Friday, February 28, 2014

ആ കാ ശ ത്തിലെ പറവകള്‍

'' ആകാശത്തിലെ പറവകള്‍ '' [ മൂന്ന്.. ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''ഈ സ്നേഹ തീരതിലെക്കുപോന്നു ''[കഥഇ തുവരെ .]
രാമന്‍ മേനോന്‍റെ ഇവിടുത്തെ സഹാമു റിയന്‍ അവറാച്ചന്‍എന്ന ഏബ്രഹാം വര്‍ഗീസ്‌ ...അദ്ദേഹം വിഭാര്യനാണ് .പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന അന്നകുട്ടിയുടെ പടം മേനോനെ കാണിച്ചുകൊണ്ട് പറഞ്ഞു '' ഇവളായിരുന്നുസഹോദരാഎന്‍റെ എല്ലാം ...ഞാന്‍ സ്ഥലം മാറി പോകുന്നിടതോന്നും അവള്‍ എന്നോടൊപ്പം വരാന്‍ തിരക്കുകൂട്ടി യില്ല..
വയസ്സായ എന്‍റെ അപ്പച്ചനേയുംഅമ്മച്ചിയേയുംശുശ്രൂഷിച്ചുകൊണ്ടു ...അമ്മച്ചിയുടെ ഭാരമെല്ലാം സ്വയം തലയിലേറ്റിക്കൊണ്ട് എന്‍റെ കുടുംബം നോക്കി നടത്തിയതവളാ യിരുന്നു.എന്‍റെ ഇളയവരെയെല്ലാം
ഒരു കരയെത്തിച്ചു .മോനെ പഠിപ്പിച്ചു എന്‍ജിനിയറാ ക്കി..മോളേ..പഠി
പ്പിച്ചു കോളേജു ലെക്ചര്‍ ആക്കി .പെന്‍ഷനായി വരുമ്പോള്‍ പിന്നെ മക്കളുടെ കല്യാണം ..അതായിരുന്നു മുന്നില്‍ .പിരിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയുംപിഎഫും ഒക്കെ കൊണ്ട് അതും ഭംഗിയായി നടത്തി .
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ബാങ്കുബാലന്‍സ്നില്‍.ഉള്ള പെന്‍ഷന്‍ കൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത ഒരു സുഹൃത്ത് വിളിച്ചു ''പോരുന്നോ
ഇങ്ങോട്ട് ...പത്ത്പുത്തനുണ്ടാക്കിക്കൊണ്ട് പോകാം ...ഞാനും അതിനാഇവിടെ വന്നു കിടക്കുന്നത് ...ഇപ്പോള്‍ നല്ലൊരു ചാന്‍സുണ്ട് ''.
പിന്നൊന്നും ആലോചിച്ചില്ല .വയസ്സുകാലത്ത് ഇനി ആരേയുംആശ്രയിക്കാന്‍ വയ്യാ എന്നുകരുതിഗള്‍ഫിലേക്ക്പോയി .ഒരു വര്‍ഷം കഴിഞ്ഞ് കുറച്ചു പൈസയുമായി വന്നു.അപ്പോള്‍ അവള്‍ പറഞ്ഞു '' മതി നമുക്കിതുമതി ...ഒരത്യാവശ്യം വന്നാല്‍ ...പിന്നെ മക്കളുണ്ടല്ലോ ...അവര്‍ നോക്കിക്കോളും .'' ഞാന്‍ പറഞ്ഞു ഒരു വര്‍ഷം കൂടി ...കുറച്ചു കാശും കൂടി ഉണ്ടാക്കാം .പിന്നെ പോകുന്നില്ല .''
യാത്രയാക്കാന്‍ അവളും കൂടി വന്നു എന്‍റെ കൂടെ കോട്ടയം വരെ .അവിടെ മകളുടെ വീട്ടില്‍ കയറി .അവരും വന്നു സ്റ്റേഷന്‍ വരെ .എന്നെ പത്തുമണിക്കുള്ള ബോംബെ എക്സ്പ്രെസ്സില്‍ കയട്ടിവിട്ടിട്ടു
അടുത്ത വണ്ടിക്ക്അവള്‍ കൊല്ലത്തെക്കും പോയി .അടുത്തദിവസം ഞാന്‍ ലോഡ്ജില്‍ അവള്‍ പൊതിഞ്ഞു തന്ന   ഇറചിഉലര്‍ ത്തി യതും
ചപ്പാത്തിയും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോഡ്ജിലേക്ക് ഒരു ഫോണ്‍ വന്നു ..ഞാന്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് ...ഒരത്ത്യവശ്യ കാര്യമുണ്ടെന്ന്...മരുമകന്‍റെ സഹോദരന്‍റെ താ യിരുന്നുഫോണ്‍ .  കാര്യ
മറിയാതെ ...വേവലാതിയോടെ മടങ്ങിയെത്തുമ്പോള്‍ ....വലിയ കുരിശു
രൂപത്തിനുതാഴേ....കത്തിച്ചു വച്ച മെഴുകുതിരിക്കു സമീപംഒരു വെള്ള തുണിക്കെട്ട് ....അത്എന്‍റെ അന്നക്കുട്ടിയാ യിരുന്നു...പെരുമണ്‍ദുരന്തം ...എന്നെ അനാഥനാക്കിയ...ദുരന്തം .പിന്നെ മകന്‍ കൊണ്ടുപോയി ...മകള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വന്നു താമസമാക്കി ...എവിടേയുംഒരു അന്ന്യധാ ബോധം വേട്ടയാടുന്നു .ഒരധികപറ്റു പോ ലെ...ഒരസൌകര്യം
പോലെ ...അവര്‍ക്ക് ഒരു വിരുന്നുപോകണമെങ്കില്‍ ...ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ....ഒരു ടൂര്‍ പോകണമെങ്കില്‍ ....എല്ലാം ഒരസൌ കര്യം.പിന്നെ ഇങ്ങോട്ടുപോന്നു ...ഇവിടെ ഞാനും ...ഞങ്ങളുടെ കുറേ
നല്ല ഓര്‍മകളും .എന്നെപ്പോലെ തന്നെ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' ആകാശത്തിലെ പറവകള്‍ '' [ മൂന്ന്.. ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''ഈ സ്നേഹ തീരതിലെക്കുപോന്നു ''[കഥഇ തുവരെ .]
