല്ലുമ്പോള്‍ അവിടെ അന്തേവാസികളായിപലരും ഉണ്ടായിരുന്നു .ഒരു ബാലചന്ദ്രന്‍ ..ജോര്‍ജുകുട്ടി ..ശശിധരന്‍ ..വിത്സണ്‍ ..
ചാര്‍ളി ..അവര്‍ മോനെ എടുത്തുകൊണ്ടു നടന്നു ...സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു ....പാചകം ചെയ്യാന്‍ അവളുടെകൂടെ കൂടി ..ഏ
കോദരസഹോദരങ്ങളെ പോലെ.അവരെ  ഓരോരുത്തരെയായിഉണ്ണി കൃഷ്ണന്‍ ജോലി ശരിയാക്കി ഗള്‍ഫിലേക്ക്അയച്ചുകൊണ്ടിരുന്നു .കാശിനു കാശ് ..കുപ്പിക്കു കുപ്പി ...ഉണ്ണികൃഷ്ണന്‍ അവരുടെ ഇടയില്‍
വി ഐ പി കളിച്ചുനടന്നു .കുറച്ചുനാള്‍ അങ്ങിനെ കഴിഞ്ഞിട്ട് അവരും പോയി ഗള്‍ഫിലേക്ക് .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''