രാമന്‍ മേനോന്‍റെ ഇവിടുത്തെ സഹാമു റിയന്‍ അവറാച്ചന്‍എന്ന ഏബ്രഹാം വര്‍ഗീസ്‌ ...അദ്ദേഹം വിഭാര്യനാണ് .പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന അന്നകുട്ടിയുടെ പടം മേനോനെ കാണിച്ചുകൊണ്ട് പറഞ്ഞു '' ഇവളായിരുന്നുസഹോദരാഎന്‍റെ എല്ലാം ...ഞാന്‍ സ്ഥലം മാറി പോകുന്നിടതോന്നും അവള്‍ എന്നോടൊപ്പം വരാന്‍ തിരക്കുകൂട്ടി യില്ല..
വയസ്സായ എന്‍റെ അപ്പച്ചനേയുംഅമ്മച്ചിയേയുംശുശ്രൂഷിച്ചുകൊണ്ടു ...അമ്മച്ചിയുടെ ഭാരമെല്ലാം സ്വയം തലയിലേറ്റിക്കൊണ്ട് എന്‍റെ കുടുംബം നോക്കി നടത്തിയതവളാ യിരുന്നു.എന്‍റെ ഇളയവരെയെല്ലാം
ഒരു കരയെത്തിച്ചു .മോനെ പഠിപ്പിച്ചു എന്‍ജിനിയറാ ക്കി..മോളേ..പഠി
പ്പിച്ചു കോളേജു ലെക്ചര്‍ ആക്കി .പെന്‍ഷനായി വരുമ്പോള്‍ പിന്നെ മക്കളുടെ കല്യാണം ..അതായിരുന്നു മുന്നില്‍ .പിരിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയുംപിഎഫും ഒക്കെ കൊണ്ട് അതും ഭംഗിയായി നടത്തി .
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ബാങ്കുബാലന്‍സ്നില്‍.ഉള്ള പെന്‍ഷന്‍ കൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത ഒരു സുഹൃത്ത് വിളിച്ചു ''പോരുന്നോ
ഇങ്ങോട്ട് ...പത്ത്പുത്തനുണ്ടാക്കിക്കൊണ്ട് പോകാം ...ഞാനും അതിനാഇവിടെ വന്നു കിടക്കുന്നത് ...ഇപ്പോള്‍ നല്ലൊരു ചാന്‍സുണ്ട് ''.
പിന്നൊന്നും ആലോചിച്ചില്ല .വയസ്സുകാലത്ത് ഇനി ആരേയുംആശ്രയിക്കാന്‍ വയ്യാ എന്നുകരുതിഗള്‍ഫിലേക്ക്പോയി .ഒരു വര്‍ഷം കഴിഞ്ഞ് കുറച്ചു പൈസയുമായി വന്നു.അപ്പോള്‍ അവള്‍ പറഞ്ഞു '' മതി നമുക്കിതുമതി ...ഒരത്യാവശ്യം വന്നാല്‍ ...പിന്നെ മക്കളുണ്ടല്ലോ ...അവര്‍ നോക്കിക്കോളും .'' ഞാന്‍ പറഞ്ഞു ഒരു വര്‍ഷം കൂടി ...കുറച്ചു കാശും കൂടി ഉണ്ടാക്കാം .പിന്നെ പോകുന്നില്ല .''
യാത്രയാക്കാന്‍ അവളും കൂടി വന്നു എന്‍റെ കൂടെ കോട്ടയം വരെ .അവിടെ മകളുടെ വീട്ടില്‍ കയറി .അവരും വന്നു സ്റ്റേഷന്‍ വരെ .എന്നെ പത്തുമണിക്കുള്ള ബോംബെ എക്സ്പ്രെസ്സില്‍ കയട്ടിവിട്ടിട്ടു
അടുത്ത വണ്ടിക്ക്അവള്‍ കൊല്ലത്തെക്കും പോയി .അടുത്തദിവസം ഞാന്‍ ലോഡ്ജില്‍ അവള്‍ പൊതിഞ്ഞു തന്ന   ഇറചിഉലര്‍ ത്തി യതും
ചപ്പാത്തിയും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോഡ്ജിലേക്ക് ഒരു ഫോണ്‍ വന്നു ..ഞാന്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് ...ഒരത്ത്യവശ്യ കാര്യമുണ്ടെന്ന്...മരുമകന്‍റെ സഹോദരന്‍റെ താ യിരുന്നുഫോണ്‍ .  കാര്യ
മറിയാതെ ...വേവലാതിയോടെ മടങ്ങിയെത്തുമ്പോള്‍ ....വലിയ കുരിശു
രൂപത്തിനുതാഴേ....കത്തിച്ചു വച്ച മെഴുകുതിരിക്കു സമീപംഒരു വെള്ള തുണിക്കെട്ട് ....അത്എന്‍റെ അന്നക്കുട്ടിയാ യിരുന്നു...പെരുമണ്‍ദുരന്തം ...എന്നെ അനാഥനാക്കിയ...ദുരന്തം .പിന്നെ മകന്‍ കൊണ്ടുപോയി ...മകള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വന്നു താമസമാക്കി ...എവിടേയുംഒരു അന്ന്യധാ ബോധം വേട്ടയാടുന്നു .ഒരധികപറ്റു പോ ലെ...ഒരസൌകര്യം
പോലെ ...അവര്‍ക്ക് ഒരു വിരുന്നുപോകണമെങ്കില്‍ ...ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ....ഒരു ടൂര്‍ പോകണമെങ്കില്‍ ....എല്ലാം ഒരസൌ കര്യം.പിന്നെ ഇങ്ങോട്ടുപോന്നു ...ഇവിടെ ഞാനും ...ഞങ്ങളുടെ കുറേ
നല്ല ഓര്‍മകളും .എന്നെപ്പോലെ തന്നെ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Sunday, February 23, 2014

 '' ആകാശത്തിലെ പറവകള്‍  ''[ രണ്ട്]
                         ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ കൂട് കൂട്ടാത്തവരും വിതക്കത്തവരും കൊയ്യത്തവരുമായ ഒരു പറ്റംആളുകള്‍ താമസിക്കുന്ന ഇടമണി സ്നേഹതീ രം.ഇവിടുത്തെ ഒന്നാമത്തെ മുറിയില്‍ താമസ്സിക്കുന്നത്‌ രാമന്‍ മേനോനും അവറാ ച്ചനും.ഭാര്യയും മക്കളുമുള്ള രാമ്മേന്ന്ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ സ്നേഹതിരത്തു വന്നടിയേണ്ടിവന്നു .മേന്‍ ഇവിടെ ഇങ്ങനെ നിന്നാല്‍ രക്ഷയില്ലാ എന്ന് തോന്നിയ ഒരു ദുര്‍ബല നിമിഷത്തില്‍... അക്കരക്കുപോകാന്‍ ഒരവസരവും ഒത്തു വന്നപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ....തന്‍റെ ജീവിതത്തിലേക്ക്കടന്നു വരാന്‍ ...ഒന്നിച്ചു ഒരു ജീവിതം കേട്ടിപടുക്കാന്‍ കാത്തു നില്‍ക്കുന്ന പെണ്‍കുട്ടിയോടുമാത്രം പറഞ്ഞിട്ട് നാടുനിവിട്ടു .രണ്ടു വര്‍ഷം കഴിഞ്ഞുവന്നവളെ കല്യാണം കഴിച്ചു കൊണ്ടുപോയി .നാലഞ്ചുവര്‍ഷം അവിടെ സ്വസ്ഥമായി ..ശാന്ത
മായി ...സുഭിക്ഷമായി ജീവിച്ചു വരുമ്പോള്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു .അവിടെ ജനജീവിതം താറുമാറായി ...
എവിടെയും ..എപ്പോഴും ആക്രമണ ഭീതി ...ബോംബുവര്‍ഷം .മേനോനും
ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടാങ്കുട്ടികളും ആയുദ്ധഭൂമിയില്‍ ...ചീറി പായുന്ന ഷെല്ലുകള്‍ക്കിടയിലൂടെ പ്രാണ ഭീതിയോടെഓടി പാഞ്ഞുംട്രെഞ്ചു കളില്‍കയറി ഒളിച്ചും കന്ന്യസ്ത്രീ
മടങ്ങളില്‍കയറി അവിടെ അഭയം  തേടിയും കഴിഞ്ഞ ഭീതിദമായ അന്തരിക്ഷത്തില്‍ നിന്നുംകുഞ്ഞുങ്ങളേയുംസ്ത്രീകളേയുംനാട്ടിലേക്കയക്കാ
ന്‍  രക്ഷാപ്രവര്‍ത്തകര്‍വേണ്ടഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരുന്നു .ഒരു ദിവസം മേനോന്‍റെ ഭാര്യ രെമക്കുംകുട്ടികള്‍ക്കും നാട്ടിലേക്കുപോകാന്‍ അവസരം കിട്ടി .അങ്ങിനെ അവര്‍ പോകുമ്പോള്‍ രെമഅഞ്ചു മാസം ഗര്‍ഭിണി യായിരുന്നു.പിന്നവരെക്കുറിച്ച് മേനോനോ ,മേനോനെ കുറിച്ച്
രെമക്കോഒരറിവും കിട്ടിയിരുന്നില്ല .ഇടയ്ക്കിടെ അവിടെ ജീവിച്ചിരിക്കുന്നവരുടെ പേരും വിലാസവും റേഡിയോയില്‍അനൌ
ന്‍സു ചെയ്തിരുന്നു .നാല്‍പതുകളില്‍ റേഡിയോ വളരെ വളരെ
അപൂര്‍വ വസ്തുവായിരുന്നു .ഒന്ന് രണ്ടു പ്രാവശ്യം സിങ്കപ്പൂരില്‍
ജീവിച്ചിരിക്കുന്ന ഇന്‍ഡിയക്കാരുടെ പെരുവിവരങ്ങളില്‍ രാമന്‍ മേ നോന്‍റെ പേരും ഉള്‍പെട്ടിരുന്നു .യുദ്ധം അവസാനിച്ച്മേനോന്‍ നാട്ടിലെത്തുമ്പോള്‍ മകള്‍ക്ക് നാലു വയസ്സ് പ്രായമായിരുന്നു.അവള്‍ ദൂരെ മാറി ഭയത്തോടെ അച്ഛനെ നോക്കിനിന്നു.മൂതകുട്ടികളും അടുത്തെക്കുവരുന്നില്ല.അനുജന്‍ കൃഷ്ണനോട് അവ്ര്‍ക്കുനല്ല അടുപ്പം .
അവരെല്ലാം പറയുന്നത് കൃഷ്ണനോടാണ് .രെമക്കും തന്നോട്ഒരകലം ഉള്ളതുപോലെ .ആര്‍ത്തിയോടെമക്കളെക്കാണാന്‍ ,ജീവിതപങ്കാളിയെക്കാണാന്‍ ഓടിവന്ന മേനോന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
എന്തൊക്കെയോ വീനുടഞ്ഞു .താന്‍ ഒരധികപറ്റായതുപോലെ.ഒക്കെ തന്‍റെ തോന്നലുകളാണ്‌ ...തന്‍റെ അഭാവത്തിലും കാര്യങ്ങള്‍ നടക്കനമെല്ലോ എന്ന് സമാധാനിച്ചു .പറമ്പിലെ പനിക്കാരുപോലുംഒരകലം സൂക്ഷിക്കുന്നതുപോലെ ....ഈ നാട് തനിക്കന്ന്യമയതുപോലെ ...പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കൈനിറയെ പണവും കൊണ്ട് താന്‍ വരുമ്പോള്‍
താന്‍ വിട്ടില്‍ അരുമാല്ലതാ യിക്കഴിഞ്ഞിരുന്നു .കുറച്ചുനാള്‍ അവിടെ ഒരപരിചിതനായ വഴിയത്രക്കാരനെപോലെ...ഒരധികപട്ടുപോലെ കഴിഞ്ഞിട്ട് ഈ സ്നേഹതിരതിലേക്കു പോന്നു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''  

Friday, February 21, 2014


ആകാശത്തിലെ പറവകള്‍ ''[അവര്‍ കൂടുകൂട്ടുന്നില്ല ,വിതക്കുന്നില്ല
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 ,കൊയ്യുന്നില്ല ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' പൊന്മുട്ടയിടുന്ന താറാവ്''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഭാനുമതി ചന്ദ്രനെ വിളിച്ചു '' ചന്ദ്രാ .....എനിക്ക് വീടു വരെ ഒന്നുപോകണം ''. '' ഊം ....എന്താപ്പോ ഒരതത്യാവശ്യം ?.'' '' മാധവമേന്‍വിളിച്ചിരുന്നു ....അച്ഛന്‍റെ പെന്‍ഷന്‍ എനിക്കുകിട്ടുമ്ത്രേ..
മേന്‍അപേക്ഷിക്കാന്‍ പോണു .അച്ഛന്‍റെ രേഖകളൊക്കെ ഒന്നെടുത്തു കൊടുത്താല്‍ പിന്നെല്ലാം അങ്ങൊരു തന്നെ ചെയ്തു തരാമെന്നപറഞ്ഞത്‌...അച്ഛന് സ്വതന്ത്രിയപെന്‍ഷനും എം എല്ലേ പെന്‍ഷനും എല്ലാംകൂടി നല്ലൊരു തുക കിട്ടുമെന്നാണു പറയുന്നത് .എന്‍റെയി അവശതകാലത്ത് ...'' '' ഇപ്പൊ.. ന്താ കുഴപ്പം ''?.
'' കുഴപ്പമൊന്നുമില്ല....എന്നാലും ... ആ രോടും...''
''അങ്ങോര്‍ക്കുവേറെ...പണിയൊന്നുമില്ലാ .....'' അവന്‍ ഫോണ്‍വച്ചു.അവനെന്നും അങ്ങിനെ തന്നെയാണല്ലോ...പിന്നെ മൂത്ത മകള്‍ വിമലയോടുപറഞ്ഞുനോക്കി ഈര്‍ഷ്യയോടെ അവള്‍ പറഞ്ഞു ''ഈ ...തിരക്കിനിടയില്‍ അമ്മ കാണുന്നില്ലേ .....ഞാന്‍ കിടന്നോടണത്?.''...''അതൊക്കെ എനിക്കറിയാം ... . ആരും വരണ്ടാകൂടെ....എന്നെ ഡ്രൈവറോട് പറഞ്ഞ്ഒന്ന് വീട്ടിലെത്തിച്ചുതന്നാല്‍ മതി.രണ്ടുദിവസംഞാനവിടെ നിന്ന്എല്ലാം ശരിയാക്കിയിട്ടുവരാം.'' '' അമ്മേയങ്ങിനെതനിയേവിടാനൊന്നും പറ്റി
ല്ലാ....'' അവളും ഫോണ്‍ വച്ചു .പിന്നെ അടുത്തയാളെ വിളിച്ചു.''അപ്പൂ ...നിനക്കെന്നെയൊന്നു വീട്ടിലെത്തിച്ചു തരാമോ?.''
അവര്‍ കാര്യം പറഞ്ഞു.'' ഇനി അതൊന്നും നടക്കില്ലമ്മേ ..മേനോനമ്മാവന്‍ആശ  പറയുന്നതാ ....അച്ഛനും ...അച്ഛനും രണ്ടുപേരും കൂടി കുറേ നടന്നതല്ലേ ...പെന്‍ഷന്‍റെ പിന്നാലേ ?എനിക്കന
ങ്ങാനുംതിരിയാനും പറ്റാത്തത്ര പണിയാണിവിടെ''.അവനും കൈയ്യൊഴിഞ്ഞു .ഇളയമകള്‍ ശാലിനി പറഞ്ഞു '' ചേച്ചിയില്ലേ ...അവിടെ ?അവര്‍ക്കുകാറുംപത്രാസ്സൂമോക്കെയുണ്ടല്ലോ....മക്കളും സ്വന്തം കാര്യം നോക്കാറു മായി.അതുപോലെയാണോ എന്‍റെ സ്ഥിതി ?
ഈ പൊടിപിള്ളേരെ ഇട്ടിട്ടു ഞാനെങ്ങിനെ വരും .''
പിന്നെ ഭാനുമതി മാധവമെനോനെ വിളിച്ചുപറഞ്ഞു '' ഇവിടെ ഇവര്‍ക്കാര്‍ക്കും എന്നെ അവിടെവരെ കൊണ്ടത്തിക്കാന്‍സൌകര്യപ്പെടുന്നില്ല ...പിന്നെ ഞാനെന്തു ചെയ്യും ?.''
'' ചേച്ചി റെഡിയായിരുന്നോ ...ശനിയാഴ്ചരാവിലേ പത്തുമണിക്ക് ഒരു
ടാക്സിയുമായി ഞാനവിടെ എത്തിയിരിക്കും .....ചേച്ചിവിളംബിതന്ന
ചോറ് ഞാനൊരുപാടുണ്ടിട്ടുതള്ളതല്ലേ...ഒളിവിലായിരിക്കുമ്പോഴുംമറ്റും.
രണ്ടുദിവസം ചേച്ചിക്ക് എന്‍റെ കൂടെ താമസിക്കാം ...അതല്ലാവീട്ടില്‍ പോകണമെന്നുനിര്‍ബന്ധാച്ചാല്‍ സരസു കൂടെവന്നു നില്‍ക്കും ..''
ഭാനുമതി ആരോടും ഒരനുവാദവും ചോദിയ്ക്കാന്‍ നിന്നില്ലാ ...അത്ത്യാ
വശ്യം ഡ്രസ്സുകളും മരുന്നും ഒക്കെയെടുത്തുബാഗില്‍വച്ചു...മേനോനെ കാത്തിരുന്നു .പത്തുമണി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വന്നു .അവര്‍ പോയി .വിവരം വിമലയെ വിളിച്ചറിയിച്ചേക്കാന്‍വാല്ല്യക്കാരിയോടുപറഞ്ഞു .
അടഞ്ഞുകിടന്ന വീടിന്‍റദുസ്സഹമായഗന്ധം...എന്നാലും അവിടെ ..എവിടെയോ ഒക്കെ കുട്ടികളുടെയച്ചന്‍റെ ...അമ്മയുടെ ...അച്ഛന്‍റെ ഒക്കെ
സാന്നിദ്ധ്യംഅനുഭവപ്പെടുന്നു ...തന്‍റെ ഇടം ഇവിടെയാണെന്നൊരുതോന്ന
ല്‍ .....ആ തോന്നല്‍ അനുനിമിഷം ശക്തമാവുകയാണു .
ചന്ദ്രന്‍ മേനോന്‍റെനേരേ കയര്‍ത്തു .വിമല പറഞ്ഞു ''ആരോടും മിണ്ടാതെയും പറയാതെയും പോയവര്‍ തന്നെ വരണമെന്നുതോന്നുമ്പോ
ള്‍വരട്ടെ ...''തിരക്കുള്ള മക്കള്‍ അവരുടെ പണി നോക്കട്ടേഎന്നുഭാനുമതിയും തീരുമാനിച്ചു പെന്‍ഷന്‍ ശരിയാകാന്‍ രണ്ടു മൂന്നു മാസം വേണ്ടിവന്നു എന്നാലും കുടിശികയും എല്ലാംകൂടി മോശമല്ലാത്ത ഒരു തുകയും കിട്ടി .മാധവമേനോന്‍ തന്നെ ചന്ദ്രനെ വിളിച്ചു വിവരം പറഞ്ഞു .ചന്ദ്രന്‍റെഫോണ്‍ '' ഏതായാലും കാര്യം നടന്നൂലോ ....ഇനി എപ്പോഴാ മടക്കം ....അറിയിച്ചാല്‍മതി ഞാന്‍ വരാം''....വിമല സന്തോഷത്തോടെ '' അമ്മ റെടിയയിരുന്നോ....ഈ ഞായറാഴ്ച തന്നെ വരാം എന്നാസുരേഷുപരേണെ...''
അപ്പു പറഞ്ഞു ''സുമ എപ്പോഴും...അമ്മയെ ...കൂട്ടിക്കൊണ്ടു വരണം ...
കുറച്ചുനാള്‍ നമ്മുടെകൂടെ നില്‍ക്കട്ടേഎന്ന് ..ഞങ്ങള്‍ ഞായറാഴ്ച്ച വരാം ....ടാക്സിയുമായി .''
ശാലിനിപറഞ്ഞു....'' രവി ഫോണ്‍ ചെയ്യുമ്പോഴെല്ലാം പറയും....അവിടെ ..നീ യും കുഞ്ഞുങ്ങളും ..തനിച്ചല്ലേ ....അമ്മയേക്കൂടെ അങ്ങോട്ടു കൊണ്ടുവരൂ ....എന്ന് .ഇനി അമ്മ കുറച്ചു നാളെങ്കിലും രവി വരുന്നതു
വരെയെങ്കിലും എന്‍റെ കൂടെ വരണം ...ഞാന്‍ ഞായറാഴ്ചതന്നെ കുട്ടികളുമായി ടാക്സിയും കൊണ്ടുവരും .''
ഞായറാഴ്ച്ച ദിവസം ഒന്നിനുപിറകേഒന്നായി നാലുമക്കളുംഎത്തി .അമ്മയെ കൊണ്ടുപോകാന്‍ . ചന്ദ്രന്‍ പറഞ്ഞു '' ഞാനല്ലേ മൂത്ത മകന്‍ ''
വിമലപറഞ്ഞു ..''അവശതകാലത്ത് ...പെണ്‍ മക്കളുനോക്കുന്നതുപോലെ
മരുമക്കള് നോക്കുമോ ..? ''
ശാലിനിപറഞ്ഞു '' ഞാനൊറ്റക്കല്ലേ ..പറക്കമുറ്റാത്ത ഈ രണ്ടു കുഞ്ഞുങ്ങളുമായി...എനിക്ക് അമ്മയെ വേണം ...ഒരു മോറല്‍ സപ്പോര്‍ട്ടിന് ...''
അപ്പൂനു ദേഷ്യം വന്നു ''നിനക്കൊരിക്കലൂ മില്ലാതിരുന്ന....യീ ...സ്നേഹമൊക്കെ ...ഇപ്പം എവിടന്നു വന്നൂ ...''അതു വരേയും
മിണ്ടാതിരുന്ന മേനവന് ചോറിഞ്ഞുവന്നു...അദ്ദേഹം പറഞ്ഞു ...
'' ട്രെഷറി..വഴി വന്നൂ ...അമ്മയിപ്പോള്‍ പൊന്മുട്ടയിടുന്ന ഒരു ..താറാവാ
ണെ ...അതുകൊണ്ട് ...എല്ലാവര്‍ക്കും ..വേണം .''

Tuesday, October 15, 2013

athyandadhunikam

' മധുപുരാണം '' [ ഭാഗം ഇരുപത്തിയഞ്ച് ] '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' [ ഒരവസരം കാത്തു വെമ്പി നിന്നു ]കഥ ഇതുവരെ . ഒരുദിവസം ലില്ലിയും ഉഷയും സുമിയും കോടു ഭാഷയില്‍ സ്മ്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തിയായണി ഇടയ്ക്കു കയറി പറഞ്ഞു ''ഇതൊക്കെ തന്നെ നിങ്ങള്ക്ക് ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര തീവ്രമായി അനുഭവിച്ചവളാണ്ഞാനും ''.അവര്‍ പറഞ്ഞു .'' ആദ്യത്തെ വിവാഹം ...എനിക്കന്നു പതിനേഴുവയസ്സ് . ഭര്‍ത്താവിന്പത്തറുപതു വയസ്സെങ്കിലും ഒണ്ടായിരുന്നു .വല്യമ്മാവന്‍ നടത്ത്തിവച്ച ഒരു ബന്ധം ..എന്‍റെ അച്ഛനാവാന്‍പ്രായമുള്ള അയാള്‍ക്ക് നാടുനീളെഭൂസ്വത്തും ഭാര്യമാരും കൂട്ടുകാരും സെറ്റു കാരും.എന്നെ ഒരു ആറിന്‍റെ തിരത്തുള്ള ഒരു വീട്ടില്‍ കൊണ്ടുചെന്നാ ക്കി .അടുത്ത വീട്ടിലെഒരു വല്ല്യമ്മയെയുംപറഞ്ഞേല്‍പ്പിച്ചു പോയ ആള്‍വരുന്നത് ചങ്ക്രാന്തിക്കും വാവിനും .വരുന്നതോ കാലുനിലത്തുറക്കാതെയും.പിന്നെ ഇവിടെ നല്ല മേളമാ ...നാലഞ്ച് ദി വസത്തേക്ക്.കള്ള്കുടത്തോടെയാ കൊണ്ടുവരുന്നത്.കൂടെ കുറേ സില്‍ബന്ധികളും.അവര്‍ക്ക് വച്ചും വിളമ്പിയും ഞാന്‍ കുഴയും.മി ണ്ടിപ്പോയാല്‍ കാലുവലിച്ചു തൊഴിക്കും.എനിക്ക് ചോദിക്കാനും പറ യാനും ഒന്നും ആരുമില്ലല്ലോ...വരുമ്പോള്‍ കുറച്ചു നെല്ലും കൃഷി വകകളും കൊണ്ടുവന്നു തരും .രണ്ടുകൊല്ലം കഴിഞ്ഞുകാണും ഞാന്‍ ഒരാഞ്ചെറുക്കാനെ പ്രസവിച്ചു .വല്ല്യമ്മ ആരേയോവിട്ടു പേററി യിച്ചു .പത്തിരുപതു ദിവസം കഴിഞ്ഞ് ഒരു ദിവസം ഒരു വള്ള ത്തേല്‍വന്നിറങ്ങി .കുറച്ചു നെല്ലും എണ്ണയും ഒക്കെയായി .അയാള്‍ വല്ല്യമ്മയോടുപറഞ്ഞു നിങ്ങളാ ക്കൊചിനെ ഇങ്ങേടുത്തോണ്ടുവാ ... കാണട്ടേഎന്ന് .വല്യമ്മ കുഞ്ഞിനേകൊണ്ടുക്കാണിച്ച്ചപ്പോള്‍ അയാള്‍ ചോദിച്ചു '' എടി ..നീ ..വെളുത്തതാ ...ഞാനും ..പിന്നി ക്കൊചെന്താ..ക റു കറാ കരുത്തിരിക്കുന്നെ .?'' '' അതോ ....അത്....ആറാറു മാസം കൂടുമ്പോള്‍ ചിലവിന്എന്തെങ്കിലും കൊണ്ട് തരുകേം വരുകേം ഒക്കെ ചെയ്താല്‍ കൊച്ചുങ്ങളിങ്ങനെ ക റുത്തുംവെളുത്തും ഒക്കെഇരിക്കും ''.അയാള്‍ എന്‍റെ മുടിക്കുകുത്തി പ്പിടിച്ചു .ആ കൈകള്‍ ഒരു കറുത്ത കൈ ബലമായി പിടിച്ചു നിര്‍ത്തി .'' വേഗം വന്ന വള്ളത്തേല്‍തന്നെ അങ്ങു പൊക്കോ ....അതാനല്ലത് '' അയാള്‍ വന്നതുപോലെ ആ വള്ളത്തേല്‍ തന്നെയങ്ങുപോയി .പിന്നെയാ കരുത്തകൈകള്‍ കൈക്കോട്ടും കൂന്താലിയും പിടിച്ച് എന്നെയും ചെറുക്കനേയും പോറ്റി.'' അവര്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു .പിന്നെയും പറഞ്ഞുതുടങ്ങി .പിന്നെ യുദ്ധം വന്നപ്പോള്‍ അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നുപോയി .പിന്നെ വന്നിട്ടില്ല ഇപ്പോള്‍ ഉണ്ടോ എന്തോ ആര്‍ക്കറിയാം .യുദ്ധത്തില്‍ മരിച്ചു പോയിക്കാണും . ഇല്ലേല്‍ എന്നെയും ചെറുക്കനേയും കാണാന്‍ വരതിരിക്കുകേല .പിന്നെയാ ചെറുക്കനേയും കൊണ്ട് ഞാന്‍ വീടു വീടാ ന്തരംകയറി ഇറങ്ങി എച്ചിമുറ്റംതൂത്തുംകരിക്കലം തേച്ചും ഒരു തുണയില്ലാതെ അലഞ്ഞു നടക്കുമ്പോള്‍ അവന്‌ഒരു ദീനംവന്നു .വയരുവന്നങ്ങു വീ ര്‍ത്തു ...മിനുമിനന്നായി ...അവനെ എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ വേണ്ടി കൊല്ലം ആസ്പത്രിയില്‍ കൊണ്ടുവന്നു കിടത്തി ചികിത്സിച്ചു അതുകൊണ്ടൊന്നും ഒരു ഫലോമോണ്ടയില്ല .അവിടെക്കിടന്നവന്‍ മരിച്ചു .അവനെഭൂമിദാനംചെയ്യന്പോലുമാവാതെ കുറേ സമയം ഞാന്‍ പകച്ചു നിന്നു.പിന്നെ ആരും കാണാതെ പുറത്തിറങ്ങി കിട്ടിയ വണ്ടിക്കു നടുപിടിച്ചു .ഇപ്പോഴും പല രാത്രികളിലും കഴുത്തറ്റംപുത പ്പിച്ചു കിടത്തിയിരിക്കുന്ന അവന്‍റെമുഖം ഞാന്‍ കാണാറുണ്ട്.അപ്പോഴൊക്കെയും ഞങ്ങളെ വഴിയാധാര മാക്കിയ ആ മനുഷ്യനെ ഞാന്‍ മനസുരുകി പ്രാകി പോകാറുണ്ട് .'' അവരുടെ കദന കഥ കേട്ടിരുന്ന ലില്ലിയുടെയും സുമിയുടെയും ഉഷയുടെയുംmaനസുകളില്‍ മദ്യപാനാസക്തിയോടുള്ള അമര്‍ഷം
കൂടുതല്‍ ശക്തമാവുകയായിരുന്നു .

Wednesday, October 2, 2013

' മധു പുരാണം '' ഭാഗം ഇരുപത്തി'നാല് ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ' 'അനിഷും സോളമനും നിറഞ്ഞു നിന്നിരുന്നു .'തുടര്‍ന്ന് വായിക്കുക] ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവും ദുഖവും അനാഥത്വവും അനുഭവിക്കുന്ന അവരുടെ സുഹൃത്ത് വലയത്തില്‍ പെട്ട എല്ലാ ഭാര്യമാരേയുംഓരോരുത്തരേയായിലില്ലിയും സുമിയും ഫോണില്‍ വിളി ച്ചു സംസാരിച്ച്കൊണ്ടിരുന്നു. ഡിഅഡിക്ഷന്‍ സെണ്ടറുകളെ കുറിച്ചും അവിടുത്തെ ചികില്‍സാരിതികളെകുറിച്ചും ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷയോടു പറയുമ്പോള്‍ അവള്‍ പറഞ്ഞു ''ആരുടെ സഹായം തേടണ മെന്നുകരുതിഞാനും മോളും ആശങ്കപെട്ടുകഴിയുകയാ മൂന്നു നാല് നാളുകളായി ..'' '' ഖത്തറില്‍ജോലി ചെയ്യുന്നമകനേയും നാട്ടില്‍നിന്നും സഹോദരനെയും വിളിച്ചു വരുത്തിയിട്ടുണ്ട് ....ഇനി എന്തുവേണമെന്ന് അവര്‍ തിരുമാനിക്കട്ടെ '' ലില്ലി പറഞ്ഞു '' ഇവി ടെ അധികം ദൂരെയല്ലാതെ ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ ഉണ്ട് ...അവരുതന്നെ കൊണ്ടുചെന്നക്കട്ടെ ...അവടെ സ്ത്രികളെ നിര്‍ത്തുകയില്ല ...അനിയനോ അമ്മാവനോ ആരെങ്കിലും നില്‍ക്കാന്‍പറയൂ കൂടെ '' അങ്ങിനെയിരിക്കെ ഒരു ദിവസം സുമിയുടെ സഹോദരന്‍ മദ്ധ്യവയസ്കയായ ഒരു സ്ത്രിയെയും കൊണ്ടു വന്നു .അദ്ദേഹം പറഞ്ഞു '' അമ്മക്ക് അവിടെ ഒരു സമാധാനവുമില്ല ....നിയും കുഞ്ഞും ഇവിടെ തനിച്ചാണെന്നുംപറഞ്ഞ്.....അനിഷു ചിലപ്പോള്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വൈകും .....പിന്നെ ടൂര്‍ പോയാല്‍ ... നിയും കുഞ്ഞും തനിച്ചാകും...എന്നോക്കെപറഞ്ഞു വേവലാതിപ്പെടുകയ. അമ്മയ്ക്കും അങ്ങിനെ ഒറ്റക്കൊരു ജീവിതം അറിയില്ലല്ലോ ....കാര്‍ത്തിയായനിയുടെ വിടുമായി നമുക്ക് പണ്ടേ അടുപ്പമുള്ളതല്ലേ....അവര്‍ക്ക് നല്ലതന്‍റെടവുമുണ്ട്....അമ്മക്കുപകരം അവര്‍ തന്നെ വേണമെന്ന് ഒരേ നിര്‍ബന്ധം ..അതുകൊണ്ട് പിന്നെ ഞാന്‍ തന്നെ പോയി കൂട്ടികൊണ്ടുവന്നു.'' കര്ത്തിയായനീ വന്ന്രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ അനിഷിനെ നല്ലതുപോലെ മനസിലായി .ലില്ലിയും മറ്റു സുഹൃത്തുക്കളുമായുമുള്ള സുമിയുടെ സംസാരത്തിന്‍റെ അറ്റവും മൂലയും കെട്ടുതന്നെ ഈ പെണ്‍കുട്ടികളെ അലട്ടുന്ന....വേദനിപ്പിക്കുന്ന....അനാഥത്വത്തിലേക്ക് നയിക്കുന്ന പ്രശ്നംമനസിലായി .അവരുടെ അനുഭവങ്ങള്‍ ഒന്ന് പറയാന്‍ ഒരവസരം കാത്തു വെമ്പി നിന്നു . '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Monday, August 12, 2013

'' മധുപുരാണം ''ഭാഗം ഇരുപത്തിമൂന്ന്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവുംദുഖവുംഅനാഥത്വവും അനുഭാവിക്കുന്നഅവരുടെ സുഹൃത്ത്വലയത്തിനുള്ളില്‍പെട്ടഎല്ലാ ഭാര്യമാ രെയുംഓരോരുത്തരെ ഓരോരുത്തരെയായി സുമിയും ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു.ഡി അഡിക്ഷന്‍ സെണ്ടറു കളെ ക്കുറിച്ചും അവിടുത്തെ ചികിത്സാരീതിയെക്കുറിച്ചും
ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷ യോട് പറയുമ്പോള്‍ അവള്‍ പറഞ്ഞു
'' ആരുടെ സഹായം തേടണം എന്നുകരുതി ഞാനും മോളും ആശങ്കപെട്ടുകഴിയുകയാമൂന്നു നലുടിവസങ്ങളങ്ങളായി .ഖത്തറില്‍ജോലി ചെയ്യുന്ന മകനോട്‌ ഉടനെ വരാന്‍ അറിയിച്ചിട്ടുണ്ട്
പിന്നെ വീട്ടിലും.അവന്അവധി കിട്ടിയൊക്കെ വരാന്‍ വൈകിയാലോ എന്നോര്‍ത്ത് ഞങ്ങള്‍ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ."  "നീ..എന്താണ് പ്രശ്നമെന്ന് പറയു....ഞങ്ങളുണ്ട് നിന്‍റെ കൂടെ...എന്തിനും ഏതിനും....തുണയായി... " അവള്‍ പറഞ്ഞു " "ബാലചന്ദ്രന്‍റെ വരവ് എപ്പോഴാണെന്നും എങ്ങിനെയാണെന്നുംഒന്നും
പറയനവില്ലലോ...മൂന്നു നലുദിവസങ്ങള്‍ക്ക്മുന്‍പ് ഒരുദിവസം രാത്രി ഒരു രണ്ടു മണികഴിഞ്ഞുകാണും ഗയിറ്റില്‍ നിന്നും കുറച്ചു മാറി ഒരുകാറു വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു.അതു ബാലചന്ദ്രനായിരിക്കുമെ ന്നറിയാമായിരുന്നതുകൊണ്ട് കേറിവരട്ടെ എന്നുകരുതി.റോഡില്‍ കുഴഞ്ഞ നാവില്‍നിന്നും ഒഴുകിവീഴുന്ന തെറി വിളിയും ഉന്തും തള്ളും.കാറിലുള്ള എല്ലാവരും ഈ പരുവമയിരിക്കുമല്ലോ..ഇറങ്ങിച്ചെല്ലാനുംഭയം .ഉന്തും തള്ളും നടത്തിയവര്‍ തന്നെ ഒരു മൃതദേഹം എന്നപോലെ ഒരാളെ എടുത്ത്
റോഡരുകില്‍ കിടത്തിയിട്ട് കാര്‍ ഒരു പാമ്പുപോകുംപോലെവളഞ്ഞു പുളഞ്ഞ്തട്ടിയും മുട്ടിയും ഓടിച്ചു പോയി .ഞാനും മോളും കൂടി ചെന്നുനോക്കുമ്പോള്‍ അതു ബാലചന്ദ്രന്‍ തന്നെ.വല്ലപ്രകാരവും ഞാനും മോളുംകൂടിവലിച്ചിഴച്ച് വീട്ടില്‍ കയറ്റി ഒരു മുറിയിലാക്കി
പൂട്ടി ...പിന്നെ തുറന്നുവിട്ടിട്ടില്ല. സംഭവം മകനേയും ബാലചന്ദ്രന്‍റെ അനുജനെയുംഅറിയിച്ചിട്ടുണ്ട്.ഇനി അവര്‍ വന്നു ഒരു തീരുമാനം
ആകാതെമുറിക്കു പുരത്തിറ ക്കില്ല...അതുറപ്പ്‌.അമ്മയ്ക്കും അമ്മാവനും അനുജനും എല്ലാം അറിയാം ആളിനെ . അതിനു തക്ക ഒരുസംഭ വമുണ്ടായി...ഈയിടെ .മുന്‍പ് എല്ലാം എന്‍റെ കുറ്റമായിരുന്നു.......ബാലചന്ദ്രന്‍ മദ്യപിക്കുമെന്ന് പറയുന്നതും വീട്ടില്‍
അടിലഹ്ളഉണ്ടാക്കുന്നു എന്ന് പറയുന്നതും എല്ലാം എന്‍റെ കുറ്റമായിരുന്നു...ദൈവമായിട്ട് ശരിയായ രൂപം എല്ലാവര്‍ക്കും കാണി
ച്ചുകൊടുത്തു.വീട്ടില്‍ വച്ച്ഒരു ലക്ഷ്മിപൂജ നടത്തണമെന്ന് അമ്മക്ക്
ഒരാഗ്രഹം .ഞങ്ങളും പോയി പൂജക്ക്‌.ഹാളില്‍ സ്വാമിജിക്കു
പീഠമൊരുക്കി 'ഹോമാകുണ്ടമൊരുക്കി പൂജ ചെയ്യുന്നവര്‍ക്കും ആശ്രമ
ത്തില്‍ നിന്നും വന്നമറ്റുസ്വമിമാര്‍ക്കും ഇരിപ്പിടമോരുക്കി ,വലിയ നിലവിളക്ക് ഏഴു തിരിയിട്ടു കത്തിച്ചു വച്ചു ,വിളക്ക് പൂമലകൊണ്ട്
അലങ്കരിച്ചു ഗുരുവായൂരപ്പന്‍റെഒരു വലിയ പടംപൂമാലചാര്‍ത്തിമദ്ധ്യ
ത്തുവച്ചുഅഷ്ടഗന്ധവും സാബ്രാണിയും പുകച്ചു പൂജയും തുടങ്ങി .മുറ്റത്ത്‌ ഒരു ചെറിയ പന്തലുകെട്ടി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുന്നു
എല്ലാത്തിനും മേല്‍നോട്ടക്കാരനായി അമ്മാവന്‍റെനിഴലുപോലെ ബാലചന്ദ്രനുമുണ്ട് .ഇടയ്ക്കു അദ്ദേഹം അപ്രത്യക്ഷനായി.പിന്നെ ആരും  കാണാതെ മുറിയില്‍ കയറി കതകടച്ചു സന്ധ്യാനേരത്ത് പൂജ അതിന്‍റെ
മൂര്‍ധന്ന്യത്തിലെത്തിനില്‍ക്കുമ്പോള്‍ ...ആരതി ഉഴിയുമ്പോള്‍ ...ശംഖനാദം
മുഴങ്ങുമ്പോള്‍ അസ്വസ്ഥനായി ബാലചന്ദ്രന്‍ ഒരു വലിയ കത്തിയുമായി മുറിയില്‍നിന്നും ചാടിയിറങ്ങി ഭക്ത ജനങ്ങളുടെ നാടു
വിലേക്ക് ...സ്വമിജിയും സംഘവും വിളക്കുകളും തട്ടിമറിച്ചു്..
. ജപമാലയുംവപിടിച്ചിട്ടു ലിച്ചെറിഞ്ഞ്ഇറങ്ങിയോടി...ഭക്തജനങ്ങളും വീട്ടുകാരും
നലുവഴിക്കോടി....അമ്മൂമ്മ അവര്‍ക്കോടാന്‍
വയ്യാത്തതുകൊണ്ട് പറമ്പിലെ ഒരു കുറ്റിക്കാട്ടില്‍ കയറി ഒളിച്ചിരുന്നു .
ജീവനുംകൊണ്ടോടിയ ആളുകളിലാരോ പോലീസില്‍വിളിച്ചുപറഞ്ഞു .നിമിഷംകൊണ്ടുപൊലീസെത്തി ...ബാലചന്ദ്രനെജീപ്പില്‍ പിടിച്ചിട്ടുകൊണ്ടുപോയി .പിന്നെ പിറ്റേ ദിവസംഅമ്മാവനും അനുജനും കൂടെ പോയി ഇറക്കികൊണ്ടുവന്നു ''.ലില്ലിയുംസുമിയും
പറഞ്ഞു ''അമ്മാവനും അനുജനും ഒക്കെ വരുമ്പോള്‍ ഞങ്ങളെക്കൂടെ
ഒന്ന് വിളിക്കൂ ...ഇവിടെ അധികം ദൂരെയല്ലാതെ ഒരു ഡിഅഡിക്ഷന്‍
സെന്‍റര്‍ഉണ്ട്‌...അവരു തന്നെ കൊണ്ടാക്കട്ടെ ...അവിടെ സ്ത്രീ കളെ നിര്‍ ത്തു ക യില്ല..അനിയനോ അമ്മാവനോ ആ രെങ്കിലും നില്‍ക്കട്ടെകൂടെ "
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.